Saturday, 15 December 2012

നിന്‍റെ വാക്കുകള്‍ ഒരു മയിലാണ്
മയില്‍
ഹൃദയതാളങ്ങള്‍ ഏറ്റു വാങ്ങിയ
സംഗീതത്താല്‍ നൃത്തം വെക്കുന്നു...
ഒരിക്കല്‍....
അഭ്രപാളികളില്‍ ഞാന്‍ നിന്‍റെ കണ്ണീരിന്‍റെ
നനവ് കണ്ടു...
അന്ന് പ്രഭാതം ചുമന്നിരുന്നു..
നീ വീണ്ടും മനസിലേക്ക് തിരിച്ചെത്തുന്നു...
ഇന്ന്
മഴക്കാറുകള്‍ പെയ്യട്ടെ..
അനിക്ക് നനയണം...!!!!!

നിന്‍റെ പകലുകളിലെ ശിശിരമാണ് ഞാന്‍..
വെറുതെ പെയ്യുന്ന ശിശിരം...
നിന്‍റെ പൂന്തോട്ടത്തിലെ ശലഭാമാണ് ഞാന്‍
വെറുതെ പറന്നുയരുന്ന ശലഭം'
നിന്‍റെ വെയിലിന്റെ സൂര്യനും
നീ തണല്‍ തേടുന്ന മരത്തിന്‍റെ
ഇല കൊഴിഞ്ഞ മരവും ഞാന്‍ മാത്രമാണ്...

ഒരു പ്രളയത്തില്‍ പെട്ട  മഴനീരാണ് നീ
വെയിലില്‍ കരിഞ്ഞു പോയ ഒരു
വസന്തമാണ് നീ...
മെയ്‌ വാടി   തളര്‍ന്നു അകാലങ്ങളില്‍
മറഞ്ഞു പോയ ശിശിരമേ...
ആര്‍ദ്രമാം ആത്മാവില്‍ തൊട്ടു മറയും
ഒരു കണ്ണ് നീരും നീ തന്നെ..


Monday, 23 July 2012

അന്നു ഞാന്‍ മഴയായപ്പോള്‍



അന്ന് ഞാന്‍ മഴയായിരുന്നു
നീ ചുട്ടു പൊള്ളുമ്പോള്‍  നിന്നിലേക്ക്‌ പെയ്യുന്ന വര്‍ഷ ബാഷ്പം
നീ അറിഞ്ഞോ ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതെ നിന്നിലേക്ക്‌
പെയ്തൊഴിഞ്ഞു തീരുമെന്ന്?
പറയാതെ നിനയ്ക്കാതെ നിന്നിലേക്ക്‌ എത്തുമെന്ന്?
ആ കാലാന്തരത്തില്‍ നിന്റെ വിരലിനാല്‍ നീ തട്ടി തെറുപ്പിച്ച
അന്റെ തണുത്തു നോവുന്ന ഹൃദയം ആ മഴയായിരുന്നു
ഇന്നെനിക്ക് പെയ്യാന്‍ കഴിയാതെ പോയി
അങ്കിളും ആ ഓര്‍മയില്‍ ഞാന്‍ തനിച്ചു നനയുന്നു...
സ്വയം അലിയുന്നു.. 

Saturday, 17 March 2012

സ്വര്‍ഗം മറന്ന ദേവന്‍..

നിന്‍റെ മരുപച്ചയില്‍ വിരിഞ്ഞ പൂവിന്റെ
തേന്‍ നുകരാന്‍ ഏങ്ങുനിന്നോ പറന്നു വന്ന ശലഭമായി
ഞാന്‍ ഇതാ...
നിന്‍റെ കിനാവിന്‍റെ പടികളില്‍ തെളിയിച്ച വിളക്കിന്റെ
മായാതെ പ്രഭയില്‍ നിന്നും ഉദിക്കാന്‍ വെമ്പുന്ന
സൂര്യനാണ് ഞാന്‍....

ഇതാ, നീ തന്ന പൂവുകള്‍..
ഇതാ ഇതളുകള്‍ ഊര്‍ന്ന് വീണ ദേവദാരുക്കള്‍...
ഇതാ എന്‍റെ മരിച്ച സ്വപ്‌നങ്ങള്‍...
ഇതാ എന്‍റെ പാടാത്ത സംഗീതം...

ജനാല വിരിക്കുളിലെ നിന്‍റെ കണ്ണുകള്‍ ...
എന്‍റെ പിടയുന്ന ഹൃദയം...
താളം തെറ്റിയ സംഗീതം ...
പിന്നെ, ഒരായിരം താമര പൂക്കളുടെ സുഗന്ധം..
ഞാന്‍ സുകൃതം നേടി കഴിഞു....

Friday, 27 January 2012

ചോര..

അടിവരയിട്ട വാക്കുകള്‍ പീലികള്‍ തട്ടി
മുറിഞ്ഞു രക്തം ചിതറി..
കണ്ണുനീരിനെ തടയാന്‍ ഉറക്കെ ചിരിച്ചു..
പ്രളയം തിരയിളക്കത്തില്‍ സാഗരത്തെ വിഴുങ്ങി.
എന്‍റെ ഗദ്ഗദങ്ങള്‍
ആര്തലച്ച തിരമാലകലോടോത് ഒളിച്ചുഓടി പോയി...
ഞാന്‍ ഏകനായി..

വിനു

നാദം.

മുന്നോട്ടുള്ള വഴികളില്‍ ഏതോ രാക്കിളിയുടെ
പൊന്തൂവലുകള്‍ ചിതറി കിടന്നിരുന്നു
ഒരു പാതിരാവില്‍ മോഹത്തോടെ
ഞാന്‍ ഓരോന്നായി പെറുക്കി കൂട്ടി...
അകലെ അമ്മക്കിളി തേങ്ങിയിട്ടണോ എന്നറിയില്ല
കാറ്റ് വന്ന് എന്‍റെ വിളക്കുകള്‍ അണച്ചു..
ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍
ഒരായിരം കൊന്നകള്‍ പൂവിട്ടിരുന്നു..
പിറ്റേന്നത്തെ പകലിനെ ഓര്‍ത്ത് ഞാന്‍ വിതുമ്പി..

Tuesday, 29 November 2011

പാതിരാകുറിപ്പ് (സ്വപ്‌നങ്ങള്‍))

നീയാകുന്ന തണ്ണീര്‍ പന്തലില്‍ വീണ്ടും ദാഹത്തോടെ ഞാന്‍ എത്തുകയാണ് .നിന്‍റെ കണ്ണുകളിലെ ആഴങ്ങളില്‍ ചാടി ഞാന്‍ എന്‍റെ ദാഹത്തെ ശമിപ്പിക്കുന്നു. നിന്‍റെ നുണ ചുഴികളില്‍ ഞാന്‍ എന്‍റെ മോഹങ്ങളേ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നിന്‍റെ നെറ്റി തടത്തില്‍ മൊട്ടിടുന്നത് എന്‍റെ വിയര്‍പ്പു കണങ്ങള്‍ ആണ്. ഞാന്‍ നിന്നില്‍ പൂത്തിറങ്ങുന്നു. എന്നോ ഉപേക്ഷിച്ചുപോയ സ്വപ്നങ്ങളുടെ സദസില്‍ വീണ്ടും സംഗീതം കേള്‍ക്കുകയാണ്. നീ മഹാ മനസ്കത കാട്ടികൊണ്ട് എന്നോട് പുഞ്ചിരിക്കുന്നു. നീ വീണ്ടും വീണ്ടും ദയ കാണിക്കുന്നു, അത് അന്നേ പ്രകൊപിക്കുക മാത്രമല്ല നിന്‍റെ അടിമയായി തീരാന്‍ എന്നെ നിര്‍ബന്ധിതമാക്കുന്നു.
പൊള്ളുന്ന നിന്റ നെഞ്ചില്‍ ഞാന്‍ കാതുകള്‍ ചേര്‍ക്കാറുണ്ട് ഞാന്‍ സ്വപ്നത്തില്‍ കേള്‍ക്കാറുള്ള കടലിന്‍റെ ഇരമ്പല്‍..... ഓടി കളിക്കുന്ന കുട്ടികള്‍, പൊട്ടിവീണ മുത്തുകളുടെ അനക്കം, ആരോ ഊതുന്ന ശങ്ഘു നാദം, കണ്ണുകള്‍ അന്ചിപ്പിക്കുന്ന വസന്തം.. ഹാ! നിന്‍റെ ഹൃദയത്തില്‍ എന്‍റെ മണ്‍വീണ മെല്ലെ മന്ത്രിക്കുകയാണ് നീ പോലും അറിയാതെ...
മനസ് ദാഹിക്കുന്നു നീ ഇനി എപ്പോഴാണ് എന്നോട് ദയ കാട്ടുക? നീ പഠിപ്പിച്ച മന്ത്രങ്ങള്‍ ഞാന്‍ ദിവസവും രഹസ്യമായി ഉരുവിടുന്നു. പുതു മഴയായി നീ പെയ്തിറങ്ങുന്നു എന്നെ തൊടാന്‍, എന്‍റെ ദാഹം ശമിപ്പിക്കാന്‍. വിദൂരം ആരെക്കൊയോ നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, ഒപ്പം ഈ ഞാനും... നീയെന്നെ അറിയുന്നില്ല, തൊടുന്നില്ല, പക്ഷെ നീ എന്നിലാകെ നിറയുന്നു, നിന്‍റെ ആത്മാവ് എന്നില്‍ മേഘമായി കൂടുന്നു, നാളെയെ മറന്നു ഞാന്‍ നിന്നെ ഓര്‍ക്കുന്നു. കണ്ണുകള്‍ അടച്ചു, നിന്‍റെ ഹൃദയത്തിന്‍റെ അടിതട്ടിലേക്ക് മുങ്ങാംകുഴി ഇടുന്നു, വീണ്ടും വീണ്ടും ആര്‍ത്തു അലക്കുന്നു. എന്‍റെ വീണ നിമാന്ത്രണങ്ങള്‍ കേട്ട് നീ ഉറങ്ങുന്നു, നിന്‍റെ ലോകം എന്‍റെ തടവറയാണ്.
ഒരു പഴക്കം ചെന്ന കല്മാണ്ടാപത്തില്‍ നീ എനിക്കുവേണ്ടി സദസ് ഒരുക്കുന്നു. നിന്‍റെ ദാസനായി തീരുവാന്‍ എന്നെ നീ മത്സരിപ്പിക്കുകയാണോ? വേണ്ട, ഞാന്‍ എന്നേ നിന്‍റെ അടിമയായി? പിന്നെന്തിനു അനിക്ക് വേറൊരു പദവി? ആട്ടിയോടിക്കുംപോള്‍ നിന്നെ നോക്കി നില്‍ക്കുവാന്‍, മുഖത്തെ ഭാവം മാറ്റി വിലപിക്കുവാന്‍, തിരശീലകള്‍ക്ക് പിന്നില്‍നിന്നും ഉറക്കെ ഉറക്കെ കരയാന്‍ ഞാന്‍ വിധിക്കപെടും. അത് മനസിലാക്കിയിട്ടും ഞാന്‍ നിന്‍റെ അടിമത്വത്തില്‍ സുകൃതം കാണുന്നു, നിന്‍റെ സ്നേഹത്തില്‍ സന്തോഷവും, നിന്‍റെ ലോകത്തില്‍ ജീവിതവും..
കഴകം തീര്‍ന്ന കോവിലില്‍ ഞാന്‍ പ്രതിഷ്ട്ടിച്ച രൂപം ആരുടേത്? ശിവനോ, വിഷ്ണുവോ അതോ രാധയെ മറന്ന കൃഷ്ണനെയോ? അവരെ വിളക്കുകള്‍ കത്തിച്ചു ഞാന്‍ പ്രീതി പെടുത്തുന്നു. എന്നിട്ടും ശിവന്റെ കണ്ണ് തുറക്കുകയോ, കൃഷ്ണന്‍ ഒരു ബാലനായി എന്നോടൊപ്പം വന്നു കളിക്കുകയോ ചെയ്തില്ല. ഈ അതിരുകള്‍ ഇല്ലാതാവണം, മാനുകള്‍ പോലെ ഒരു ഋതു മാറി അര്‍ത് മാഞ്ഞു പോകണം, നിന്‍റെ വാകുകളുടെ കൂടാരത്തില്‍ ഞാനിനി മയങ്ങട്ടെ? നിന്‍റെ സ്നേഹത്തില്‍ ഞാന്‍ എന്‍റെ തല വീണ്ടും ചായ്ചോട്ടെ? ആ കടല്‍ തീരത്ത് ഞാന്‍ ഒന്ന് വിശ്രമിചോട്ടെ?എന്‍റെ ധമനികളില്‍ ഒഴുകുന്ന രക്തത്തില്‍ കാടുചോലകളുടെ തീവ്രതയുണ്ട് , ഒരു വസന്തത്തിന്റെ സുഗന്ധവും... അവിടെ ഒരായിരം താമരകള്‍ വിടരുന്നു ഒത്തിരി നക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്നു..
നീ ഒരു മഴയാവുക, എനിക്ക് ദാഹിക്കുന്നു..ഇരമ്പുന്ന കടലാവുക ഞാന്‍ തളരുന്നു, മായാത്ത മഞ്ഞായി നിറയുക എനിക്ക് പൊള്ളുന്നു..നോവുന്ന നൊമ്പരമാവുക എന്‍റെ വീണകള്‍ വിതുമ്പുന്നു. പറന്നിറങ്ങുന്ന ചകൊരമായി എന്‍റെ താഴ്വാരത്തില്‍ കൂട് കൂട്ടുക നിന്‍റെ ചിലപ്മല്‍ എന്‍റെ സന്ഗീതമാകട്ടെ.. കാപട്യമില്ലാത്ത സ്നേഹത്തിന്റെ പാപ്പസ്സിട്ട നിന്‍റെ കാലുകള്‍ ഞാന്‍ എന്‍റെ അടിമത്വത്തെ മോചിപ്പിക്കുവാന്‍ കാത്തിരിക്കുന്നു , നിന്‍റെ ആത്മാവ് കൂട്ടിനുണ്ട്.....

.....വിനു . ...

Friday, 4 November 2011

മറുപുറം

ഒരു അര്‍ത്ഥത്തില്‍ എന്‍റെ ഏകാന്തതകള്‍ കടവത് കെട്ടിയിട്ട കടത്തു വഞ്ചിയെ ഓര്‍മിപ്പിക്കുന്നു. നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നതും എന്‍റെ ഘടികാരം നിലക്കുന്നതും ആ വേളകളില്‍ ഞാന്‍ അറിയുന്നു. നീ എനിക്ക് സമ്മാനിച്ച ഓര്‍മകളുടെ കൂട്ടാണ്‌ എനിക്ക് ഈ ഏകാന്തത ഏന്നു ചിലപ്പോള്‍ തോന്നാറുണ്ട്. ചീറിപായുന്ന തീവണ്ടിയുടെ കൂപ്പകള്‍ എണ്ണി നോക്കുവാന്‍ ഞാന്‍ ഏപ്പോഴും ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ ഏതൊരു ചിലവുമില്ലാതെ എനിക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒട്ടനവധി പാലങ്ങളിലൂടെ ആരൊക്കെയോ യാത്ര ചെയ്യുന്നത് ഞാന്‍ അറിയുന്നു. അതും എണ്ണി നോക്കുവാന്‍ ചിലപ്പോള്‍ എനിക്ക് കഴിയാറില്ല.
അപ്പോഴും നനഞ്ഞു ഇരുന്ന നിന്‍റെ ചുണ്ടുകള്‍ മൂകിനു താഴെ മുളപൊട്ടി വരുന്ന വിയര്‍പ്പു കണങ്ങള്‍ ഏല്ലതിനെയും എനിക്ക് ഒരിക്കല്‍ ഉപേക്ഷികേണ്ടി വന്നു. അന്ന് രാത്രി നീ കട്ടിലിന്‍മേല്‍ ഇരുന്ന്‌ എന്‍റെ പുസ്തക ശേഖരങ്ങളെ വാരി നിരത്തി എന്‍റെ കവിതകളെ പട്ടി നീ അഭിപ്രായങ്ങള്‍ പറഞ്ഞു. ആ തണുപത്തും അകാരണമായി നീ വിയര്‍ക്കുനതും ചുണ്ടില്‍ നനവ് പടര്തിയതും ഞാന്‍ കണ്ടു. പിന്നീട് പുറത്ത്‌ പെയ്തൊഴിഞ്ഞു നിന്ന മഴയുടെ അവസാന തുള്ളി വീഴുംവരെ ഞാന്‍ ഉറങ്ങാതെ കിടന്നു.
നമ്മള്‍ അന്യോന്യം മൌനം പകര്‍ന്നു നടന്ന വഴികളിലെ നഗ്നത പ്രദര്‍ശിപ്പിച്ച മരങ്ങള്‍ എത്രയോ സുതാര്യമായി വെളിച്ചത്തെ ആലിംഗനം ചെയ്തു. അതെ, എന്‍റെ നഗ്നതയെക്കള്‍ സുതാര്യമായിരുന്നു . ആ നഗ്നതയുടെ ആത്മാവ് പഠിക്കുവാന്‍ നമ്മള്‍ നടത്തിയ ശ്രെമങ്ങള്‍ എത്രയനവധി. ഓ എന്‍റെ സ്വപ്നമേ നീ അദ്രിശ്യമായ ഓര്‍മകളുടെ പുതപ്പു എന്നില്‍ മൂടുന്നു, നിമിഷനെരത്തില്‍ അതിനെ വലിച്ചു കീറുകയും ചെയ്യുന്നു.
നീ എന്‍റെ കവിതയാകുന്നു, സ്വപ്നമാകുന്നു . ഭാരമുള ഹൃദയമാകുന്നു. നിന്‍റെ സ്നേഹം ഉണ്മാത്തമാണ്. അത് നീ പകരുമ്പോള്‍ ഞാന്‍ ഒരു മൃഗ പക്ഷിയുടെ വീര്യം കൈവരിക്കും.നിന്‍റെ മുന്നില്‍ വട്ടമിട്ടു പറക്കുന്ന ഒരു പരുന്ത്‌. ചിലപ്പോള്‍ നിന്‍റെ ലാവണ്യത്തെ നുകരുന്നു, നിന്നെ കൊത്തി വേദനിപ്പിക്കുന്നു. അമര്‍ഷത്തോടെ നഖങ്ങള്‍ കൂട്ടി ഉരസുന്നു. എന്നിട്ടും നീ എനിക്ക് ഏകാന്തത മാത്രം സമ്മാനിക്കുന്നു.
എന്‍റെ മാംസം നിന്‍റെ മണം തേടും വെറും ജടമാണ്. നീയെന്ന മറ്റൊരു പരുന്ത്‌ കൊത്തിയാട്ടി എന്നെക്കാള്‍ മൂര്‍ച്ചയുള്ള ചുണ്ടുകള്‍ കൊണ്ട് കൊത്തി തിന്നുന്ന ജഡം. എന്റെ രക്തത്തിന്‍റെ മാനത്തില്‍ നീ അക്ഷമയോടെ എന്‍റെ മാംസത്തെ ഭക്ഷിക്കുന്നു. നിന്‍റെ കഴുത്തിന്റെ സ്വകാര്യമായ വലയത്തില്‍ ഞാന്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ത്തി ചുംബിക്കുന്നു. അവിടെ മുറിവുണ്ടാക്കി നിന്‍റെ തുടിക്കുന്ന ഹൃദയത്തെ ഒരുനാള്‍ ഞാന്‍ നോക്കി കാണും.
ഒരിക്കല്‍ കാതങ്ങള്‍ക്കും അകലെ ഒരു ഇരുണ്ട താഴ്വരയില്‍ നീ എന്നെ പറത്തി വിട്ടു. ജദമായി തീര്‍ന്ന എന്‍റെ ശരീരത്തില്‍ വൃക്ഷങ്ങള്‍ അതിന്റെ വേരുകള്‍ ഓടിച്ചു. നീ അതുകണ്ട് ചിരിച്ചുവോ?, അതെ നീ പൊട്ടി പൊട്ടി ചിരിച്ചു.. ആ താഴ്വരയില്‍ ആ ചിരി യുഗങ്ങളോളം പ്രകമ്പനം കൊണ്ടു. നീ എന്നെ വേദനിപ്പിച്ചിട്ടും നിന്നെ വേരുത്തില്ലല്ലോ എന്‍റെ സ്വപ്നമേ, പൂട്ടിയിട്ട ഭൂതമായി നിനക്കുവേണ്ടി ഞാന്‍ നിലകൊള്ളുന്നു.
നീ എന്‍റെഅധര്‍വമാണ് എനിക്ക് വേണ്ടി ഞാന്‍ എഴുതിയ എന്‍റെ വേദം. ഞാന്‍ ഉച്ചരിക്കുന്ന മന്ത്രങ്ങളാല്‍ , പൂജിക്കുന്ന രക്ഷയാല്‍ നിന്നെ താലോലിക്കുന്നു. അന്നിട്ടും നിന്നില്‍ നിന്നും എനിക്ക് അവശേഷിക്കുന്നത്. ചിലപ്പോള്‍ എനിക്ക് കഴിഞ്ഞേക്കാം നീ തന്ന സ്നേഹത്തിന്റെ കണക്കുകള്‍ തരാന്‍. പക്ഷെ എന്‍റെ സ്നേഹത്തിന്‍റെ കണക്കു തിരിച്ചു നല്‍കാന്‍ നിനക്ക് കഴിഞ്ഞെന്നു വരില്ല.
കറുത്ത ഒരു സന്ധ്യയായി നീ എന്നെ മൂടുന്നു. ഈറനായി തഴുകുന്ന കാറ്റായി പുണരുന്നു. വെറുതെ വെറുതെ സ്വപ്നമായി നിറയുന്നു. രൂപമില്ലാത്ത നീ അദ്രിശ്യമായ രേഖകള്‍ വരച്ച്‌ എന്നെ ബന്ധനത്തില്‍ ആക്കുന്നു. ഇനി ഞാന്‍ കാംഷിക്കുന്നതും സ്നേഹം മാത്രം. അത് പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു ഒടുവില്‍ ഞാന്‍ നീര് വറ്റിയ ശരീരവും, മോഹം നശിച്ച മനസുമായി സിരയില്‍ കുത്തോലിച്ചു ഒഴുകുന്ന രക്തവുമായി മാറും. പിന്നെ പിന്നെ വേരുപോടെ കാണാതെ നിന്നെ മാത്രം നിനച്ച് , നിന്‍റെ മാത്രം ശില്പമായി ഉറഞ്ഞു ഉറഞ്ഞു നിന്നില്‍ ലയിച്ചു തീരും. ഇതിനപ്പുറം എനിക്ക് അഴിതാന്‍ മറു പുറങ്ങള്‍ ഇല്ല
.......(വിനു)

Saturday, 22 October 2011

സ്നേഹ തീര്‍ത്ഥം

ഞാന്‍ തേടുന്ന സ്നേഹം അന്ന വിഷമാവം നീ
അതാണ്‌ കുടിച്ചിട്ടും കുടിച്ചിട്ടും ഞാന്‍ മരിക്കാത്തത്‌
നിനക്കും നിണത്തിനും ഒരേ നിറം...
എന്‍റെ പിടയുന്ന ഹൃദയം പാടുന്ന
മുരളികയ്ക്കും നിനക്കും ഒരേ സ്വരം...

ദാഹിക്കുന്നു..
മഴയായി പെയ്തൊഴിയുക,
എന്നിലേക്ക്‌ ചേക്കേറുന്ന പക്ഷിയാവുക
അരികിലേക്ക് ദൂതയയ്ക്കുന്നു , ഞാന്‍ എന്‍റെ
തളിര്‍ക്കാത്ത മോഹങ്ങളേ,
നിന്‍ പുതു നാമ്പില്‍ തട്ടി
അതെന്‍റെ ജീവനില്‍ നിറയട്ടെ..
അത് കണ്ടു ഞാന്‍ നിന്നെ
സ്നേഹ്ക്കാന്‍ പഠിക്കട്ടെ...
സ്നേഹിച്ചു സ്നേഹിച്ചു തളര്ട്ടെ..

എന്‍റെ മൌനങ്ങള്‍ക്ക് എന്നാവും ചിറകുകള്‍
മുളക്കുക?
അതുമായി ഞാന്‍ നിന്നിലേക്ക്‌ പറക്കുന്നു
മഴയെ മറന്നു..
മഞ്ഞിനെ മറന്നു...
എന്‍റെ സ്വപ്നഗ്നലെ മറന്നു...
നിന്നെ മാത്രം ഓര്‍ത്തുകൊണ്ട്‌...
നീ എന്നാല്‍ ഞാന്‍ എന്നെ മറക്കുന്നത് എന്തെ?
(vinu)

Saturday, 8 October 2011

നീ വരുന്നു..

വൃന്ദാവനത്തിലെ ഒരു പൂവ്
തുഷാര കൂട്ടിലെ ഒരു പിടി മഞ്ഞ്
പൊള്ളുന്ന ചുണ്ടിലെ നാദം
നീ വരുന്നു-എന്‍റെ
സ്വര്‍ഗത്തിലേക്ക്..
നിലയുറപ്പിച്ച ഇടനാഴിയിലേക്ക്‌
വളരെ വേഗം നീ വരുന്നു..

തണുക്കുന്ന ശിശിരം, ഒഴുകിയിറങ്ങുന്ന മഴയിലൂടെ
എന്‍റെ മിഴികളിലേക്കു വരുന്നു..
ഓര്‍ക്കുന്നു ഞാന്‍ എപ്പോഴോ
നീ പറിച്ചു കളഞ്ഞ പൂവിനെ
സ്നേഹത്തോട് അലിയിച്ചു തീര്‍ത്ത മഞ്ഞിനെ
വേദനിപ്പിച്ചു മുരിയിപ്പിച്ച ചുണ്ടിനെ
അതിലോക്കെയും എന്നോ
കഴിഞ്ഞ ഓര്‍മയുടെ ആത്മാവ്
കുദിയിരിപ്പുന്ദാവുമെന്നു ഞാന്‍
സ്വപ്നം കാണുന്നു...
ഈ വൃക്ഷതിനരികെ വെയില്‍ മായും വരെ
ഞാന്‍ ഇരിക്കട്ടെ...
നീ വരും വരെ...
...(വിനു)

Saturday, 24 September 2011

നിന്നെ കുറിച്ച് ...

തണുത്ത മേഘത്തിലൂടെ പറന്നു പോകുന്ന എന്‍റെ സ്വപ്‌നങ്ങള്‍ വിരലുകളാല്‍ മെല്ലെ നിന്‍റെ കണ്ണുകളിലേക്കു ഇറങ്ങി വരുന്നു.
ഞാന്‍ കാണാതെ നീയും എന്നെ മറന്നു തുടങ്ങുന്നു..അതെ മരണം അവന്‍ അവനു മാത്രമേ നിന്‍റെ നുണക്കുഴികളെ എന്‍റെ കണ്ണുകളില്‍ നിന്നും മറക്കുവാന്‍ കഴിയൂ..
നിശബ്ദതാഴ്വരകളില്‍ കിളികള്‍ ചിലക്കുന്നു വിദൂരം നിന്നെ ഞാന്‍ നിനക്കുന്നു. എന്‍റെ ഹൃദയമേ ...നീ വിരല്‍ മീടുകയാണോ? ഈ പാതി വഴിയില്‍ ഏന്റെ രക്തം ചോര്‍ന്നുപോകുന്നു
ഈ വെളുത്ത പൂകളില്‍ പതിക്കുന്നവ ഏതോ ചുവന്ന ശലഭത്തിന്റെ കാഴ്ച്ചയെ അനുസ്മരിപ്പിക്കുന്നു. എന്‍റെ ദുഖമേ നീ ഇന്നു എന്‍റെ പടിവാതിലില്‍ ഒരു നിലാ വെളിച്ചമായി പതിച്ചിരിക്കുന്നു
എന്നെ മുറിവേല്പിക്കുന്ന പാതിരാവിന്‍റെ കൂടത്തില്‍ നീയും അറിയാതെയോ അറിഞ്ഞോ പങ്കു വഹിക്കുന്നു അതൊക്കെ മറന്നു നിന്നെ ഞാന്‍ സ്നേഹിക്കുന്നു....ഒത്തിരി ഒത്തിരി..
നിന്‍റെ നുണകുഴിയെ, പാതി മയങ്ങിയ കണ്ണുകളെ, ചോര പുരളാത്ത കൈകളെ, നിന്‍റെ അകവും പുറവും എന്റെതുമാത്രമാകുന്നു ..അപരിചിതമായ നിന്‍റെ കാലടികളില്‍ ഞാന്‍ അന്നേ സമര്‍പ്പിച്ചിരിക്കുന്നു. നിന്നെ കുറിച്ച് ഞാന്‍ എന്ത് പറയാന്‍? എന്ത് എഴുതാന്‍? നീ ഇല്ലാതെ ഞാന്‍ ഇല്ലാതാകുന്നു..സ്മരണകളില്‍ നീ മാത്രമാകുന്നു... കാടുകയറിയ എന്‍റെ ചിന്തകളില്‍ നീ പേരില്ലാത്ത ഏതോ വള്ളിയായി പടര്‍ന്നു എന്‍റെ മോഹങ്ങളേ മറക്കുന്നു.. അവയ്ക്കും അപ്പുറം എനിക്ക് ഒന്നും ഇല്ല... നിന്‍റെ ശ്വാസം എന്‍റെ ജീവനും, നിന്‍റെ നെടുവീര്പുകള്‍ എന്‍റെ മരണവുമായി ഞാന്‍ പ്രഖ്യാപിക്കുന്നു.

Thursday, 8 September 2011

അകല്‍ച്ച.

രാത്രി..
നിശബ്ദതയുടെ വനാന്തരങ്ങളിലൂടെ
പെയ്തെത്തിയ മഴ വീണ്ടും എന്‍റെ
ഞെരിപോടില്‍ അമര്‍ന്ന സ്വപ്നങ്ങള്‍ക്ക്
വിഘ്നം വരുത്തുന്നു..
കനത്ത നിശബ്ധതയിലും
എന്നെ വിട്ടൊഴിയുന്നവരുടെ കാലൊച്ചകള്‍
പിതൃക്കള്‍, ആത്മബന്ധങ്ങള്‍
പവിത്രമായി കരുതിയ
സ്നേഹ മുഖങ്ങള്‍
എല്ലാം, എന്നെ വിട്ടകലുന്നു

ഞാന്‍ ഇനിയും കേള്‍ക്കും
ദുഃഖം അമര്‍ന്ന എന്‍റെ മാത്രം രോദനം
നിലയ്ക്കാത്ത സ്നേഹ വചനങ്ങളില്‍ നിന്ന്
എന്നെ പുറം തള്ളിയത്
ഏതു ചട്ടകൂടിലെ നിയമം ആണ്?
മുഖത്ത് നോക്കി പറയാമോ?
ഈ മഴയുടെ ഇരമ്പലില്‍
ഞാന്‍ ആര്‍ത്തു വിളിക്കട്ടെ
മടങ്ങി പോയവരെ,
നിങ്ങള്‍ കേള്‍ക്കില്ല.
നിങ്ങള്‍ കാണില്ല
ഈ നിശബ്ദത ഏനിക്കു മാത്രം സ്വന്തം...

(വിനു)

Sunday, 14 August 2011

തുലനം..

കാത്തിരുന്ന ആയിരം രാവുകള്‍ക്കും ഒടുവില്‍
നിനക്ക് ഞാനും എനിക്ക് നീയും നഷ്ടമായി
മൂകമായി നടന്നകന്ന വഴികളില്‍ തെറിച്ച
ദുഖത്തിന്റെ വിയര്‍പ്പു കണങ്ങള്‍ ഇന്നു -
നനഞ്ഞു തുടുത്ത കണ്ണീരായി കവിളുകളില്‍ ഒഴുകുന്നു
മൃദുലം,നിന്‍ സ്പര്‍ശനവും
ശ്വാസവും തന്നു വളര്‍ത്തിയ എന്‍റെ സ്വപ്‌നങ്ങള്‍
മരിക്കുന്നു..
വിനു

Saturday, 13 August 2011

PRAYER


An idiot, a stupid Night
Behind the wall
Pigeons are making noise
A foolish dream just touch and out from my heart
At last you came-
Slowly measure my heart
Hey what are u doing in- front of me?
I have no idea ........
Surprised!!
Again and again
A cotton cloth full of Blood!!
Suddenly ,U clean your arms using with Lotions
While in my Poojaroom -
Your gifted candle was burning...
Close the door,Close the door
But you defeat me
Oh, Candle light get off
Still is the Pigeons are there?
Please dont disturb me now
I have to pray..Praying for you...

......(Vinu).....

അഭിനയം



ഈറനണിഞ്ഞ എത്രയോ സന്ധ്യകള്‍
എന്‍റെ വാതായനങ്ങളിലൂടെ യാത്ര പറഞ്ഞു പോയി?
നിമിഷ നേരം ജനിച്ചു മൃതിയടഞ്ഞ
എത്രയോ സ്വപ്നങ്ങളെ ഞാന്‍ മറന്നുപോയി?
പൂര്‍ണമായും തൊടാതെ ഞാന്‍ പോലും അറിയാതെ
എത്രയോ വര്‍ഷങ്ങള്‍ പെയ്തോഴിഞ്ഞുപോയി?
എന്നിട്ടും ആര്‍ദ്രമാം സന്ധ്യകളില്‍
ഏതോ കിളിയുടെ താരാട്ട് നിനക്കുന്ന
ആ സ്വസ്തമാം ശിഷിരകാലത്തെ മറക്കുവാന്‍
എനിക്ക് കഴിയുമോ?
അതിനെ കണ്ടില്ലെന്നു നടിക്കാന്‍,
അത്രക്കും സമര്‍ത്ഥമായി അഭിനയിക്കുവാന്‍ എനിക്ക് ആവുമോ?

(വിനു)

Friday, 12 August 2011

വിളക്കുമാടം


ഞാന്‍ കാണാത്ത കടലിന്‍റെ കരയില്‍
ആരോ തെളിയിച്ച വിളക്കുമാടം
ഉണ്ടാകുമോ?
നിലാവിന്‍റെ പൂന്തനളിനെക്കാളും
എന്നെ വലിച്ചു അണച്ച എത്രയോ
രാത്രികളില്‍ ഹൃദയം തലോടിയുരക്കിയ
ആ തണല്‍ മാടത്തെ
ഞാന്‍ എന്നെങ്കിലും ഒരിക്കല്‍ കാണുമോ?
നിദ്രയിലും എന്‍റെ സ്വപ്നകാന്തങ്ങളോട്
ഒട്ടിച്ചു വെച്ച മോഹങ്ങളേ
അതെനിക്ക് പറഞ്ഞു തരുമോ?
അവിടെ ചെന്ന് എതുന്നതിനെക്കാള്‍ ഉപരി
സുകൃതം ഈ ജന്മത്തില്‍ എനിക്ക് ലഭിക്കുമോ?
പറവകളും, നീലാംബരവും ഒരുമിച്ചു ഒഴുകുന്ന
വീണ്ടും മഴവരുന്ന ആ ദിവസം
വിലക്കുമാദത്തിന്റെ തിരിയെ
അണയാതെ കാക്കുവാന്‍ എനിക്ക് ആവുമോ?
തളര്നെങ്കിലും,വഴിതെറ്റിയെങ്കിലും
ഞാന്‍ എത്തുന്ന ഇടനാഴിയിലൂടെ ആ പാതിരാവില്‍
എന്നെ വലിച്ചു അണക്കാന്‍,
ഹൃദയത്തില്‍ തൊട്ടുറക്കാന്‍
ആരെങ്കിലും കാത്തിരിക്കുമോ?
എന്നെയും നിനച്ചിരിക്കുമോ?

..........(വിനു)........


മുനമ്പ്‌

പ്രഭാത സൂര്യന്‍, ചമയകന്നടിമേല്‍
പതിച്ച് മെല്ലെ,
വാതായനങ്ങളിലൂടെ എത്തുമ്പോള്‍
നീ എന്‍റെ മനസ്സില്‍ നിന്നും
യാത്രയാകാന്‍ തുടങ്ങുന്നു
ഇന്നലെ രാത്രി നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍
വെടിഞ്ഞുകൊണ്ടും പരിചയമില്ലാതെ
മുഖത്ത് നോക്കാതെയും ...
നടന്നകലാന്‍ വാതില്‍ തുറക്കുന്നു
ആദ്യം നീയോ ഞാനോ
പോകേണ്ടത്?
ഒരിമിച്ചു കടക്കാന്‍ പഴുതില്ലാതെ
ആ വാതിലിനെ നോക്കി നമ്മള്‍
അന്യോന്യം മൌനം പകരുന്നു..

(വിനു)

Sunday, 31 July 2011

തുടര്‍ കഥ

എന്‍റെ തീരാ കിനാവുകളുടെ കടവിലിരുന്നു
ഒരു കാട്ട് കുരുവി പാടുന്നു..
അങ്ങ് അകലെ നീ എന്നെ നിനക്കുന്നുവോ?
നീ എന്നെ മറന്നു തുടങ്ങി അല്ലെ?
അനിക്കറിയാം എന്നെ മറക്കാന്‍ നിനക്ക്
എത്രയോ ഹ്രെസ്വമായ നിമിഷം മതി..
എന്നെ നീ ഒരു മാത്രപോലും സ്നേഹിച്ചിട്ടില്ലേ?
എന്നിട്ടും,..
ഒരു അഭയാര്‍ഥിയായി നിന്‍റെ പര്‍ന ശാലയിലേക്ക്
ഞാന്‍ എതുന്നതെന്തേ?
എന്‍റെ മഴക്കാടുകള്‍ കാത്തിരിക്കുന്നു
നീ പെയ്തൊഴിയാന്‍..
സായം സന്ധ്യയില്‍ നീ മെല്ലെ മറയുന്നുവോ?
വീണ്ടും കാത്തിരിപ്പുകള്‍ മാത്രം ബാക്കി..

(വിനു)

ഇഴ

മോഹങ്ങളുടെ മണ്‍ ചിരാതുകളില്‍
മഴവില്ലുകള്‍ ഒളിക്കുന്നു ഒരു മൌനം പോലെ,,
നിറമേഴും തൂലികയില്‍ നിന്നുതിരും
വാക്ക്കിന്റെ അഗ്നിയില്‍ എരിഞ്ഞ് തീരാന്‍
മാത്രം വിധിയുള്ള വര്‍ണനകള്‍
മാത്രമാണ് ആ മഴവില്ലുകള്‍..
എന്‍റെ കാഴ്ചയില്‍ മഴവില്ലുകള്‍ വെറും മിഥ്യ
മായുന്നു വന്നു തോന്നിപ്പിക്കുന്ന സത്യം
പക്ഷെ മായാത്ത മനസ്സില്‍ അത് എത്ര കാലം നില്‍ക്കുമെന്നോ?
ഒരു കൂടാരം പോലെ, മഞ്ഞു കൂടാരം പോലെ..
എന്‍റെ മനസ്സിലും ഒരു മൌനം..
മഴവില്ലുകള്‍ ചേക്കേറുന്ന മൌനം...
നിലവിഴകളെ കോര്‍ത്ത്‌ എന്നിലേക്ക്‌ ഉദിക്കുന്ന
ഒരായിരം മഴവില്ലുകള്‍..
.. ..........(വിനു)