Saturday 17 March 2012

സ്വര്‍ഗം മറന്ന ദേവന്‍..

നിന്‍റെ മരുപച്ചയില്‍ വിരിഞ്ഞ പൂവിന്റെ
തേന്‍ നുകരാന്‍ ഏങ്ങുനിന്നോ പറന്നു വന്ന ശലഭമായി
ഞാന്‍ ഇതാ...
നിന്‍റെ കിനാവിന്‍റെ പടികളില്‍ തെളിയിച്ച വിളക്കിന്റെ
മായാതെ പ്രഭയില്‍ നിന്നും ഉദിക്കാന്‍ വെമ്പുന്ന
സൂര്യനാണ് ഞാന്‍....

ഇതാ, നീ തന്ന പൂവുകള്‍..
ഇതാ ഇതളുകള്‍ ഊര്‍ന്ന് വീണ ദേവദാരുക്കള്‍...
ഇതാ എന്‍റെ മരിച്ച സ്വപ്‌നങ്ങള്‍...
ഇതാ എന്‍റെ പാടാത്ത സംഗീതം...

ജനാല വിരിക്കുളിലെ നിന്‍റെ കണ്ണുകള്‍ ...
എന്‍റെ പിടയുന്ന ഹൃദയം...
താളം തെറ്റിയ സംഗീതം ...
പിന്നെ, ഒരായിരം താമര പൂക്കളുടെ സുഗന്ധം..
ഞാന്‍ സുകൃതം നേടി കഴിഞു....