Tuesday 16 November 2010

സ്വപ്നങ്ങള്‍ക്ക് ആശംസകള്‍ (കവിത)

മുന്‍പ് ഏതോ കടല്‍ക്കരയില്‍
എഴുതിവെച്ച കളിവാക്കുകള്‍
തിരകള്‍ വന്നു മായ്ക്കുനതായി
ഞാനിന്നലെ സ്വപ്നം കണ്ടു..
കടല്‍ ഏതെന്ന് ഓര്‍മയില്ല
വാക്കുകളും..
ശരിക്കും ഞാന്‍ കടല്‍ കണ്ടിട്ടുണ്ടോ?
പേരറിയാത്ത പൂക്കള്‍ പൂക്കുന്നതും
ഞാന്‍ അറിഞ്ഞു,
കയങ്ങളിലേക്ക് ഇറങ്ങിചെന്ന് '
മുത്തുകള്‍ ശേകരിച്ചു, തോണി നഷ്ടപെട്ട
ഒരു അരയനായി ആ സ്വപ്നത്തില്‍ ഞാന്‍ മാറി..

നെഞ്ചോട്‌ ചെര്‍ന്നുറങ്ങിയ പുസ്തകതാളുകള്‍
കാറ്റിലിളകി എന്‍റെ ,
ഉഷ്ണ കാടുകളെ തണുപ്പിച്ചു
അസ്തമിക്കാരായ സൂര്യന്‍റെ വീട്ടില്‍
അതിഥിയായി എത്തിയപ്പോള്‍:
അവന്‍റെ തേജസ്സു ഞാന്‍ അടുത്ത് അറിഞ്ഞു
വളരെ വളരെ അടുത്ത്..
വാതില്‍ പടിയോളം തിരിച്ചിറക്കിയ കാറ്റ്
എന്‍റെ കവിതകളില്‍
ഉറങ്ങാന്‍ സമ്മതം വാങ്ങിച്ചു..

കാന്തങ്ങളായി എന്‍റെ ധ്രുവങ്ങളില്‍
ഒട്ടി പിടിച്ചിരുന്നവരോക്കെ,
ആകര്‍ഷണം നഷ്ടപ്പെട്ട് എന്നെ തെജിക്കാന്‍
തിടുക്കം കൂട്ടുന്നു..
എന്‍റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണ ശബളമായ
ആശംസകള്‍ മാത്രം സമ്മാനിച്ച്
സ്വപ്ന വാതിലിന്‍ പിന്നാമ്പുറത്ത് കൂടെ
നിശബ്ദരായി അവര്‍ അകലേക്ക്‌ നടന്നു നീങ്ങുന്നു...
"നിന്‍റെ സ്വപ്നങ്ങള്‍ക്ക്
എന്നും ആശംസകള്‍ ...."

........ (വിനു).........



എന്‍റെ ആകാശം (കവിത)

പൊതുവേ മേഘാവൃതമായിരുന്നു
എന്‍റെ ആകാശം
നക്ഷത്രങ്ങള്‍ കുപ്പായങ്ങള്‍ ഊരി മാറ്റി
തെളിഞ്ഞു നിന്ന ഏതോ കോണില്‍
ഇരുട്ടു മാത്രം പതിയിരുന്ന്-
കടന്നെത്തിയ വെളിച്ചത്തെ ഇല്ലാതെയാക്കി..

ഓര്‍മ്മ പുതുക്കലിന്റെ അടയാളമായി
ചന്ദ്രന്‍ അമാവാസി രാത്രികളെ എപ്പോഴക്കെയോ
കട്ടെടുത്തു...
ആകാശത്തിന് പിന്നില്‍ മറ്റൊരു
ആകാശം ഇരുണ്ട് കൂടുന്നുണ്ട് ,
ഏരുതീയാവുന്ന എന്‍റെ വേനലുകളില്‍
പെയ്തൊഴിയാന്‍,
ആകാശമെങ്കിലും ഒരു മഴ
സമ്മാനിക്കുമോ?
'വേഴാമ്പലിന്റെ പ്രാണന്‍റെ പിടയലിലാണോ
ഒരിക്കലും തീരാത്ത ദാഹങ്ങള്‍ അവസാനിക്കുക??'


.........(വിനു)........

Wednesday 10 November 2010

അക്കങ്ങള്‍ (കവിത)

രോ നിമിഷത്തിലെയും
ചെന്ക്കുത്തുകള്‍ക്കിടയില്‍ പെട്ട്
ഞാന്‍ നീറുകയാണ്..
അവസ്സാനിക്കാത്ത യാത്രകളില്‍, പഴകിയ
ഓര്‍മകളില്‍,
എനിക്ക് ചുറ്റും വേലി തീര്‍ത്തു
ചമയുന്ന മുഖങ്ങള്‍ എത്ര?
അതിനു പേരുണ്ടോ, രൂപങ്ങള്‍ ഉണ്ടോ?
ഭാവങ്ങള്‍ ഉണ്ടോ?
വിഷം വമിക്കുന്ന നോട്ടങ്ങള്‍ അവര്‍
സമ്മാനിക്കുമ്പോള്‍ ,
വീണ്ടും ചെന്കുതുകള്‍ക്ക് ഇടയിലേക്ക്
രക്ഷപ്രാപിക്കുന്ന ഒരു വെറും
ജീവന്‍ മാത്രമാക്കുന്നു ഞാന്‍ ..

..........(വിനു)......

ഒരു ഒറ്റക്കിരിപ്പിന്റെ ഓര്‍മയ്ക്ക്..(കവിത)

ല്ലാവരും ഉറങ്ങുകയാവാം ഇപ്പോള്‍
ഞാന്‍ ഉണര്ന്നിരിക്കുകയാണ്
ഒപ്പം, ആരോ തെളിയിച്ച
ശരരാന്തലിന്റെ നേരിയ വെളിച്ചം
എന്‍റെ കടലാസ് തുണ്ടില്‍ മിന്നി മായുന്നു
തൂലികയിലെ മഷി കടലാസ്സിലേക്ക്
ഇറങ്ങിച്ചെന്നു പറ്റിപിടിച്ചു
വാക്കുകളെ തീര്‍ക്കുന്നു..

മനസ്സ് പ്രഷുബ്ദമാണ്, ഹൃദയ താളം
എന്‍റെ താരാട്ട് സംഗീതമാകുന്നു
എന്നിട്ടും ഞാന്‍ ഉറങ്ങുന്നില്ല
ഇന്നത്തെ സന്ധ്യയില്‍
ജനിച്ച നിശാ ശലഭങ്ങള്‍
ദാഹാര്തരാന്, അവര്‍ അക്ഷമകള്‍..
പ്രിയ കൂട്ടുകാരെ, തോട്ടത്തിലെ
പൂക്കള്‍ വാടിയിരിക്കുന്നു എന്നോട് ക്ഷെമിക്കുക


റാന്തല്‍ വെട്ടം മായാരാകുംപോള്‍
ഇരുട്ടില്‍ നിന്നും എന്‍റെ ഗഗനമായ
ഏകാന്തതയെ ആരോ കട്ട്എടുക്കുന്നതായി
ഞാന്‍ അറിയുന്നു..
കണ്ണുകള്‍ മറയാതെ ഞാന്‍
കാവലിരിക്കട്ടെ ഇനിയും,
ഞാന്‍ ഉറങ്ങുന്നില്ല..

......(വിനു).......






Monday 8 November 2010

രാത്രി (കവിത)

ചിരാത്രികള്‍ അങ്ങനെയാണ്
ഒരിക്കലും പുലരാതെ തുടരുന്നു,
വളരെ ദൂരെ അടര്‍ന്നു വീഴുന്ന
മഞ്ഞിനെ ഭക്ഷിക്കുന്ന പാതിര പൂക്കളെ
തേടി നടന്നു നുള്ളി എടുത്തുവരുന്ന
ഗന്ധര്‍വന്മാരെ കാത്തിരിക്കുന്ന
കാമിനികള്‍ ....
മോഹഭങ്ങതിന്റെ അമ്പ് തറച്ചു
രക്തം വാര്‍ന്നു കരയുന്ന
എത്രയോ പക്ഷികള്‍.. പേരറിയാ നോവുകള്‍
വിളിക്കാതെ വിളിക്കുന്ന സ്വപ്‌നങ്ങള്‍
അങ്ങനെ, രാത്രി അതിന്‍റെ വാതയനങ്ങളിലേക്ക്
എല്ലാത്തിനെയും മാന്ത്രിക താഴാല്‍
പൂട്ടിവെക്കുന്നു..
കേള്‍ക്കുന്നുടോ ചിറകടി ഒച്ചകള്‍?
തോരാത്ത മഴപോലെ പെയ്യുന്ന ദുഖത്തിന്റെ
നനവുകള്‍? മര്‍മരങ്ങള്‍..
എല്ലാം രാത്രിക്ക് സ്വന്തം
അതെ രാത്രി , അവള്‍ സ്വാര്തയാണ്
എല്ലാം വെട്ടിപിടിച്ച് ,കറുത്ത ചേലയില്‍
പൊതിഞ്ഞ് ഒരിക്കലും പുലരാത്ത
ഏതോ പ്രഭാതത്തിനു വേണ്ടി
ഒരു വേശ്യയെ പോലെ കാത്തിരിക്കുന്നു..


(വിനു..)