Tuesday 29 November 2011

പാതിരാകുറിപ്പ് (സ്വപ്‌നങ്ങള്‍))

നീയാകുന്ന തണ്ണീര്‍ പന്തലില്‍ വീണ്ടും ദാഹത്തോടെ ഞാന്‍ എത്തുകയാണ് .നിന്‍റെ കണ്ണുകളിലെ ആഴങ്ങളില്‍ ചാടി ഞാന്‍ എന്‍റെ ദാഹത്തെ ശമിപ്പിക്കുന്നു. നിന്‍റെ നുണ ചുഴികളില്‍ ഞാന്‍ എന്‍റെ മോഹങ്ങളേ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നിന്‍റെ നെറ്റി തടത്തില്‍ മൊട്ടിടുന്നത് എന്‍റെ വിയര്‍പ്പു കണങ്ങള്‍ ആണ്. ഞാന്‍ നിന്നില്‍ പൂത്തിറങ്ങുന്നു. എന്നോ ഉപേക്ഷിച്ചുപോയ സ്വപ്നങ്ങളുടെ സദസില്‍ വീണ്ടും സംഗീതം കേള്‍ക്കുകയാണ്. നീ മഹാ മനസ്കത കാട്ടികൊണ്ട് എന്നോട് പുഞ്ചിരിക്കുന്നു. നീ വീണ്ടും വീണ്ടും ദയ കാണിക്കുന്നു, അത് അന്നേ പ്രകൊപിക്കുക മാത്രമല്ല നിന്‍റെ അടിമയായി തീരാന്‍ എന്നെ നിര്‍ബന്ധിതമാക്കുന്നു.
പൊള്ളുന്ന നിന്റ നെഞ്ചില്‍ ഞാന്‍ കാതുകള്‍ ചേര്‍ക്കാറുണ്ട് ഞാന്‍ സ്വപ്നത്തില്‍ കേള്‍ക്കാറുള്ള കടലിന്‍റെ ഇരമ്പല്‍..... ഓടി കളിക്കുന്ന കുട്ടികള്‍, പൊട്ടിവീണ മുത്തുകളുടെ അനക്കം, ആരോ ഊതുന്ന ശങ്ഘു നാദം, കണ്ണുകള്‍ അന്ചിപ്പിക്കുന്ന വസന്തം.. ഹാ! നിന്‍റെ ഹൃദയത്തില്‍ എന്‍റെ മണ്‍വീണ മെല്ലെ മന്ത്രിക്കുകയാണ് നീ പോലും അറിയാതെ...
മനസ് ദാഹിക്കുന്നു നീ ഇനി എപ്പോഴാണ് എന്നോട് ദയ കാട്ടുക? നീ പഠിപ്പിച്ച മന്ത്രങ്ങള്‍ ഞാന്‍ ദിവസവും രഹസ്യമായി ഉരുവിടുന്നു. പുതു മഴയായി നീ പെയ്തിറങ്ങുന്നു എന്നെ തൊടാന്‍, എന്‍റെ ദാഹം ശമിപ്പിക്കാന്‍. വിദൂരം ആരെക്കൊയോ നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, ഒപ്പം ഈ ഞാനും... നീയെന്നെ അറിയുന്നില്ല, തൊടുന്നില്ല, പക്ഷെ നീ എന്നിലാകെ നിറയുന്നു, നിന്‍റെ ആത്മാവ് എന്നില്‍ മേഘമായി കൂടുന്നു, നാളെയെ മറന്നു ഞാന്‍ നിന്നെ ഓര്‍ക്കുന്നു. കണ്ണുകള്‍ അടച്ചു, നിന്‍റെ ഹൃദയത്തിന്‍റെ അടിതട്ടിലേക്ക് മുങ്ങാംകുഴി ഇടുന്നു, വീണ്ടും വീണ്ടും ആര്‍ത്തു അലക്കുന്നു. എന്‍റെ വീണ നിമാന്ത്രണങ്ങള്‍ കേട്ട് നീ ഉറങ്ങുന്നു, നിന്‍റെ ലോകം എന്‍റെ തടവറയാണ്.
ഒരു പഴക്കം ചെന്ന കല്മാണ്ടാപത്തില്‍ നീ എനിക്കുവേണ്ടി സദസ് ഒരുക്കുന്നു. നിന്‍റെ ദാസനായി തീരുവാന്‍ എന്നെ നീ മത്സരിപ്പിക്കുകയാണോ? വേണ്ട, ഞാന്‍ എന്നേ നിന്‍റെ അടിമയായി? പിന്നെന്തിനു അനിക്ക് വേറൊരു പദവി? ആട്ടിയോടിക്കുംപോള്‍ നിന്നെ നോക്കി നില്‍ക്കുവാന്‍, മുഖത്തെ ഭാവം മാറ്റി വിലപിക്കുവാന്‍, തിരശീലകള്‍ക്ക് പിന്നില്‍നിന്നും ഉറക്കെ ഉറക്കെ കരയാന്‍ ഞാന്‍ വിധിക്കപെടും. അത് മനസിലാക്കിയിട്ടും ഞാന്‍ നിന്‍റെ അടിമത്വത്തില്‍ സുകൃതം കാണുന്നു, നിന്‍റെ സ്നേഹത്തില്‍ സന്തോഷവും, നിന്‍റെ ലോകത്തില്‍ ജീവിതവും..
കഴകം തീര്‍ന്ന കോവിലില്‍ ഞാന്‍ പ്രതിഷ്ട്ടിച്ച രൂപം ആരുടേത്? ശിവനോ, വിഷ്ണുവോ അതോ രാധയെ മറന്ന കൃഷ്ണനെയോ? അവരെ വിളക്കുകള്‍ കത്തിച്ചു ഞാന്‍ പ്രീതി പെടുത്തുന്നു. എന്നിട്ടും ശിവന്റെ കണ്ണ് തുറക്കുകയോ, കൃഷ്ണന്‍ ഒരു ബാലനായി എന്നോടൊപ്പം വന്നു കളിക്കുകയോ ചെയ്തില്ല. ഈ അതിരുകള്‍ ഇല്ലാതാവണം, മാനുകള്‍ പോലെ ഒരു ഋതു മാറി അര്‍ത് മാഞ്ഞു പോകണം, നിന്‍റെ വാകുകളുടെ കൂടാരത്തില്‍ ഞാനിനി മയങ്ങട്ടെ? നിന്‍റെ സ്നേഹത്തില്‍ ഞാന്‍ എന്‍റെ തല വീണ്ടും ചായ്ചോട്ടെ? ആ കടല്‍ തീരത്ത് ഞാന്‍ ഒന്ന് വിശ്രമിചോട്ടെ?എന്‍റെ ധമനികളില്‍ ഒഴുകുന്ന രക്തത്തില്‍ കാടുചോലകളുടെ തീവ്രതയുണ്ട് , ഒരു വസന്തത്തിന്റെ സുഗന്ധവും... അവിടെ ഒരായിരം താമരകള്‍ വിടരുന്നു ഒത്തിരി നക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്നു..
നീ ഒരു മഴയാവുക, എനിക്ക് ദാഹിക്കുന്നു..ഇരമ്പുന്ന കടലാവുക ഞാന്‍ തളരുന്നു, മായാത്ത മഞ്ഞായി നിറയുക എനിക്ക് പൊള്ളുന്നു..നോവുന്ന നൊമ്പരമാവുക എന്‍റെ വീണകള്‍ വിതുമ്പുന്നു. പറന്നിറങ്ങുന്ന ചകൊരമായി എന്‍റെ താഴ്വാരത്തില്‍ കൂട് കൂട്ടുക നിന്‍റെ ചിലപ്മല്‍ എന്‍റെ സന്ഗീതമാകട്ടെ.. കാപട്യമില്ലാത്ത സ്നേഹത്തിന്റെ പാപ്പസ്സിട്ട നിന്‍റെ കാലുകള്‍ ഞാന്‍ എന്‍റെ അടിമത്വത്തെ മോചിപ്പിക്കുവാന്‍ കാത്തിരിക്കുന്നു , നിന്‍റെ ആത്മാവ് കൂട്ടിനുണ്ട്.....

.....വിനു . ...

Friday 4 November 2011

മറുപുറം

ഒരു അര്‍ത്ഥത്തില്‍ എന്‍റെ ഏകാന്തതകള്‍ കടവത് കെട്ടിയിട്ട കടത്തു വഞ്ചിയെ ഓര്‍മിപ്പിക്കുന്നു. നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നതും എന്‍റെ ഘടികാരം നിലക്കുന്നതും ആ വേളകളില്‍ ഞാന്‍ അറിയുന്നു. നീ എനിക്ക് സമ്മാനിച്ച ഓര്‍മകളുടെ കൂട്ടാണ്‌ എനിക്ക് ഈ ഏകാന്തത ഏന്നു ചിലപ്പോള്‍ തോന്നാറുണ്ട്. ചീറിപായുന്ന തീവണ്ടിയുടെ കൂപ്പകള്‍ എണ്ണി നോക്കുവാന്‍ ഞാന്‍ ഏപ്പോഴും ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ ഏതൊരു ചിലവുമില്ലാതെ എനിക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒട്ടനവധി പാലങ്ങളിലൂടെ ആരൊക്കെയോ യാത്ര ചെയ്യുന്നത് ഞാന്‍ അറിയുന്നു. അതും എണ്ണി നോക്കുവാന്‍ ചിലപ്പോള്‍ എനിക്ക് കഴിയാറില്ല.
അപ്പോഴും നനഞ്ഞു ഇരുന്ന നിന്‍റെ ചുണ്ടുകള്‍ മൂകിനു താഴെ മുളപൊട്ടി വരുന്ന വിയര്‍പ്പു കണങ്ങള്‍ ഏല്ലതിനെയും എനിക്ക് ഒരിക്കല്‍ ഉപേക്ഷികേണ്ടി വന്നു. അന്ന് രാത്രി നീ കട്ടിലിന്‍മേല്‍ ഇരുന്ന്‌ എന്‍റെ പുസ്തക ശേഖരങ്ങളെ വാരി നിരത്തി എന്‍റെ കവിതകളെ പട്ടി നീ അഭിപ്രായങ്ങള്‍ പറഞ്ഞു. ആ തണുപത്തും അകാരണമായി നീ വിയര്‍ക്കുനതും ചുണ്ടില്‍ നനവ് പടര്തിയതും ഞാന്‍ കണ്ടു. പിന്നീട് പുറത്ത്‌ പെയ്തൊഴിഞ്ഞു നിന്ന മഴയുടെ അവസാന തുള്ളി വീഴുംവരെ ഞാന്‍ ഉറങ്ങാതെ കിടന്നു.
നമ്മള്‍ അന്യോന്യം മൌനം പകര്‍ന്നു നടന്ന വഴികളിലെ നഗ്നത പ്രദര്‍ശിപ്പിച്ച മരങ്ങള്‍ എത്രയോ സുതാര്യമായി വെളിച്ചത്തെ ആലിംഗനം ചെയ്തു. അതെ, എന്‍റെ നഗ്നതയെക്കള്‍ സുതാര്യമായിരുന്നു . ആ നഗ്നതയുടെ ആത്മാവ് പഠിക്കുവാന്‍ നമ്മള്‍ നടത്തിയ ശ്രെമങ്ങള്‍ എത്രയനവധി. ഓ എന്‍റെ സ്വപ്നമേ നീ അദ്രിശ്യമായ ഓര്‍മകളുടെ പുതപ്പു എന്നില്‍ മൂടുന്നു, നിമിഷനെരത്തില്‍ അതിനെ വലിച്ചു കീറുകയും ചെയ്യുന്നു.
നീ എന്‍റെ കവിതയാകുന്നു, സ്വപ്നമാകുന്നു . ഭാരമുള ഹൃദയമാകുന്നു. നിന്‍റെ സ്നേഹം ഉണ്മാത്തമാണ്. അത് നീ പകരുമ്പോള്‍ ഞാന്‍ ഒരു മൃഗ പക്ഷിയുടെ വീര്യം കൈവരിക്കും.നിന്‍റെ മുന്നില്‍ വട്ടമിട്ടു പറക്കുന്ന ഒരു പരുന്ത്‌. ചിലപ്പോള്‍ നിന്‍റെ ലാവണ്യത്തെ നുകരുന്നു, നിന്നെ കൊത്തി വേദനിപ്പിക്കുന്നു. അമര്‍ഷത്തോടെ നഖങ്ങള്‍ കൂട്ടി ഉരസുന്നു. എന്നിട്ടും നീ എനിക്ക് ഏകാന്തത മാത്രം സമ്മാനിക്കുന്നു.
എന്‍റെ മാംസം നിന്‍റെ മണം തേടും വെറും ജടമാണ്. നീയെന്ന മറ്റൊരു പരുന്ത്‌ കൊത്തിയാട്ടി എന്നെക്കാള്‍ മൂര്‍ച്ചയുള്ള ചുണ്ടുകള്‍ കൊണ്ട് കൊത്തി തിന്നുന്ന ജഡം. എന്റെ രക്തത്തിന്‍റെ മാനത്തില്‍ നീ അക്ഷമയോടെ എന്‍റെ മാംസത്തെ ഭക്ഷിക്കുന്നു. നിന്‍റെ കഴുത്തിന്റെ സ്വകാര്യമായ വലയത്തില്‍ ഞാന്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ത്തി ചുംബിക്കുന്നു. അവിടെ മുറിവുണ്ടാക്കി നിന്‍റെ തുടിക്കുന്ന ഹൃദയത്തെ ഒരുനാള്‍ ഞാന്‍ നോക്കി കാണും.
ഒരിക്കല്‍ കാതങ്ങള്‍ക്കും അകലെ ഒരു ഇരുണ്ട താഴ്വരയില്‍ നീ എന്നെ പറത്തി വിട്ടു. ജദമായി തീര്‍ന്ന എന്‍റെ ശരീരത്തില്‍ വൃക്ഷങ്ങള്‍ അതിന്റെ വേരുകള്‍ ഓടിച്ചു. നീ അതുകണ്ട് ചിരിച്ചുവോ?, അതെ നീ പൊട്ടി പൊട്ടി ചിരിച്ചു.. ആ താഴ്വരയില്‍ ആ ചിരി യുഗങ്ങളോളം പ്രകമ്പനം കൊണ്ടു. നീ എന്നെ വേദനിപ്പിച്ചിട്ടും നിന്നെ വേരുത്തില്ലല്ലോ എന്‍റെ സ്വപ്നമേ, പൂട്ടിയിട്ട ഭൂതമായി നിനക്കുവേണ്ടി ഞാന്‍ നിലകൊള്ളുന്നു.
നീ എന്‍റെഅധര്‍വമാണ് എനിക്ക് വേണ്ടി ഞാന്‍ എഴുതിയ എന്‍റെ വേദം. ഞാന്‍ ഉച്ചരിക്കുന്ന മന്ത്രങ്ങളാല്‍ , പൂജിക്കുന്ന രക്ഷയാല്‍ നിന്നെ താലോലിക്കുന്നു. അന്നിട്ടും നിന്നില്‍ നിന്നും എനിക്ക് അവശേഷിക്കുന്നത്. ചിലപ്പോള്‍ എനിക്ക് കഴിഞ്ഞേക്കാം നീ തന്ന സ്നേഹത്തിന്റെ കണക്കുകള്‍ തരാന്‍. പക്ഷെ എന്‍റെ സ്നേഹത്തിന്‍റെ കണക്കു തിരിച്ചു നല്‍കാന്‍ നിനക്ക് കഴിഞ്ഞെന്നു വരില്ല.
കറുത്ത ഒരു സന്ധ്യയായി നീ എന്നെ മൂടുന്നു. ഈറനായി തഴുകുന്ന കാറ്റായി പുണരുന്നു. വെറുതെ വെറുതെ സ്വപ്നമായി നിറയുന്നു. രൂപമില്ലാത്ത നീ അദ്രിശ്യമായ രേഖകള്‍ വരച്ച്‌ എന്നെ ബന്ധനത്തില്‍ ആക്കുന്നു. ഇനി ഞാന്‍ കാംഷിക്കുന്നതും സ്നേഹം മാത്രം. അത് പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു ഒടുവില്‍ ഞാന്‍ നീര് വറ്റിയ ശരീരവും, മോഹം നശിച്ച മനസുമായി സിരയില്‍ കുത്തോലിച്ചു ഒഴുകുന്ന രക്തവുമായി മാറും. പിന്നെ പിന്നെ വേരുപോടെ കാണാതെ നിന്നെ മാത്രം നിനച്ച് , നിന്‍റെ മാത്രം ശില്പമായി ഉറഞ്ഞു ഉറഞ്ഞു നിന്നില്‍ ലയിച്ചു തീരും. ഇതിനപ്പുറം എനിക്ക് അഴിതാന്‍ മറു പുറങ്ങള്‍ ഇല്ല
.......(വിനു)

Saturday 22 October 2011

സ്നേഹ തീര്‍ത്ഥം

ഞാന്‍ തേടുന്ന സ്നേഹം അന്ന വിഷമാവം നീ
അതാണ്‌ കുടിച്ചിട്ടും കുടിച്ചിട്ടും ഞാന്‍ മരിക്കാത്തത്‌
നിനക്കും നിണത്തിനും ഒരേ നിറം...
എന്‍റെ പിടയുന്ന ഹൃദയം പാടുന്ന
മുരളികയ്ക്കും നിനക്കും ഒരേ സ്വരം...

ദാഹിക്കുന്നു..
മഴയായി പെയ്തൊഴിയുക,
എന്നിലേക്ക്‌ ചേക്കേറുന്ന പക്ഷിയാവുക
അരികിലേക്ക് ദൂതയയ്ക്കുന്നു , ഞാന്‍ എന്‍റെ
തളിര്‍ക്കാത്ത മോഹങ്ങളേ,
നിന്‍ പുതു നാമ്പില്‍ തട്ടി
അതെന്‍റെ ജീവനില്‍ നിറയട്ടെ..
അത് കണ്ടു ഞാന്‍ നിന്നെ
സ്നേഹ്ക്കാന്‍ പഠിക്കട്ടെ...
സ്നേഹിച്ചു സ്നേഹിച്ചു തളര്ട്ടെ..

എന്‍റെ മൌനങ്ങള്‍ക്ക് എന്നാവും ചിറകുകള്‍
മുളക്കുക?
അതുമായി ഞാന്‍ നിന്നിലേക്ക്‌ പറക്കുന്നു
മഴയെ മറന്നു..
മഞ്ഞിനെ മറന്നു...
എന്‍റെ സ്വപ്നഗ്നലെ മറന്നു...
നിന്നെ മാത്രം ഓര്‍ത്തുകൊണ്ട്‌...
നീ എന്നാല്‍ ഞാന്‍ എന്നെ മറക്കുന്നത് എന്തെ?
(vinu)

Saturday 8 October 2011

നീ വരുന്നു..

വൃന്ദാവനത്തിലെ ഒരു പൂവ്
തുഷാര കൂട്ടിലെ ഒരു പിടി മഞ്ഞ്
പൊള്ളുന്ന ചുണ്ടിലെ നാദം
നീ വരുന്നു-എന്‍റെ
സ്വര്‍ഗത്തിലേക്ക്..
നിലയുറപ്പിച്ച ഇടനാഴിയിലേക്ക്‌
വളരെ വേഗം നീ വരുന്നു..

തണുക്കുന്ന ശിശിരം, ഒഴുകിയിറങ്ങുന്ന മഴയിലൂടെ
എന്‍റെ മിഴികളിലേക്കു വരുന്നു..
ഓര്‍ക്കുന്നു ഞാന്‍ എപ്പോഴോ
നീ പറിച്ചു കളഞ്ഞ പൂവിനെ
സ്നേഹത്തോട് അലിയിച്ചു തീര്‍ത്ത മഞ്ഞിനെ
വേദനിപ്പിച്ചു മുരിയിപ്പിച്ച ചുണ്ടിനെ
അതിലോക്കെയും എന്നോ
കഴിഞ്ഞ ഓര്‍മയുടെ ആത്മാവ്
കുദിയിരിപ്പുന്ദാവുമെന്നു ഞാന്‍
സ്വപ്നം കാണുന്നു...
ഈ വൃക്ഷതിനരികെ വെയില്‍ മായും വരെ
ഞാന്‍ ഇരിക്കട്ടെ...
നീ വരും വരെ...
...(വിനു)

Saturday 24 September 2011

നിന്നെ കുറിച്ച് ...

തണുത്ത മേഘത്തിലൂടെ പറന്നു പോകുന്ന എന്‍റെ സ്വപ്‌നങ്ങള്‍ വിരലുകളാല്‍ മെല്ലെ നിന്‍റെ കണ്ണുകളിലേക്കു ഇറങ്ങി വരുന്നു.
ഞാന്‍ കാണാതെ നീയും എന്നെ മറന്നു തുടങ്ങുന്നു..അതെ മരണം അവന്‍ അവനു മാത്രമേ നിന്‍റെ നുണക്കുഴികളെ എന്‍റെ കണ്ണുകളില്‍ നിന്നും മറക്കുവാന്‍ കഴിയൂ..
നിശബ്ദതാഴ്വരകളില്‍ കിളികള്‍ ചിലക്കുന്നു വിദൂരം നിന്നെ ഞാന്‍ നിനക്കുന്നു. എന്‍റെ ഹൃദയമേ ...നീ വിരല്‍ മീടുകയാണോ? ഈ പാതി വഴിയില്‍ ഏന്റെ രക്തം ചോര്‍ന്നുപോകുന്നു
ഈ വെളുത്ത പൂകളില്‍ പതിക്കുന്നവ ഏതോ ചുവന്ന ശലഭത്തിന്റെ കാഴ്ച്ചയെ അനുസ്മരിപ്പിക്കുന്നു. എന്‍റെ ദുഖമേ നീ ഇന്നു എന്‍റെ പടിവാതിലില്‍ ഒരു നിലാ വെളിച്ചമായി പതിച്ചിരിക്കുന്നു
എന്നെ മുറിവേല്പിക്കുന്ന പാതിരാവിന്‍റെ കൂടത്തില്‍ നീയും അറിയാതെയോ അറിഞ്ഞോ പങ്കു വഹിക്കുന്നു അതൊക്കെ മറന്നു നിന്നെ ഞാന്‍ സ്നേഹിക്കുന്നു....ഒത്തിരി ഒത്തിരി..
നിന്‍റെ നുണകുഴിയെ, പാതി മയങ്ങിയ കണ്ണുകളെ, ചോര പുരളാത്ത കൈകളെ, നിന്‍റെ അകവും പുറവും എന്റെതുമാത്രമാകുന്നു ..അപരിചിതമായ നിന്‍റെ കാലടികളില്‍ ഞാന്‍ അന്നേ സമര്‍പ്പിച്ചിരിക്കുന്നു. നിന്നെ കുറിച്ച് ഞാന്‍ എന്ത് പറയാന്‍? എന്ത് എഴുതാന്‍? നീ ഇല്ലാതെ ഞാന്‍ ഇല്ലാതാകുന്നു..സ്മരണകളില്‍ നീ മാത്രമാകുന്നു... കാടുകയറിയ എന്‍റെ ചിന്തകളില്‍ നീ പേരില്ലാത്ത ഏതോ വള്ളിയായി പടര്‍ന്നു എന്‍റെ മോഹങ്ങളേ മറക്കുന്നു.. അവയ്ക്കും അപ്പുറം എനിക്ക് ഒന്നും ഇല്ല... നിന്‍റെ ശ്വാസം എന്‍റെ ജീവനും, നിന്‍റെ നെടുവീര്പുകള്‍ എന്‍റെ മരണവുമായി ഞാന്‍ പ്രഖ്യാപിക്കുന്നു.

Thursday 8 September 2011

അകല്‍ച്ച.

രാത്രി..
നിശബ്ദതയുടെ വനാന്തരങ്ങളിലൂടെ
പെയ്തെത്തിയ മഴ വീണ്ടും എന്‍റെ
ഞെരിപോടില്‍ അമര്‍ന്ന സ്വപ്നങ്ങള്‍ക്ക്
വിഘ്നം വരുത്തുന്നു..
കനത്ത നിശബ്ധതയിലും
എന്നെ വിട്ടൊഴിയുന്നവരുടെ കാലൊച്ചകള്‍
പിതൃക്കള്‍, ആത്മബന്ധങ്ങള്‍
പവിത്രമായി കരുതിയ
സ്നേഹ മുഖങ്ങള്‍
എല്ലാം, എന്നെ വിട്ടകലുന്നു

ഞാന്‍ ഇനിയും കേള്‍ക്കും
ദുഃഖം അമര്‍ന്ന എന്‍റെ മാത്രം രോദനം
നിലയ്ക്കാത്ത സ്നേഹ വചനങ്ങളില്‍ നിന്ന്
എന്നെ പുറം തള്ളിയത്
ഏതു ചട്ടകൂടിലെ നിയമം ആണ്?
മുഖത്ത് നോക്കി പറയാമോ?
ഈ മഴയുടെ ഇരമ്പലില്‍
ഞാന്‍ ആര്‍ത്തു വിളിക്കട്ടെ
മടങ്ങി പോയവരെ,
നിങ്ങള്‍ കേള്‍ക്കില്ല.
നിങ്ങള്‍ കാണില്ല
ഈ നിശബ്ദത ഏനിക്കു മാത്രം സ്വന്തം...

(വിനു)

Sunday 14 August 2011

തുലനം..

കാത്തിരുന്ന ആയിരം രാവുകള്‍ക്കും ഒടുവില്‍
നിനക്ക് ഞാനും എനിക്ക് നീയും നഷ്ടമായി
മൂകമായി നടന്നകന്ന വഴികളില്‍ തെറിച്ച
ദുഖത്തിന്റെ വിയര്‍പ്പു കണങ്ങള്‍ ഇന്നു -
നനഞ്ഞു തുടുത്ത കണ്ണീരായി കവിളുകളില്‍ ഒഴുകുന്നു
മൃദുലം,നിന്‍ സ്പര്‍ശനവും
ശ്വാസവും തന്നു വളര്‍ത്തിയ എന്‍റെ സ്വപ്‌നങ്ങള്‍
മരിക്കുന്നു..
വിനു

Saturday 13 August 2011

PRAYER


An idiot, a stupid Night
Behind the wall
Pigeons are making noise
A foolish dream just touch and out from my heart
At last you came-
Slowly measure my heart
Hey what are u doing in- front of me?
I have no idea ........
Surprised!!
Again and again
A cotton cloth full of Blood!!
Suddenly ,U clean your arms using with Lotions
While in my Poojaroom -
Your gifted candle was burning...
Close the door,Close the door
But you defeat me
Oh, Candle light get off
Still is the Pigeons are there?
Please dont disturb me now
I have to pray..Praying for you...

......(Vinu).....

അഭിനയം



ഈറനണിഞ്ഞ എത്രയോ സന്ധ്യകള്‍
എന്‍റെ വാതായനങ്ങളിലൂടെ യാത്ര പറഞ്ഞു പോയി?
നിമിഷ നേരം ജനിച്ചു മൃതിയടഞ്ഞ
എത്രയോ സ്വപ്നങ്ങളെ ഞാന്‍ മറന്നുപോയി?
പൂര്‍ണമായും തൊടാതെ ഞാന്‍ പോലും അറിയാതെ
എത്രയോ വര്‍ഷങ്ങള്‍ പെയ്തോഴിഞ്ഞുപോയി?
എന്നിട്ടും ആര്‍ദ്രമാം സന്ധ്യകളില്‍
ഏതോ കിളിയുടെ താരാട്ട് നിനക്കുന്ന
ആ സ്വസ്തമാം ശിഷിരകാലത്തെ മറക്കുവാന്‍
എനിക്ക് കഴിയുമോ?
അതിനെ കണ്ടില്ലെന്നു നടിക്കാന്‍,
അത്രക്കും സമര്‍ത്ഥമായി അഭിനയിക്കുവാന്‍ എനിക്ക് ആവുമോ?

(വിനു)

Friday 12 August 2011

വിളക്കുമാടം


ഞാന്‍ കാണാത്ത കടലിന്‍റെ കരയില്‍
ആരോ തെളിയിച്ച വിളക്കുമാടം
ഉണ്ടാകുമോ?
നിലാവിന്‍റെ പൂന്തനളിനെക്കാളും
എന്നെ വലിച്ചു അണച്ച എത്രയോ
രാത്രികളില്‍ ഹൃദയം തലോടിയുരക്കിയ
ആ തണല്‍ മാടത്തെ
ഞാന്‍ എന്നെങ്കിലും ഒരിക്കല്‍ കാണുമോ?
നിദ്രയിലും എന്‍റെ സ്വപ്നകാന്തങ്ങളോട്
ഒട്ടിച്ചു വെച്ച മോഹങ്ങളേ
അതെനിക്ക് പറഞ്ഞു തരുമോ?
അവിടെ ചെന്ന് എതുന്നതിനെക്കാള്‍ ഉപരി
സുകൃതം ഈ ജന്മത്തില്‍ എനിക്ക് ലഭിക്കുമോ?
പറവകളും, നീലാംബരവും ഒരുമിച്ചു ഒഴുകുന്ന
വീണ്ടും മഴവരുന്ന ആ ദിവസം
വിലക്കുമാദത്തിന്റെ തിരിയെ
അണയാതെ കാക്കുവാന്‍ എനിക്ക് ആവുമോ?
തളര്നെങ്കിലും,വഴിതെറ്റിയെങ്കിലും
ഞാന്‍ എത്തുന്ന ഇടനാഴിയിലൂടെ ആ പാതിരാവില്‍
എന്നെ വലിച്ചു അണക്കാന്‍,
ഹൃദയത്തില്‍ തൊട്ടുറക്കാന്‍
ആരെങ്കിലും കാത്തിരിക്കുമോ?
എന്നെയും നിനച്ചിരിക്കുമോ?

..........(വിനു)........


മുനമ്പ്‌

പ്രഭാത സൂര്യന്‍, ചമയകന്നടിമേല്‍
പതിച്ച് മെല്ലെ,
വാതായനങ്ങളിലൂടെ എത്തുമ്പോള്‍
നീ എന്‍റെ മനസ്സില്‍ നിന്നും
യാത്രയാകാന്‍ തുടങ്ങുന്നു
ഇന്നലെ രാത്രി നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍
വെടിഞ്ഞുകൊണ്ടും പരിചയമില്ലാതെ
മുഖത്ത് നോക്കാതെയും ...
നടന്നകലാന്‍ വാതില്‍ തുറക്കുന്നു
ആദ്യം നീയോ ഞാനോ
പോകേണ്ടത്?
ഒരിമിച്ചു കടക്കാന്‍ പഴുതില്ലാതെ
ആ വാതിലിനെ നോക്കി നമ്മള്‍
അന്യോന്യം മൌനം പകരുന്നു..

(വിനു)

Sunday 31 July 2011

തുടര്‍ കഥ

എന്‍റെ തീരാ കിനാവുകളുടെ കടവിലിരുന്നു
ഒരു കാട്ട് കുരുവി പാടുന്നു..
അങ്ങ് അകലെ നീ എന്നെ നിനക്കുന്നുവോ?
നീ എന്നെ മറന്നു തുടങ്ങി അല്ലെ?
അനിക്കറിയാം എന്നെ മറക്കാന്‍ നിനക്ക്
എത്രയോ ഹ്രെസ്വമായ നിമിഷം മതി..
എന്നെ നീ ഒരു മാത്രപോലും സ്നേഹിച്ചിട്ടില്ലേ?
എന്നിട്ടും,..
ഒരു അഭയാര്‍ഥിയായി നിന്‍റെ പര്‍ന ശാലയിലേക്ക്
ഞാന്‍ എതുന്നതെന്തേ?
എന്‍റെ മഴക്കാടുകള്‍ കാത്തിരിക്കുന്നു
നീ പെയ്തൊഴിയാന്‍..
സായം സന്ധ്യയില്‍ നീ മെല്ലെ മറയുന്നുവോ?
വീണ്ടും കാത്തിരിപ്പുകള്‍ മാത്രം ബാക്കി..

(വിനു)

ഇഴ

മോഹങ്ങളുടെ മണ്‍ ചിരാതുകളില്‍
മഴവില്ലുകള്‍ ഒളിക്കുന്നു ഒരു മൌനം പോലെ,,
നിറമേഴും തൂലികയില്‍ നിന്നുതിരും
വാക്ക്കിന്റെ അഗ്നിയില്‍ എരിഞ്ഞ് തീരാന്‍
മാത്രം വിധിയുള്ള വര്‍ണനകള്‍
മാത്രമാണ് ആ മഴവില്ലുകള്‍..
എന്‍റെ കാഴ്ചയില്‍ മഴവില്ലുകള്‍ വെറും മിഥ്യ
മായുന്നു വന്നു തോന്നിപ്പിക്കുന്ന സത്യം
പക്ഷെ മായാത്ത മനസ്സില്‍ അത് എത്ര കാലം നില്‍ക്കുമെന്നോ?
ഒരു കൂടാരം പോലെ, മഞ്ഞു കൂടാരം പോലെ..
എന്‍റെ മനസ്സിലും ഒരു മൌനം..
മഴവില്ലുകള്‍ ചേക്കേറുന്ന മൌനം...
നിലവിഴകളെ കോര്‍ത്ത്‌ എന്നിലേക്ക്‌ ഉദിക്കുന്ന
ഒരായിരം മഴവില്ലുകള്‍..
.. ..........(വിനു)

Block me

Block me please..
Block me from your thoughts
Block me from your eyes
I would like to escape from your boundaries
I would like to run from your rules

I should need a repent
Have to go from your world
Have to go from your dreams
How much cost you expect for my heart?
Are u answerable?
Never and ever you cannot give a answer

So you should forget me
Don,t laugh to me..
Block me please...
And allow me to cry...
I beg you block me now...
For ever..for ever....that you can..

.......(Vinu)

A SELDOM RAIN

It was a despair day to me
In my room, fragrance of lavender flowers
A shadow of yesterdays memories
Bite my heart....

Oh lonely You are You are lonely
Was the door closed?
I search my dream there?
Was the flower fall in the mud?

Finally i heard the sound of a rain
It was a seldom rain
My lavender get back
Me only felt the cool of rain
Me only heard the sound of rain

At last my rain go back
Still i alone in my room..
With my lavender fragrance
Shall i expect the seldom rain>?
What should i do for that?
Can i make my days full of despair?

(VINU)

Saturday 23 July 2011

കുതിര്‍ന്ന കടലാസിലെ കരയുന്ന വാക്കുകള്‍..(കവിത)

ഒരിക്കല്‍ നിന്‍റെ സ്നേഹത്തിനായി ഞാന്‍
ഓടി എത്തും....
അന്ന് നിന്‍റെ മഴയില്‍ ഞാന്‍ നനഞ്ഞു തുടുത്ത
ഒരു മഴവില്ലവും..
നിന്‍റെ നല്ലതും, ചീത്തയും ,കറുപ്പും,വെളുപ്പും
ഞാന്‍ മാത്രമാകും
നിനക്ക് അപ്പുറം ഓടി രക്ഷപെടാന്‍
എനിക്ക് അതിരുകള്‍ ഇല്ല...
നിന്‍റെ തടവില്‍ നിന്നും മോചിക്കപെടാതെ
നിന്‍റെ ശിക്ഷക്ക് ഞാന്‍ കാത്തിരിക്കുന്നു..
നീ എന്നെ വെറുത്തു തുടങ്ങുന്നതിനു മുന്‍പേ
എന്‍റെ സ്നേഹം കൊണ്ടു ഞാന്‍
നിന്നെ തളര്‍ത്തും...

.............(വിനു)..........

കാലങ്ങളില്‍ ..

എന്‍റെ പാപങ്ങളെ കുടിച്ചാല്‍ നിനക്ക് മരിക്കാം
ദേഹത്തെ നിലാ വെളിച്ചത്തില്‍ തുറന്നുവെച്ചാല്‍
എന്‍റെ ജന്മാന്തരങ്ങളിലെ നോവുകള്‍
നിങ്ങള്ക്ക് കാണാം..
വിരലില്‍ തൊട്ടു എന്‍റെ ശ്വാസത്തെ നിങ്ങള്‍
നിലപ്പിക്കുന്നു...
എന്‍റെ അശ്വം പടയോട്ടത്തില്‍
തളരുന്നു..
ഹൃദയം അഭ്രപാളികളില്‍
വിലപിക്കുന്നു..
എന്നിട്ടും എന്തിനായി ഞാന്‍ പാപങ്ങള്‍ ചെയ്യുന്നു?
നിന്നെ കൊല്ലുകയാണോ എന്‍റെ ലക്‌ഷ്യം?

..............(വിനു)

Saturday 16 July 2011

മൌനി (ചെറു കഥ)

ഗ്രിഹാതുരത്വം നിറഞ്ഞു നിന്ന നിന്‍റെ വീടിലേക്ക്‌ ഞാന്‍ പ്രവേശിക്കുമ്പോള്‍ സമയം സന്ധ്യയോടടുതിരുന്നു. എനിക്ക് അപരിചിതമായിരുന്നല്ലോ അവിടം? വീടിന്റെ ഉമ്മറത്ത്‌ തൂക്കിയിട്ടിരുന്ന വിളക്ക് അണഞ്ഞു പോയത് ഞാന്‍ സ്രെധിച്ചിരുന്നു. ഉമ്മറ തളത്തിലെ വലതു വശത്തെ മുറിയില്‍ നീ കിടക്കുകയായിരുന്നു. നീ ഉറക്കം നടിക്കുകയായിരുന്നില്ലേ? അതെനിക്ക് ബോധ്യമായിരുന്നു എന്നിട്ടും അറിയാത്ത ഭാവത്തില്‍ ഞാന്‍ നിന്‍റെ വീതികുറഞ്ഞ കട്ടിലിനരികില്‍ ഇരുന്നു. ക്ഷെമ നശിച്ചതും എന്നാല്‍ ചിറകു തളര്ന്നതുമായ ഒരു പരുന്തിനെ പോലെ ഞാന്‍ നിന്നെ ചുമ്പനങ്ങള്‍ കൊണ്ട് മൂടി. നീ മുടിയില്‍ തെയ്ചിരുന്ന തൈലത്തിന്റെ സുഗന്ദം കഴുത്തിലും പറയുന്നതായി എനിക്ക് തോന്നി. അതൊരു പുതിയ അനുഭൂതി എനിക്ക് സമ്മാനിച്ചു. എന്റെ ചുമ്പനങ്ങള്‍ ഇഷ്ടപ്പെട്ടു ഇന്നു അറിയിക്കാനായി നീ നിന്‍റെ കണ്ണുകള്‍ തുറന്നത്തെ ഇല്ല. പക്ഷെ ആ രഹസ്യം ഞാന്‍ മനസ്സിലാക്കി. കുളി കാഴിഞ്ഞു നീ ഈറന്‍ ഉണങ്ങാന്‍ വിരിച്ചിരുന്ന തുണിയില്‍ നിന്നും വീണുകൊണ്ടിരുന്ന വെള്ളം മുറിയില്‍ ചിതറി കിടന്നിരുന്നു. നീ വന്യമായ അനുഭൂതികള്‍ എന്നില്‍ നിറച്ചു കൊണ്ടിരുന്നു. നിന്റെ വാക്കുകളിലെ സ്നേഹം എന്നെ കൊല്ലുവാനും , കരയിപ്പിക്കുവാനും പോന്നവയാനെന്നു ഞാന്‍ മനസ്സിലാകി.നിന്‍റെ ആശ്ലെഷണത്തില്‍ എന്തിനെന്നില്ലാതെ എന്‍റെ ഹൃദയം ഒരു മഴയ്ക്ക് കൊതിച്ചു..

എന്റെ ചുണ്ടുകള്‍ വിറച്ചു.. നീ തളര്ന്നുവോ ഓമനേ? അത് ചോദിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. നീ ചിരിച്ചു..അട്ടഹസമായിരുന്നോ അത്?
അതോ എന്നെ നീ വീണ്ടും വിഠിയാക്കുകയാണോ ഓമനേ? നിന്‍റെ സ്നേഹം പ്രതീക്ഷിച്ചു ഞാന്‍ അലായാത്ത നാടില്ല, നിന്നെ തേടി നടന്നു ഞാന്‍ തളര്‍ന്നു കാഴിഞ്ഞു..നിന്‍റെ ഹൃദയത്തിന്‍റെ താളം എനേന്‍ അസ്വസ്ഥമാക്കുന്നു.ഒടുവില്‍ നീ എന്നെ ഉപേക്ഷിക്കുമോ? എന്നെ അറിയാതെ പോകുമോ?
നീ എന്നെ വാക്കുകള്‍ കൊണ്ട് ,നഖങ്ങള്‍ കൊണ്ട്, ചുണ്ടുകള്‍ കൊണ്ട് മുരിപെടുതുന്നു ..എന്നെ ഒരു മൌനിയാക്കി നീ മാറ്റുന്നു..നീ ഉത്തരം പറയാത്തതെന്തേ? ഞാന്‍ നിനക്കൊരു ശല്യമാകുന്നോ? മരമാണ്ടൂസിന്റെ കഥയാണോ നീ എനിക്ക് വേണ്ടി കരുതി വെക്കുന്നത്? ഇപ്പോള്‍ ഞാന്‍ ഇവിടെ നിന്നും മടങ്ങേണ്ടാതുണ്ട് അല്ലെ? ....

കാലം കാഴിഞ്ഞു.. എന്‍റെ ചോദ്യങ്ങള്‍ എന്നും ഉത്തരം കിട്ടാതെ തന്നെ അവശേഷിച്ചു. ഞാന്‍ പിന്നീട് മഴയ്ക്ക് കൊതിച്ചിട്ടില്ല.. പക്ഷെ നീ എന്നെ മൌനി ആക്കി തീര്‍ത്തു..എന്‍റെ മൌനം നിന്‍റെ സ്നേഹറെ അതിജീവിക്കുവാന്‍ പോന്നവയാനെന്നു ഇന്നു നീ മനസ്സിലാക്കുമോ? ചുമ്പനവും, നഖക്ഷേടവും തീണ്ടാത്ത മറ്റൊരു ലോകത്തില്‍ ഞാന്‍ ഒറ്റക്കന്നെന്നു നീ അറിയുന്നുണ്ടോ? നിന്നെ തെജിക്കുകയാണ് എന്‍റെ ഏക നിവിര്‍ത്തി എന്ന് ഞാന്‍ മനസ്സിലാക്കി. ചിറകു തളര്‍ന്ന പര്നുന്തായി ഞാന്‍ എന്നിട്ടും ആകാശത്തിലേക്ക് ചിറകിട്ടടിച്ചു കൊണ്ടിരുന്നു... വെറുതെ...

............(വിനു) ,..........

Wednesday 29 June 2011

മറുമൊഴി

ആരൊക്കെയോ ചിരിച്ചു ഞാന്‍ കരുതി
എന്നെ നോക്കി ആവുമെന്ന്,
പക്ഷെ, അല്ല അവര്‍ ചിരിച്ചത് -
പിന്നണികളെ നോക്കി ആയിരുന്നു
ആരെക്കെയോ അവിടെ കാത്തു നിന്ന്
ഞാന്‍ കരുതി എന്നെ പ്രതീക്ഷിച് ആവുമെന്ന്
പക്ഷെ ,അല്ല അവര്‍ കാത്തു നിന്നത്
എന്‍റെ സഹയാത്രികരില്‍ ആരെയോ ആയിരുന്നു

എന്നിട്ടും ഞാന്‍ അബദ്ധങ്ങളുടെ പാകമാക്കാത്ത
പാതുകങ്ങള്‍ ധരിച്ച്‌..
തെറ്റിധാരങ്ങകളുടെ കൊനിപടികള്‍ കയരികൊണ്ടിരുന്നു
ആരുടെയോ ചിരി പ്രതീക്ഷിച്ച്‌..
ആരുടെയോ കാത്തിരിപ്പ്‌ പ്രതീക്ഷിച്ച്‌..

................(വിനു).....

Tuesday 21 June 2011

ഇടവേള

എന്‍റെ കൈകള്‍ ശൂന്യമായിരുന്നു
ദീപാവലി ആഖോഷങ്ങള്‍ക്ക് ഇടയിലെ
ഇരുട്ടില്‍ നിന്ന് നീ എന്നിലേക്ക്‌ ഓടി അണഞ്ഞു
നീ വിയര്‍ത്തിരുന്നു,ഞാന്‍ ആച്ചര്യപെട്ടില്ല
മഴപെയതതുപോലെ തണുത്തിരുന്ന നിന്‍റെ
ശരീരത്തെ എന്‍റെ കൈകള്‍ തലോടി..
നീ ആ ആരവങ്ങല്‍ക്കിടയിലും
സുഖമായി ഉറങ്ങി..
പിന്നീട് എത്രയെത്ര ആഘോഷങ്ങള്‍
അതിലോക്കെയും നീ സഹിഷ്ണുതയുടെ
പര്യായമാണെന്ന് ഞാന്‍ മനസ്സിലാക്കി..
എന്‍റെ ഹൃദയതടാകത്തില്‍ നീന്തി തളര്‍ന്നു
കടമ്പിന്‍ ചോട്ടില്‍ വിശ്രമിച്ചു...


പക്ഷെ ഇന്നു ഞാന്‍ അറിയുന്നു
എപ്പോഴോ നീ അകന്നുപോയ എന്‍റെ കൈകള്‍
ശൂന്യമാണെന്ന്..ഞാന്‍ ആച്ചര്യപെടുന്നു!!
കാലത്തിന്‍റെ വിഷം നുകര്‍ന്ന
വിധിയെന്ന് പേരുള്ള മത്സ്യങ്ങള്‍ എന്‍റെ ഹൃദയത്തില്‍
പൊങ്ങി കിടക്കുന്നു..
കടമ്പുമരം കടപുഴകി..
അതിന്‍റെ ഏതോ ഒരു കോണില്‍ മറക്കാന്‍
ശ്രേമിച്ചുകൊണ്ട് ,ഉത്സവങ്ങളുടെ ശബ്ദവും
നിനച്ചു ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുന്നു..
എന്‍റെ ഇടവേളകള്‍ എത്രയോ ഹ്രെസ്വം !!
ഞാന്‍ ആച്ചര്യ പെടുന്നു!!..

(വിനു)..........

Thursday 10 March 2011

MY HEART KINDLING


At last i try to obey his rules
I know early my dream was fruitless
Depend on his spirit i am moving..
God, i know without your blessings
I can't overcome my pains...
I only share with u.
Oh may Lord, my pains are drop
I request you,swoop my pains
My heart kindling...
Your pet ''Pigeon'' singing...
I can hear... Oh Lord
I expecting, I obeying
I repent about me...

(vinu)

തരളം

എന്‍റെ സ്നേഹം ഒരു നിഴലായി
നിന്റെ സ
ന്ധ്യകളെ മറയ്ക്കും ...
തളിരട്ട പൂവും, മേയുന്ന മഞ്ഞും
നമ്മുടെ താഴ്വാരങ്ങളെ എന്നെക്കുമായും
മൂടുന്നു...
സവിധം ,ഞാന്‍ തിരഞ്ഞ നിന്‍റെ ഹൃദയം
പിടയുന്ന വേളയില്‍ ഞാന്‍ എന്‍റെ
മോഹങ്ങളേ നിനക്ക് വേണ്ടി മറക്കുന്നു
ഇനി നമുക്ക് കനവുകള്‍ കാണാം
ഉറങ്ങാതെ രാവുകള്‍ കഴിക്കാം...
എന്‍റെ മനസ്സു നോവുന്നു..
അത് മായ്ക്കാന്‍ നീ വാക്കുകള്‍
എന്നിലേക്ക്‌ കോരി നിറയ്ക്കുക..
അപരിചിതമായ വഴിയിലേക്ക്
ഞാന്‍ മെല്ലെ നടന്നു നീങ്ങട്ടെ
നിന്‍റെ ഓര്‍മ്മകള്‍ എന്നെന്നും-
എനിക്ക് കൂട്ടായിട്ടുണ്ട്...

(വിനു)


Thursday 3 March 2011

എന്‍റെ സ്വപ്നം


എന്‍റെ നിദ്രകളില്‍ നീ എന്നും
തളിര്‍ക്കാത്ത വൃക്ഷത്തെ പോലെ സ്വപ്നമായി വന്നു
ശിഖരങ്ങള്‍ താഴ്ത്തി എന്‍റെ മോഹങ്ങളേ നീ മൂടി
ആ ചൂടില്‍ തണുത്ത രാത്രികളില്‍ ഞാന്‍ ഉറങ്ങി
നിന്‍റെ കാടുകള്‍ വന്യമായിരുന്നു
ഗര്‍ത്തങ്ങള്‍ അഗാതവും..
എന്‍റെ കണ്ണുകള്‍ എത്താത്ത ദൂരെ
ഞാന്‍ നിന്‍റെ സ്നേഹത്തെ മാത്രം പ്രതീക്ഷിച്ചു
സ്നേഹം മാത്രം!!
നിന്നെ വസന്തം പുല്‍കിയത് ഞാന്‍ പോലും -
അറിയാതെയായിരുന്നു
പിന്നെ, സ്വപ്നത്തില്‍ പോലും നീ എനിക്ക് -
വേണ്ടി കാറ്റ് വീശിയില്ല..
എങ്കിലും ആ വന്യതയെ, ഗര്‍തത്തെ
ഞാന്‍ എന്നും ഇഷ്ടപെടുന്നു
നിന്‍റെ കണ്ണുകളില്‍ ഞാന്‍ എന്നും നിദ്രപ്രാപിക്കുന്നു
നീ പോലും അറിയാതെ...
പക്ഷെ ഒരു മഞ്ഞു പൂവും തുഷാരങ്ങളില്‍
ഇന്നു വിരിയുന്നില്ലല്ലോ??
വെറുതെ ഞാന്‍ ഉരുകി തീരുന്നതും
അറിയാതെ യാമങ്ങളും കാഴിഞ്ഞു പോകുന്നു..
ഓര്‍മ്മകള്‍ നരക്കുന്ന നിമിഷം, സ്വപ്നം മഞ്ഞിനോടു അലിയുമ്പോള്‍
അഗാതതകളില്‍ എന്തെന്നില്ലാത്ത കുളിരുമാത്രം!
എന്‍റെ സ്വപ്നം ഇന്നും അലിയാത്ത മേഘമായി
ഒഴുകി നീങ്ങുന്നു..

(വിനു)






Tuesday 22 February 2011

കാണാത്ത തീരങ്ങളില്‍...



സാഗര നീലിമയില്‍ ഒഴുകി നടക്കും
ചിപ്പിക്കുള്ളില്‍ വീര്‍പ്പു മുട്ടി നില്‍ക്കും
മുത്തിന് അറിയാം എന്‍റെ
അന്തരാത്മാവിന്റെ ദാഹങ്ങള്‍...
പെയ്യാതെ നില്‍ക്കും മഴക്കും അതില്‍
നനയാന്‍ വിതുമ്പും വേഴാമ്പലിനും
മാത്രം കേള്‍കാം എന്‍റെ ഗദ്ഗദങ്ങളുടെ
സംഗീതം..
മിഴി നീര്‍ ഉടഞ്ഞ് വീണ
വഴികളില്‍ നീ എന്നെ കണ്ടിട്ടും,
ആ നോട്ടങ്ങളിലെ അഗ്നി സ്വപ്നങ്ങളെ
എരിച്ചുകളഞ്ഞിട്ടും,
ആ തണല്‍ മാത്രം
തേടി ഇറങ്ങിയതാണ് എന്‍റെ മോഹങ്ങള്‍
പക്ഷെ , നീ മാത്രം നീ മാത്രം എന്തെ
അറിയാതെ പോയി???
ഒരിക്കലും രക്ഷപെടാന്‍ കഴിയാതെ
നീ ആകുന്ന പ്രളയത്തില്‍ മുങ്ങി താഴും
ഒരു ജീവന്‍ മാത്രമാകുന്നു ഞാന്‍.....

(വിനു)

Monday 21 February 2011

ആരണ്യകം

ഒരു ശിശിരകാലം കൂടി എന്‍റെ പൂന്തോട്ടത്തെ
മുഗ്ദമായ മൌനം നല്‍കി പുണരുന്നു
അഴുക്കു ചാലിലില്‍ നിന്നും നിരത്തിവെച്ച
പഴ്വസ്തുവായി മാത്രം എന്‍റെ സ്നേഹം
ആര്‍ക്കോ വേണ്ടി അവശേഷിച്ചു...
കിളികളുടെ ചിലംപലുകള്‍ എന്‍റെ
ഓര്‍മകള്‍ക്ക് വിഗ്നം വരുത്തുമോ എന്ന്
ഞാന്‍ ഭയപെടുന്നു '

തൈമാവിലേക്ക് പടരുന്ന മുല്ല വള്ളികള്‍
നമ്മുടെ ഊഷ്മളമായ കെട്ടി പുന്നരലിനെ
ഓര്‍മിപ്പിച്ചു..
ശലഭങ്ങള്‍ നുകരുന്ന പൂക്കള്‍ നമ്മുടെ
അധരങ്ങളെയും..
നിലാവ് മയങ്ങാത രാത്രി നമ്മുടെ
ആലോലമായ കനവുകളെയും
താരാട്ടി ...
ഞാന്‍ വെറുതെ ആശിച്ചു പോകുന്നു
ഈ ശിശിരം അവസാനികാതിരുന്നെങ്കില്‍...

(വിനു)

Friday 4 February 2011

ഉടയല്‍

ഈ കടല്‍ക്കര എന്‍റെ സായന്തനങ്ങള്‍ക്ക്
നനവ് പടര്‍ത്തിയ ഒരു ഓര്‍മയായി മാറുന്നു...
മായുന്ന സൂര്യനറിയുമോ അതിനൊപ്പം
കനലുമായി അലയുന്ന സഹയാത്രികനെ?
ഇല്ല ഒരിക്കലുമില്ല!
നീ അറിയാത്ത താപത്തിനും
ഉണ്ട്‌ ഒത്തിരി മാധുര്യം..
നീ പൊഴിക്കാത്ത മഴക്കും
ഉണ്ട്‌ ഇത്തിരി കുളിര്..

കിനാവ്‌ ഉടഞ്ഞ് സ്വപ്നവും
മേഘം ഉടഞ്ഞ് മഴയും,
പൌര്‍ണമി ഉടഞ്ഞ് നിലാവും
നാദം മുടഞ്ഞു സംഗീതവും ജനിക്കുന്നു..
അതെ, എല്ലാം ഉടയണം
ഉടയാതെ സൃഷ്ടികള്‍ ഇല്ലല്ലോ???
തളരാത്ത മോഹങ്ങള്‍ വിലക്ക് വാങ്ങുന്നവന്‍
ഏക്കാലവും ധനികനെന്നു
ഞാന്‍ ഈ നേരം കുറിച്ചോട്ടെ?!!
(വിനു)

Monday 31 January 2011

പണി തീരാത്ത വീട്..

ഇതെന്‍റെ ഏറ്റവും പുതിയ വീടാണ്. വാടകയോടുക്കി എന്‍റെ പഴയ വീട്ടില്‍ നിന്നും ഞാന്‍ ഇറങ്ങി. ഹോ! അവസാനം തോല്‍വിയോ ജയമോ ഇല്ലാതെ കുടിശിക ബാക്കി നിര്‍ത്താതെ,, ഞാന്‍ പരീക്ഷണം തരണം ചെയ്തു. കനവുകളുടെ പഴകിയ കര പുരണ്ട വെള്ള മുണ്ടുകള്‍ ഞാന്‍ ആ പഴയ വീട്ടില്‍ അലക്കി വിരിച്ചിട്ടുണ്ട്, ഉടുക്കാന്‍ അതിനി വേണ്ടെന്നു കരുതി. എന്നിവിടെ കുഞ്ഞാറ്റ കിളികള്‍ കൂടണയുന്ന സമയം നിമാന്ത്രനങ്ങളായി ഒഴുകുന്ന സംഗീതത്തിന്‍റെ മാടുര്യം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ശരിക്കും ഞാന്‍ തേടിനടന്ന, അഭയം തിരഞ്ഞ വീട് ഇതാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഈ വീടിനു താഴെയുള്ള താമരക്കുലത്തില്‍ പറ്റിപിടിച്ചു വളരുന്ന പുല്ലുകള്‍ കാട്ടിലാടുന്നതും സന്ധ്യ സമയത്ത് വിടരുന്ന താമര പൂവിന്റെ സുഗന്ധം എന്നെ ഏറെ ഉന്മേഷവാനാക്കുന്നു.

ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ ഈ വീടിന്റെ മുറ്റത്തെ മണല്‍ ആരന്യതിലൂടെ ഉലാത്തി, ആകാശത്തിലെ നക്ഷത്രങ്ങളെ തിരയുകയും അവരോടു സംഭാഷണം നടത്തുകയും ചെയ്യുന്നു, ആ ഭാഷ എനിക്ക് മാതമേ അറിയൂ പകല്‍ കിനാവുകള്‍ എന്നെ എപ്പോള്‍ പഴയതുപോലെ തളര്തുന്നില്ല. അത് വേണമെന്ന് തോന്നുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് സ്വകാര്യതകളുടെ കവാടം തുറന്നു അതിനകത്ത് കടക്കാരുണ്ട്. അതിനു ഞാന്‍ കണ്ടെത്തിയ സ്ഥലം എന്‍റെ മാത്രം സ്വകാര്യ സ്വത്താണ്. ഈ വീട്ടില്‍ ഞാന്‍ ഏകനാണ് അതില്‍ എനിക്ക് പരിഭവം എല്ലാ സന്തോഷം മാത്രം. ആരും എന്നെ ഉപേക്ഷിച്ചതല്ല ഞാന്‍ ആരെയും ഉപേക്ഷിച്ചിട്ടും ഇല്ല. പക്ഷെ എന്തെന്നില്ലാതെ ഞാന്‍ ഇവിടെമാകെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു.
അതിഥികള്‍ ആരും തന്നെ എന്നെ തിരക്കി എവിടെ എത്താറില്ല. എന്‍റെ പുതിയ വീടിനു കാവല്‍ക്കാരും ഇല്ല, ജോലിക്കരില്ല. ചില സമയങ്ങളില്‍ ജന്നാലഴികളിലൂടെ ഞാന്‍ താമരക്കുലതിലേക്ക് നോക്കാറുണ്ട് കഴിഞ്ഞ ദിവസം സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് ഇതളുകളെ പൊഴിച്ച് വളര്‍ന്നു നില്‍ക്കുന്ന പുല്ലിന്മേല്‍ ഇട്ടിട്ടുഉണ്ടാകും. പല തരത്തിലുള്ള ചിത്രശലഭങ്ങള്‍ ദാഹാര്തരായി തേന്‍ നുകരാന്‍ പറക്കുന്നത് കാണുമ്പോള്‍ അവരോടു 'അരുതേ' എന്ന് പറയാന്‍ എനിക്ക് തോന്നി പോകും. സൂര്യന്റെ ചുമപ്പു കലര്‍ന്ന അരുണിമ പൂകളെയും ശലഭങ്ങളെയും ഒരുമിച്ചു ഉമ്മ വെക്കുന്നത് കണ്ടിരിക്കാന്‍ വല്ലാത്ത സുഖം തന്നെ ആണ്. വൈകുന്നേരങ്ങളില്‍ കുളത്തിന് ചുറ്റും വളര്‍ന്നു നില്‍ക്കുന്ന കൈതചെടികള്‍ക്കിടയില്‍ നീര്‍ കാക്കകള്‍ ഇന ചേരുന്ന ശബ്ദം ഞാന്‍ കേള്‍ക്കാറുണ്ട്. ആ നേരങ്ങളില്‍ കാടു ജന്നാല വിരികളെ മെല്ലെ എലാക്കുന്നത് ഞാന്‍ എന്നും ശ്രെധിക്കാറുണ്ട്. ഇന്ന് രാത്രിയും പാതിരാ നക്ഷത്രങ്ങള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ...

ഇവിടേ വന്നതിനു ശേഷം മനസ്സ് ആകെ ഒരു നനവാന്, മരുഭൂമിയില്‍ നിന്നും രക്ഷപെട്ട ഇടയനെ പോലെ ഞാന്‍ സമാടാനിക്കുന്നു. നിലാവിന്റെ പൂകള്‍ ശേകരിച്ചു കൂട്ടുന്നു, സ്വര്‍ഗം സ്വപ്നം കാണുന്നു... അങ്ങനെ ഒത്തിരി ഒത്തിരി സുഖങ്ങള്‍ . അടുത്ത എന്‍റെ താമസത്തിന് എവിടെയോ കാത്തിരിക്കുന്ന പണി തീരാത്ത ഒരു വീടിനെ പറ്റി ഞാന്‍ ഈ സുഖങ്ങല്‍ക്കിടയിലും ചിന്തികാറുണ്ട്‌

((((വിനു))))).

Saturday 29 January 2011

AFTER THE FESTIVAL

At the point where you-
Kiss me
At the point where you-
Touch me
At the point where you-
Feel me
From that point I begin
My journey to you
The prison was full of dark
The plate of Love is empty
The way of dream is narrow
Really i feel the pain
But really i enjoy it...
So i am waiting for my festival
But i don't know from which point
I can start ??

(Vinu)....

REALITY..

This evening make me to mad!
The shining of sun attack me
As a worthless glance
Someones hand touch my heart
The fingers questing to my demands
what is it???
Oh! that is make me again mad....

The sorrow create a way to pour
My eye drop ...
But I cant cry..I cant cry
The flow of that -
Sketch a red picture in frond of you
what is it???
Oh! that is make me again mad....

The western wind covered my dreams
I saw again a rain ready for out pour
But i feel thirsty..i feel thirsty
It is for what???
Oh! that is make me again mad...

After the endless thirsty
I found never and ever you can't stop it
I found never and ever you can't see it
I found never and ever you can't touch it
Because that is reality...
That is reality....


(Vinu...)

ഹൃദയത്തില്‍ ഒരു മഞ്ഞു തുള്ളി...

ശൂന്യതയുടെ ഒളിത്താവളങ്ങളില്‍ നിന്നും
അവസാനത്തെ ധ്വനിയും കേട്ട് കഴിഞ്ഞു
വരണ്ട എന്‍റെ മരുഭൂമിയിലെതിയ
അജപാലകന്റെ മുരളിക ഉണര്‍ത്തിയ നാദം
വീണുടഞ്ഞ സ്വപ്നത്തിന്‍റെ സ്വരമായി
അലിഞ്ഞുപോയി,..
വിശപ്പടങ്ങാത്ത രാത്രികള്‍ ഇനിയും
കാത്തിരിക്കുന്നു അകലെ അകലെ..
ഞാന്‍ ഇന്നു ഭാരമായി മാറിയിരിക്കുന്നു
കണ്ണീരിന്‍റെ മധുരം പകര്‍ന്നു തീര്‍ന്നിരിക്കുന്നു
പൂവുകള്‍ പൊഴിഞ്ഞു വീണ
വനികയില്‍ ഞാന്‍ ഇനി വരില്ല
ആ ഗാനം കേട്ട് നില്‍ക്കില്ല,...
എന്നെന്നും സ്വന്തമെന്നു കരുതിയ
ഒരു മഞ്ഞു തുള്ളി ഉണ്ടെനിക്ക് കൂട്ടിനു
അതുമതി, അത് മാത്രം മതി!!!

(വിനു)l

Sunday 23 January 2011

മുക്തി. (കവിത)

'മുക്തി' അതൊരു മഴപോലെ
കടല്‍ പോലെ ..
ആകാശം പോലെ....
മുന്നില്‍ പരന്നു കിടക്കുന്നുണ്ട്
തേടി എടുത്തുകൊണ്ടു ഞാന്‍ അണഞ്ഞത്
വളരെ വൈകിയെത്തിയ ഇടവേളകളില്‍
മാത്രം..
ഇനി ഏതില്‍ നിന്നാണ് മുക്തി?
ഈ ഭൂമിയില്‍ നിന്ന് മാത്രമല്ലേ?
ഈശ്വരനെയും, മരണത്തെയും ഞാന്‍ മറന്നില്ല
പക്ഷെ? അവരൊക്കെ എന്നെ നിസാരമായി
മറന്നു കളഞ്ഞല്ലോ!!!?

ചുംബനം യാചിച്ചു വാങ്ങുന്ന ചുണ്ടുകള്‍
ആഴങ്ങളിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകള്‍
മൌനം വാക്കുകളാക്കുന്ന നോട്ടം
ജീവാണുക്കളെ തളര്‍ത്തുന്ന സ്പഷ്ടമാം ഗന്ധം
പുണര്‍ന്നു കൊല്ലുന്ന മോഹങ്ങള്‍ -
ഒക്കെയില്‍ നിന്നും എനിക്ക് മുക്തി നേടണം ..
ചുംബനത്താല്‍ മയങ്ങിയ ചുണ്ടുകള്‍
രക്തം കിനിയവെ,
വാക്കുകള്‍ക്കും മൌനങ്ങള്‍ക്കും ഇടയിലെ
നൂല്പാലങ്ങളില്‍ ഞാന്‍ മയങ്ങി വീഴുമ്പോള്‍
തളര്‍ന്ന കൈകളാല്‍ എന്നെ ഉയര്‍ത്തി എടുക്കുന്ന
ആ വേളകള്‍ ഇനി ഉണ്ടാകില്ലേ?
മുക്തി കൊതിക്കുനെങ്കിലും അതൊക്കെ ഞാന്‍
ഇപോഴും ആഗ്രഹിക്കുന്നത് -
ജീവന്‍ അവശേഷിക്കുനത് കൊണ്ട് മാത്രമാണോ?
എങ്കില്‍ ,അതില്‍ നിന്നും മുക്തി എന്നാണാവോ
എന്നെ തേടിയെത്തുക?

...........(വിനു).........

Sunday 16 January 2011

അസ്തമയം (കവിത)

ഞാന്‍ അണയാതെ കാത്ത വിളക്ക്
ഇന്നു പകുതി പൊലിഞ്ഞുപോയി..
അതിന്‍റെ കാവല്‍ക്കാരനായ എനിക്ക്
എന്നെന്നേക്കുമായി വിലക്ക്..!
കരിന്തിരി കത്തി അമര്‍ന്നത് എന്‍റെ
ആത്മാവിന്റെ ശ്രീകോവിലില്‍,
കല്‍ വിളക്കുകളുടെ താപം ഉണര്‍ത്തുന്ന
ഓര്‍മകളില്‍ അണഞ്ഞ വിളക്കിന്റെ
പുകമറ..

നിന്‍റെ മഴ തിരിനാളങ്ങളെ
ഉമ്മവെചെടുതപ്പോള്‍ ഞാന്‍ കരുതി
നീ സ്നേഹം എങ്ങനെയാവും പ്രകടമാക്കുകയെന്ന്
എന്‍റെ കാവല്‍ ദീപങ്ങളുടെ ജീവനാണോ നീ
ഊഴം വെച്ചത്?
മൌനങ്ങലിലാണ് വാക്കുകളെന്നു ഞാന്‍ കരുതി
എന്‍റെ വെളിച്ചത്തെ കട്ട് എടുകാനാണോ നീ
മൌനം നടിച്ചത്‌?

ഒടുവില്‍ ഇന്നു ഞാന്‍ അസ്തമയം കണ്ടു
ഒരു പുതിയ ഉദയം ഇനി ഉണ്ടാവില്ല
ഒരിക്കലും..ഞാന്‍ അത് ആഗ്രഹിക്കുന്നുമില്ല
ഇനി ശ്രീകോവിലില്‍ പ്രതിഷ്ടയില്ല
വിളക്കില്ലാതെ ഒരു ദേവനും, ദേവിക്കും
കുടിയിരിക്കാന്‍ കഴിയില്ലല്ലോ?

ദാഹാര്തരായ കുഞ്ഞാറ്റക്കിളികള്‍
യുദ്ധം ചെയ്യുകയാണ് രക്തം കിനിയും വരെ..
ചെയ്യട്ടെ..എന്‍റെ ഊഴം അമാന്തം..
എല്ലാം ശുഭം..

(വിനു)

പഴയ വെളിച്ചം..

തുഷാരം പൊഴിയാത്ത നിലാവും
മോഹങ്ങള്‍ അലിയാത്ത സ്വപ്നങ്ങളും തന്നു
ഇന്നലെ രാത്രി വീണ്ടും കടന്നു പോയി..
എന്‍റെ അഗ്നി പടര്‍ന്നു കയറിയ
നിന്‍റെ പുല്‍മേടുകളില്‍, ഒരായിരം
സൂര്യകാന്തി പൂക്കള്‍ മൊട്ടിട്ടു..
സിന്ദൂരം ചാര്‍ത്തി നില്‍ക്കുന്ന
ഈ പകല്‍ സൂര്യന്‍, ഏതോ കിനാകളുടെ
പ്രണയത്തെ ഊറ്റി കുടിക്കുമ്പോള്‍
എന്‍റെ സിരയിലൂടെ ഒഴുകി നിറഞ്ഞ
വെളിച്ചം നിന്‍റെ മിഴികളില്‍ ഞാന്‍ കണ്ടു..

മോഹമേ നിനക്കാതെ വീണ്ടും ഇന്ന്
സന്ധ്യ വന്നു..
ദാഹാര്‍ത്തനായ സൂര്യന്‍ മെല്ലെ മറഞ്ഞു
വെറും കിനാവിന്‍റെ നഷ്ടവുമായി-
രാപൂക്കള്‍ വെറുതെ ആരെയോ നിനയ്ക്കുന്നു
മടിത്തട്ടില്‍ പൊഴിഞ്ഞു വീഴാന്‍,
വാടി അമരാന്‍..നോവുമായി ഏതോ കോണില്‍
ഒരു രാത്രിയും പ്രതീക്ഷിച്ചു ഞാനും...

.........വിനു.......

TRESS PASSERS WILL BE PROSECUTED

In a foggy day, ya- I remember it was a Tuesday
I plucked some flower from the heaven..
slowly...very slowly...my heart beats murmured
"Don't do you are one of the guest in this heaven
You have to go after your short visit

Oh!my Lord still I can't to go out
Not only from the heaven
But also from your heart..
Really that is convolve me as a foggy remembrance

Now i know Tress passers will be prosecuted
Oh!My Lord Please to me ...
I was a tresspasser for ever
I did the wrong
Please to me.......


(Vinu)

Thursday 13 January 2011

SMOKE..

Another day my room was full of smoke
A flower on the table waiting for a wind
Have you see?

Some times open it's eyes and gazing the sky,
The endless boundaries of smoke slowly kissing
The leaf of flower..

At the midnight
My Blood flowing from my dreams
It effuse through the blackness of night
Have You see?

My dreams and thoughts are going to die
Me and the flower was rest of someone....
I know we are waiting for someone...
A genius, a God, A Highness...

(Vinu...)

Sunday 9 January 2011

സാരസ്യം(കവിത)

കടന്നുവരിക പൂനിലാവേ
മഴ പൊഴിക്കുന്നു എന്‍റെ ഹൃദയ മേഘങ്ങള്‍
പക്ഷെ, ഞാന്‍ നഞ്ഞു പോകുന്നതോ
കണ്ണീരിന്‍റെ പേമാരിയാല്‍!

തലോടുക ഓര്‍മ്മകളെ
ഹൃദയക്ഷേത്രങ്ങള്‍ പായല്‍ പിടിക്കുന്നു
പക്ഷെ,വഴുതി ഞാന്‍ വീഴുന്നതോ
നിന്‍റെ ബന്ധനത്തിന്റെ ചരടു തട്ടി!

തേടിയെത്തുക
അതിഥികളെ
സല്‍ക്കാര മേശകള്‍ ഒഴിഞ്ഞിരിക്കുന്നു
പക്ഷെ, കാത്തിരുന്നു ഞാന്‍ തിരയുന്നതോ
നിന്‍റെ സ്മരണകള്‍ ഉണര്‍ത്തും മുഖത്തെ മാത്രം!

പട്ടിപിടിക്കുക സ്നേഹമേ,
നിനക്കുവേണ്ടി എന്‍റെ തൈമാവു പൂത് നില്‍ക്കുന്നു
പക്ഷെ, പടര്‍ന്നു ഞാന്‍ പോവതോ
നീ എത്താത്ത വേനല്‍ ചോലകളില്‍!....

( വിനു...)

താടനം (കവിത)

നീ ഇനിയും ഒളിച്ചിരുന്ന് നോക്കുന്ന
ഒരു സായം സന്ധ്യയുടെ ഓര്‍മയ്ക്ക്
കുറച്ചു കാലപഴക്കം ചെന്ന നൊമ്പരങ്ങള്‍ക്കു
തപസ്സു തുടരുന്ന കറുത്ത
രാത്രിയുടെ കാനന പാതകല്‍ക്കൊക്കെയും
വിടപറയാം നമുക്കിനിയല്ലേ?
തുടുത്ത വെയിലിന്‍റെ തന്മാത്രകളില്‍
ഞാന്‍ മാത്രം കണ്ട ഭാവങ്ങള്‍
അത് വിടര്തിയെടുത്തു പറിച്ചു കളഞ്ഞ
പൂങ്കാവനങ്ങളില്‍ ഇപോഴും
പറ്റിപിടിച്ചു കിടക്കുന്നുണ്ടാവം
അടര്‍ന്നു വീണ കണ്ണീരിന്‍റെ
പൊടിപിടിച്ച ചില ആത്മ ബന്ധങ്ങള്‍...

(വിനു)

Sunday 2 January 2011

അഗ്നി പുഷ്പങ്ങള്‍ (കവിത)

വ്യതിചലിക്കുന്ന ഒരു നേര്‍രേഖയിലൂടെ
ഹൃദയ താളങ്ങള്‍ നിരന്തരം വിറകൊള്ളുന്നു
കനത്തുവരുന്ന വെയിലിന്‍റെ താപവും
അണയാത്ത കനലുകളും
എന്‍റെ മനസ്സിന്റെ അപാരതയിലേക്കു
ഇറങ്ങി സഞ്ചരിക്കുമ്പോള്‍
ഞാനറിഞ്ഞു നമ്മുടെ വൃന്താവനം
പൂക്കുകയാണ്..

ആ വെയിലിന്‍റെ താപം ഉരുകി തീര്‍ന്ന
നിമിഷത്തില്‍ കൊഴിഞ്ഞു വീണ അഗ്നിപുഷ്പങ്ങള്‍
കൈകളില്‍ വെച്ചമര്‍ത്തി നീ പറഞ്ഞത് എന്ത്?
എന്‍റെ ഹൃദയതോടൊപ്പം ഇളകി വന്ന
നിന്‍റെ സ്വപ്നവും
തീര്‍പ്പുകല്‍പ്പിക്കാത്ത ഞാന്‍ ചോദിച്ച
ചോദ്യങ്ങളും ഉപേക്ഷിച്ച്-
നീ മടങ്ങുമ്പോള്‍ ശൂന്യതയുടെ കാറ്റ്
എന്‍റെ വിരല്‍തുമ്പിലൂടെ അരിച്ചു കയറി-
അഗ്നിപുഷ്പങ്ങളെ എന്നെന്നേക്കുമായി
പറത്തി കളഞ്ഞു.......

(വിനു.._