Thursday 30 December 2010

പറയാതെ..(കവിത)

തുലാവര്‍ഷം പെയ്തൊഴിയാന്‍
'കാത്തുനില്‍ക്കും നീല മേഘങ്ങള്‍
നിന്‍റെ കണ്ണുകളിലേക്കു ഇറങ്ങി വരുമ്പോള്‍
എന്‍റെ നോട്ടത്തിലെ തൂവാനത്തുമ്പികള്‍
എത്രവട്ടം നിന്നെ പൊതിഞ്ഞിരുന്നു വെന്നോ?

വേഗം നടന്നു നീങ്ങും വഴികളിലൊക്കെയും
പാതി മണക്കും പൂക്കള്‍ വിരിയവേ
അതിലുമെത്രയോ സുഗന്ധം
നിന്നില്‍ നിന്നും പകര്‍ത്തി ഞാനെന്‍റെ
സൌകുമാര്യങ്ങളില്‍ പടര്തിയെന്നോ?

ആ ലാവണ്യം നുകര്‍ന്ന് കൊതിതീരും മുമ്പേ
നീ പോലുമറിയാതെ എത്രയെത്ര
നിമിഷങ്ങള്‍ ഞാന്‍ കട്ടെടുത്ത്
ഓര്‍മയില്‍ സൂക്ഷിചെന്നോ?
അടരാത്ത ഹൃദയവും മുരിവേല്കാത്ത
വാക്കുകളും ഞാന്‍ എത്രയോ
നിനക്ക് സമ്മാനിചെന്നോ?

എന്നിട്ടും എന്നിട്ടും നീ എന്തെ
ഒരു വാക്കുപോലും പറയാതെ
എന്നില്‍ നിന്നും പെയ്തൊഴിഞ്ഞ്
വീണുപോയ മഴയായി?
കണ്ണില്‍ നിന്നും മറഞ്ഞ് -
ദൂരേക്ക്‌ മാഞ്ഞ മഴവില്ലായി?
മേഘ ദൂതുമായി
അകലേക്ക്‌ പറന്ന് പോയ മയൂഖമായി?


.........................(വിനു)..............

പാടാത്ത പക്ഷി (കവിത)

സൂര്യന്‍ ചക്രവാളത്തെ ചുമ്പിച്ചു നില്‍ക്കുന്ന
ഒരു പ്രദോഷ നേരം
അവന്‍റെ ഏകാന്തതയില്‍
കടല്‍ മഞ്ഞു ഉരുകിവീഴുന്ന ശബ്ദം!
മഞ്ഞിനേക്കാള്‍ കനത്ത മൂകതയില്‍
തിരമാലകള്‍ ഇളകാത്ത സാഗര നീലിമ
ചുവന്ന വെളിച്ചം പോലെ
ദുഃഖം ആ കണ്ണുകളില്‍ ഒളിച്ചിരിക്കുന്നു..

വൃധമായി പോയെന്നു തോന്നും വെറും
ഓര്‍മകളെ കോര്‍ത്തിണക്കി
കവിത ചമയ്ക്കാന്‍ അവനു കഴിഞ്ഞില്ല
തന്‍റെ സങ്കല്പങ്ങളെക്കാളും ഓര്‍മകളെകാളും
വലിയൊരു യാഥാര്‍ത്ഥ്യം പകലാണ്‌-
എന്നറിഞ്ഞപ്പോള്‍ ഉറക്കെ കരയാനും അവനായില്ല

പിന്നെ, സൂര്യന്‍ മറഞ്ഞപ്പോള്‍
കടല്‍ മഞ്ഞ് ഉരുകി തീര്‍ന്നപ്പോള്‍
കണ്ണുകളടച്ചു നിശബ്ദമായ
ആ കടലിന്റെ നീലിമയിലേക്ക്‌
മെല്ലെ അവന്‍ നടന്നു നീങ്ങി..

..........(വിനു)................

Thursday 23 December 2010

ഉദയവും കാത്ത്(കവിത)

വീണ്ടും ഒരു വര്‍ഷം എന്തൊക്കെയോ
സമ്മാനിച്ചും തിരിച്ചെടുത്തും മടങ്ങുകയായി
ആര്‍ത്തു തുള്ളുന്ന ഉത്സവ വേളയില്‍
എന്‍റെ കണ്ണുകള്‍ എന്തിനെന്നില്ലാതെ തുളുമ്പി
പോകുന്നു..
ആളൊഴിഞ്ഞ സദസ്സില്‍ ഞാന്‍ തിരഞ്ഞത്
നിന്നെ ആയിരുന്നു..

കുറച്ചു നാളേക്ക് എനിക്ക് സമ്മാനിച്ച
സ്നേഹ ദൂതുകള്‍ അസ്തമിക്കുകയാണ്
സന്തോഷത്തോടെ പലരും വിളമ്പുന്ന
മധുരങ്ങളെക്കാളും ഞാന്‍ കൊതിച്ചത്
നിന്‍റെ സ്പര്‍ശനമാണ്‌..
ആരൊക്കെയോ ചിതലരിക്കുന്ന
ആശംശകള്‍ കുറിച്ച് തന്നപ്പോഴും
ഞാന്‍ പ്രതീക്ഷിച്ചത് നീ ഇതുവരെ
പറയാതെ നിന്ന വാക്കുകളാണ്..
ആര്‍ത്തലയ്ക്കുന്ന സാഗര തിരമാലകള്‍ക്കും
നടുവില്‍ ഞാന്‍ കേള്‍ക്കാന്‍ തുനിഞ്ഞത്
നീ അവസാനം പാടിയ ആ ഗാനമാണ്...
ഓരോ ചിന്തകളിലും ഞാന്‍ കൊതിച്ചത്
നിന്നോടൊപ്പം ചിലവിട്ട സാമ്പ്രാജ്യത്തിന്റെ
ചില ഏകാന്തതയാണ്..


ഓര്‍മ്മകള്‍ ഒരുപാട് തന്നു നീ മടങ്ങുമ്പോള്‍
മറക്കുവാന്‍ എന്നെ നിനക്ക് കഴിയില്ലെന്ന്
തന്നെ കരുതട്ടെ ,...
ഇനിയും ഒരു വര്‍ഷം, വസന്തം,ശിശരം എല്ലാം
കഴിയുമ്പോള്‍ നീ എത്തുമല്ലോ?
നിനയ്കട്ടെ ഞാന്‍ നിന്നെ?
എന്നെന്നും ഓര്തോട്ടെ ഞാന്‍?
കാത്തു സൂക്ഷിചോട്ടെ ആ ഗാനം ?
നീ എത്താന്‍ കാത്തുനില്‍ക്കും അടുത്ത പകലിന്‍റെ
ഉദയവും കാത്ത്.. ആ ഗാനവും നിനച്ച്..സ്നേഹത്തോടെ...

..... (വിനു)..........

Sunday 19 December 2010

ആരോ ഒരാള്‍..(മത്സര രചന)

ചുവന്ന രണ്ടു റോസാ പൂക്കള്‍ നീട്ടി ജെയിംസ്‌ പറഞ്ഞു "സാറ ഇത് ഇന്നേക്ക് നിനക്കുള്ള എന്‍റെ സമ്മാനമാണ്. "എന്‍റെ പ്രിയ ജെയിംസ്‌ ഒരുപക്ഷെ ഞാന്‍ അറിയുന്നു ഇത് എനിക്കായി അങ്ങേയുടെ അവസാനത്തെ സമ്മാനമായിരിക്കാം. സാറ ഇത്രയും മറുപടി പറയുന്നതിന് മുന്‍പേ തന്നെ ജെയിംസ്‌ തന്‍റെ കൈകളെ അവളുടെ ചുണ്ടുകളോട് ചേര്‍ത്ത് അമര്‍ത്തി. "അരുത് സാറാ.. നീ എക്കാലവും എന്റെതാണ്- നിന്നെ മറക്കാനും തെജിക്കാനും,വിട്ടു പിരിയാനും ഈ ജന്മം എനിക്ക് കഴിയുകയില്ല. കണ്ണുകളില്‍ നിന്നുമൊഴുകിയ കണ്ണുനീര്‍ അയാളുടെ കൈകളില്‍ തട്ടിയപ്പോള്‍ ജെയിംസ്‌ കൈകള്‍ പിന്‍വലിച്ചു. സാവധാവമുള്ള ഒരു ഞെട്ടലോടെ സാറ വീണ്ടും തുടര്‍ന്നു "ജെയിംസ്‌ നിങ്ങളുടെ കൈകളില്‍ എന്‍റെ രക്തം പറ്റിപിടിചിരിക്കുന്നു നോക്കു. വികാര നിര്‍ഭരം ജെയിംസ്‌ അവളുടെ മുഖത്തേക്ക് നോക്കി, വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര പുറത്തേക്കു ഒഴുകിയിരിക്കുന്നു. അതിനു അവളുടെ കണ്ണ് നീരിന്‍റെ ഒഴുക്കിനെക്കാള്‍ ശക്തിയുണ്ട്. വാഷ്‌ ബസീന് മുകളില്‍ നിവര്‍ത്തിയിട്ട റ്റൊവേലില്‍ വെപ്രാളത്തോടെ ആ രക്ത കറ തുടച്ചു നീക്കുമ്പോള്‍ സാറ ജയിംസിന്‍റെ കരങ്ങളെ സ്നേഹത്തോടെ ഗ്രഹിച്ചു കൊണ്ടിരുന്നു. അയാളുടെ നരച്ചു തുടങ്ങിയ തലമുടി മുകളിലേക്ക് തഴുകി നെറ്റിയില്‍ അവള്‍ മെല്ലെ ഉമ്മ വെച്ചു.

സാറ, ഈ ആശുപത്രി കിടക്കയില്‍ ആയിട്ട് മുപതിഅഞ്ചു ദിവസങ്ങള്‍ പിന്നിടുന്നു. മഞ്ഞും വെയിലും ചൂടിയ ദിനരാത്രങ്ങള്‍ അവളെ കൂടുതല്‍ ക്ഷീനിതയാക്കിയിരിക്കുന്നു. രണ്ടു വശവും ചില്ലിട്ട ആശുപത്രി മുറിയുടെ പുറം കാഴ്ചയില്‍ സാറ തിരയുന്നത് തിരിച്ചു കിട്ടാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത അവളുടെ ജീവനെ ആയിരുന്നു. സന്ദര്‍ശകാരോ പരിചാരകാരോ അവള്‍ക്കുണ്ടായില്ല. സ്നേഹിച്ചു കൊതിതീരാതെ തന്‍റെ ജയിംസിന്‍റെ ഹൃദയതാളങ്ങലാണ് സാറയുടെ സംഗീതം, അതായിരുന്നല്ലോ ഇത്രയും നാളും അവളെ പിടിച്ചു നിര്‍ത്തിയ ജീവന്‍റെ നിമാന്ത്രണങ്ങള്‍. ബ്ലഡ്‌ കാന്‍സര്‍ എന്നാ മാരക രോഗത്തിന്‍റെ കവാടത്തിലേക്ക് അവള്‍ സ്വയം ഇറങ്ങി ചെന്നത്‌അല്ലല്ലോ..കയറി വന്നു തളര്തുകയായിരുന്നില്ലേ? ജയിംസിന്‍റെ സ്നേഹോഷ്മളമായ വാക്കുകള്‍ ആശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ പോലും അവളുടെ ശ്വാസം പിടിച്ചു നിര്‍ത്തി. ക്രെമംതെറ്റി മൂക്കില്‍ നിന്നും ഒഴുകുന്ന രക്തം ജയിംസിന്‍റെ കൈകളിലും നെറ്റിയിലും എപ്പോഴും പറ്റിപിടിചിരിക്കുന്നു. അവള്‍ക്കു ജയിംസിന് കൊടുക്കാന്‍ കഴിയുന്ന സ്നേഹസമ്മാനം!

പരിശോധനക്ക് വന്ന ഡോക്ടര്‍, സാറയുടെ നെഞ്ചില്‍ കൈവെച്ചു അമര്തികൊണ്ട് പറഞ്ഞു " Dear James pray to God that is the last medicine for Sara." സ്വയം നിയന്ത്രിച്ചു നിന്ന തന്‍റെ ദുഃഖങ്ങള്‍ ഒന്ന് പൊട്ടിക്കരഞ്ഞു തീര്‍ക്കാന്‍ പോലും ജയിംസിന് കഴിയുമായിരുന്നില്ല. കൈകള്‍ മുഖത്തോട് ചേര്‍ത്താല്‍ സാറയുടെ ജീവനില്ലാത്ത രക്തത്തിന്‍റെ ഗന്ദം അയാളെ തളര്തികൊണ്ടിരുന്നു. ഹൃദയാന്തര്‍ ഭാഗത്ത്‌ ഏതോ മേടയില്‍ പതിവുതെറ്റിയ സമയത്തെ പള്ളിമണികള്‍ മുഴങ്ങി കേട്ടു. സാറ തന്നെ വിട്ടു പോവുകയാണോ? അവള്‍ അങ്ങ് ദൂരെ ദൂരെ ..നിലാവ് തീര്‍ത്ത നീലാകാശത്ത് ഒറ്റയ്ക്ക് പാര്‍ക്കാന്‍ തയ്യാറെടുക്കുകയാണോ? ജയിംസിന്‍റെ മനസ്സ് ഒരു മഞ്ഞു ശകലമായി ഉരുകി വീണു കൊണ്ടിരുന്നു.

രാത്രി പരിശോധനക്ക് ശേഷം ഡോ:സക്കറിയ രണ്ടു മൂന്ന് മരുന്നുകള്‍ സാറക്ക് കൊടുത്തു." ഇന്നു രാത്രി സാറ നന്നായൊന്നു ഉറങ്ങട്ടെ ,she is very tired, എന്തുവന്നാലും നേരിടാനുള്ള കരുത്തിനു വേണ്ടി പ്രാര്‍ത്തിക്കു..God bless her". നിശബ്ദത നിറഞ്ഞു നിന്ന ആശുപത്രി ഇടനാഴിയില്‍ ഡോ: സക്കറിയയുടെ ജര്‍മ്മന്‍ ഷൂസിന്റെ ശബ്ദം ഒരു താളത്തില്‍ ജയിംസ് ശ്രെധിച്ചു കൊണ്ടിരുന്നു. ഡോക്ടര്‍ നടന്നു നീങ്ങുന്ന മുറക്ക് തൂക്കിയിട്ടിരിക്കുന്ന ഓരോ ലൈറ്റ്ഉം അണഞ്ഞു തുടങ്ങി. താന്‍ ഏകന്‍ ആവുകയാണോ ? ഈ അന്പതഞ്ചു വയസ്സുകാരനെ ഉപേക്ഷിചു പോകാന്‍ കാത്തു കിടക്കുകയാണ് സാറ, ഇതൊന്നും കാണാതെ ചിരിക്കുകയാണോ ദൈവങ്ങള്‍? മുറിക്കു അടുത്തുള്ള സിമെന്റ് ബെഞ്ചില്‍ ഇരുന്നപ്പോള്‍ തങ്ങി നിന്ന തണുപ്പ് ജയിംസിന്‍റെ കാലുകളിലേക്ക് അരിച്ചു കയറി. രാവിലെ സാറക്ക് കൊടുത്ത റോസാ പൂക്കള്‍ വാടിയിരിക്കുന്നു. ഒന്ന് രണ്ടു ഇതളുകള്‍ കൊഴിഞ്ഞു വീണിരിക്കുന്നത് ജയിംസ് ശ്രെധിച്ചു. ഷോട്ടര്‍ ധരിച്ച കൈകള്‍ കൊണ്ട് ആ പൂക്കള്‍ ജയിംസ് മണപ്പിച്ചു "ചോര !ചോര ! ഇതില്‍ സാറയുടെ ചോര പുരണ്ടിരിക്കുന്നു. താന്‍ നല്‍കിയ സമ്മാന്നത്തിലും അവള്‍ മരണത്തിന്‍റെ ധ്വനി മുഴക്കുകയാണോ? സാറ ഇപ്പോള്‍ ഉറങ്ങിയിരിക്കുന്നു അവളുടെ കാല്‍ വിരലുകളില്‍ ക്രീം പുരട്ടി തിരുംമിയത്തിനു ശേഷം ജയിംസ് ആ ബഞ്ചില്‍ വീണ്ടും വന്നിരുന്നു. തങ്ങിനിന്ന തണുപ്പ് തന്‍റെ കാലുകളിലേക്ക് അരിച്ചു കയറുന്നതായി ജയിംസിന് തോന്നി. ആശുപത്രിയുടെ ആ ഇരുട്ടു നിറഞ്ഞ വഴിയില്‍ പ്രതീക്ഷയുടെ ഒരു കാലടി ശബ്ദവും സാറയെയോ തന്നെയോ തേടി വരാനില്ലെന്ന് ജയിംസിന് പൂര്‍ണമായും മനസ്സിലായി.
********** *************

ജയിംസിന് ആരാണ് സാറ? ഭാര്യയോ?സുഹൃത്തോ കാമുകിയോ? ജയിംസിന്‍റെ ആരോ ഒരാള്‍ ആയിരുന്നു സാറ. അതെങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. 'ആരോ ഒരാള്‍' അതായിരുന്നല്ലോ സാറക്ക് ഏറെ ഇഷ്ടവും. അല്ലെങ്കില്‍ വയസനായ തന്നെ പോലെ ഒരാളിന്റെ കാര്യങ്ങള്‍ തിരക്കാനും, അതിരറ്റു സ്നേഹിക്കാനും എന്തിനവള്‍ മിനക്കെടണം? ഒരു വര്ഷം മുന്‍പ് ബംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയില്‍ ജയിംസ് പരിചയപെട്ട ഒരു പത്ര പ്രവര്‍ത്തകയായിരുന്നു സാറ. കാഴ്ചയില്‍ തന്നെ തികഞ്ഞ വെക്തിത്വവും,സ്നേഹവും അവളില്‍ നിറഞ്ഞു നിന്നു. അവളുടെ സ്നേഹത്തിനും പരിചരണത്തിനും മുന്നില്‍ ജയിംസ് തോറ്റുപോവുകയായിരുന്നു . ഭാര്യ മരിച്ചു ഏകനായി കഴിഞ്ഞ തന്‍റെ ജീവിതം ഒന്ന് മുന്നോട്ടു അടുപ്പിക്കാന്‍ സഹായിക്കുകയായിരുന്നു സാറ. പ്രായത്തില്‍ തന്നെക്കാള്‍ എളപ്പമാണ് സാറക്ക്. എന്നിട്ടും എന്തിനവര്‍ പരസ്പരം സ്നേഹിക്കുന്നു? കാമുക വേഷം കെട്ടി ആടാന്‍ ജയിമ്സോ, ഒരു ഭാര്യയുടെ ആവശ്യം പറഞ്ഞു സാറയോ ഇന്നേവരെ ജയിംസിനെ സമീപിച്ചിട്ടില്ല. എങ്കിലും പരസ്പരം എല്ലാം പങ്കുവെക്കുന്ന ആരോ ഒരാളായി കഴിയാനായിരുന്നു ഇരുവര്‍ക്കും ഇഷ്ടം.
******** ***********

വിധി എന്നും നല്ലവരെ തോല്‍പ്പിക്കുന്നു അല്ലെങ്കില്‍ പരസ്പരം ഇണക്കാതെ പിരിച്ചു നിര്‍ത്തുന്നു . അതിനിടയില്‍ നിലകൊള്ളുന്ന നൂല്‍പാലങ്ങില്‍ വെറും അപരിചിതരെപോലെ മാത്രമേ അവര്‍ക്ക് നടന്നു നീങ്ങാന്‍ കഴിയുന്നുള്ളൂ. ഉടമസ്തനില്ലാത്ത പൂന്തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കാന്‍ ആര്‍ക്കും അനുവാദം വേണ്ടല്ലോ? അതെന്നും ആരോരും ഇല്ലാത്തവര്‍ക്ക് ചൂടുവാനുള്ളത്. സാറ അവള്‍ ആ തോട്ടത്തിലെ പൂവായി വിരിയാന്‍ കാത്തു നില്‍ക്കുകയാണ്. ആരൊക്കെയോ അവളെ പറിച്ചെടുക്കാന്‍ തക്കം കാത്തിരിക്കുന്നു എന്നെന്നില്ലാതെ...

ഒരു ചെറിയ ചാറല്‍ മഴയോടൊപ്പമായിരുന്നു അന്ന് പ്രഭാതവെയില്‍ അതിന്‍റെ കാഠിന്യം അറിയിച്ചത്. പതിവുപോലെ രണ്ടു ചുവന്ന റോസ് പുഷ്പങ്ങളുമായി ജയിംസ് സാറയുടെ അരികില്‍ എത്തി. ഉറക്കത്തില്‍ നിന്നും അവള്‍ ഉണര്‍ന്നതെ ഉള്ളൂ. കണ്‍ പോളകള്‍ മുകളിലേക്ക് തുറന്നു ജയിംസിനെ അവള്‍ നോക്കി സാറയുടെ കണ്‍ പീലികള്‍ പൊഴിഞ്ഞിരിക്കുന്നു ഒരു ശിശിരകാലത്തിലെ നഗ്ന വൃക്ഷത്തെ അത് ഓര്‍മ്മിപ്പിച്ചു. ചുണ്ടുകള്‍ വരണ്ടിരിക്കുന്നു. ആ പൂക്കള്‍ വാങ്ങി സാറ പറഞ്ഞു " നോക്കു ജയിംസ് ഇന്നലത്തെ മഞ്ഞു തുള്ളികള്‍ ഈ പൂക്കളില്‍ പറ്റിപിടിചിരിക്കുന്നു . കഴിഞ്ഞ രാത്രിയില്‍ അവര്‍ സ്നേഹം കൈമാറിയിരിക്കാം അല്ലെ? അതിനു മുന്‍പേ ജയിംസ് അവയെ അടര്തിയെടുകെണ്ടിയിരുന്നില്ല" . അയാള്‍ തലയാട്ടി. അവള്‍ തുടര്‍ന്നു "ജയിംസിന്‍റെ ചുണ്ടുകളില്‍ ഞാന്‍ രണ്ടോ മൂണോ തവണ ചുംബിചിട്ടുണ്ട് ഓര്‍ക്കുന്നോ? എന്‍റെ ജീവാണുക്കളെ അങ്ങ് സ്നേഹിച്ചു തളര്തുമ്പോള്‍ ഞാന്‍ മുഖം അമര്‍ത്തി വിതുമ്പി കരഞ്ഞിരുന്നു എന്തിനെന്നോ? ഇനിയും ഇനിയും സ്നേഹിക്കുവാന്‍ ചുംബനങ്ങള്‍ ഏറ്റു വാങ്ങുവാന്‍.. പക്ഷെ എന്‍റെ ജീവനില്ലാത്ത ചുംബനങ്ങള്‍ ഇനി ഒരിക്കലും താങ്കളുടെ മുഖം ഏറ്റു വാങ്ങുന്നത് എനിക്ക് ഇഷ്ടമല്ല ജയിംസ്. ആ കൈകളില്‍ എന്‍റെ വിരലുകള്‍ അമര്‍ത്തിയപ്പോള്‍ ഞാന്‍ നേടിയെടുത്ത സാമ്രാജ്യം ഇന്നു തകരുകയാണ്. നമ്മള്‍ രഹസ്യമായി നെയ്ത പരവതാനി യാത്രക്കാരില്ലാതെ കൊടും കാറ്റില്‍ പെട്ട് എങ്ങോ അലയുകയാണ്. നീലാകാശം മൂടപെട്ടതും,നീര്‍മരുത് വൃക്ഷത്തില്‍ അകാലമായ ശിശിരം വന്നനയുന്നതും ഞാന്‍ അറിയുന്നു ..നിങ്ങളെ ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നു ജയിംസ് ഈ നരച്ചു തുടങ്ങിയ മുടികളെ, അമാന്തമുള്ള നടത്താതെ, ഒന്നിനെയും എനിക്ക് സ്നേഹിച്ചു കൊതി തീര്നിട്ടില്ല ജെയിംസ്‌..മഴ കറുത്ത ആകാശം സാറയുടെ കണ്ണുകളിലേക്കു ഇറങ്ങി വന്നു...

ജയിംസിന്‍റെ കൈകളും പൂക്കളും മാറോട് ചേര്‍ത്ത് സാറ വിങ്ങി വിങ്ങി പൊട്ടി. പുറത്തു അപ്പോള്‍ ചാറിയ മഴ നോക്കി നില്‍ക്കാനേ ജയിംസിന് കഴിഞ്ഞുള്ളൂ. പെട്ടന്ന് നിലച്ചു സാറയുടെ കരച്ചില്‍,, അത് കേടുവന്ന ഖടികാരത്തിന്റെ നിശബ്ദദയെ ഓര്‍മ്മിപ്പിച്ചു. അവള്‍ യാത്രയായിരിക്കുന്നു...!! മഴ ജന്നല്‍ ചില്ലുകളിലേക്ക് ആഞ്ഞടിച്ചു.ജയിംസിന് കാഴ്ച മങ്ങുന്നത് പോലെ തോന്നി ആ മഴ മുഴുവനും തന്‍റെ സ്നേഹവും കണ്ണ് നീരുമാണെന്ന് അവളെ അറിയിക്കാന്‍ കഴിയാതെ അയാളുടെ ഉള്തടങ്ങള്‍ നിശബ്ദമായി വിങ്ങി. അവള്‍ അവസാനം ഒഴുക്കിയ രക്തം പൂകളുടെ ഇതളുകളില്‍ പറ്റിയിരുന്ന മഞ്ഞു തുള്ളികലുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തന്‍റെ കൈകളെ മുഖത്തേക്ക് അടിപ്പിച്ചപ്പോള്‍ ജയിംസ് മനസ്സിലാകി 'അതെ അവള്‍ പോയിട്ടില്ല വളുടെ മണം,രൂപം ,നിഴല്‍ രക്തത്തിന്‍റെ മണം എല്ലാം ,എല്ലാം എന്‍റെ ഈ കൈകളില്‍,ചുണ്ടുകളില്‍ ശരീരത്തില്‍, ചേര്‍ന്നിരിക്കുന്നു'. അത് ഓരോ നിമിഷവും സാറയുടെ നോട്ടത്തെയും ചുംബനങ്ങളെയും ജയിംസിനെ ഓര്‍മിപ്പിച്ചു.

മരണം സ്ഥിതീകരിച്ചു ആശുപത്രി അതികൃതര്‍ സാറയെ ഉന്തു കട്ടിലിലേക്ക് കിടത്തി. മുറിവിട്ടു പോകുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ആ ചക്രവണ്ടിയുടെ ക്രെമം തെറ്റിയുള്ള മൂളല്‍ ജയിംസിന്‍റെ കാതുകളില്‍ ഇരമ്പലായി കേട്ടു. ഒന്ന് കരയാന്‍ കഴിയാതെ താന്‍ തളര്‍ന്നു വീഴുമോ എന്നയാള്‍ ഭയപെട്ടു. വീശിയ തണുത്ത കാറ്റില്‍ സാറയുടെ രക്തത്തിന്‍റെ മണം തന്നെ പുണരുന്നതായി അയാള്‍ക്ക്‌ അനുഭവപെട്ടു. ശരീരത്തെ അവഗണിച്ചു പറന്നുയര്‍ന്ന സാറയുടെ ആത്മാവ് ഇതെല്ലാം അറിയുന്നുണ്ടാവം. പരിസരം ശ്രെധികാത്ത ആ യാത്രയില്‍ സാറയുടെ ഏറ്റവും പ്രിയപ്പെട്ട ആരോ ഒരാളായി ജയിംസ് അവളെ അനുഗമിച്ചു..

...... (വിനു).......


----------------------(The End).....................

Thursday 16 December 2010

സീത (മിനികഥ)

എഴുതുന്നതിനു മുന്‍പ് കഥാകാരന്‍ ചിന്തിച്ചിരിക്കണം, കഥാ പാത്രത്തിനു പറ്റിയ ഒരു പേര്. അവള്‍ ഗീതയോ , വൈകയോ , മല്ലികയോ,സുഗന്ധിയോ ആയിരിക്കാം. ആരോ ആയികോട്ടെ, ബാല്യ കാലം മഴയില്‍ നനഞ്ഞു കുളിക്കാനും,തത്തി കളിക്കാനും ആഗ്രഹിച്ചവല്‍ പകരം നഗരത്തിന്‍റെ തിരക്കുള്ള വൃത്തികെട്ട ദുര്‍ഗന്ദം വമിക്കുന്ന കുളിമുറികളിലെ പഴകിയ ഷവറില്‍ നിന്നും അവള്‍ പകുതി ദേഹം നനച്ചു. സുന്ദരിയാനവള്‍ ദേഹം മിനുക്കാന്‍ ചാന്തും, കണ്മഷിയും ആരോ വാങ്ങിച്ചു കൊടുത്തപ്പോള്‍, അവന്‍ കടമെടുത്ത കിടപ്പ് മുറിയിലെ പകുതി പൊട്ടിയ കണ്ണാടിയില്‍ ദ്രിതിയില്‍ അവള്‍ കണ്ണെഴുതി , മുഖം പൊട്ടിയ ചില്ലുകളില്‍ ഇരട്ടിച്ചു കണ്ടു. കൂടെ ഉറങ്ങി മടങ്ങി പോയവര്‍ കിടക്കവിരിയും സ്വപ്നങ്ങളും അവള്‍ക്കു നല്‍കി പറഞ്ഞയച്ചു. ആ ഇരുണ്ട് ഇടുങ്ങിയ വഴികളിലൂടെയവല്‍ ഒറ്റയ്ക്ക് നടന്നു നീങ്ങിയപ്പോള്‍ പുതപ്പിനെ ചുമലിലെക്കിട്ടു മണത്തുനോക്കി. മണിക്കൂറുകള്‍ക്കു മുന്‍പ് വരച്ച കണ്മഷി പടര്‍ന്നിട്ടാണോ ഇന്നു അറിയില്ല അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ശരിക്കും അവള്‍ പ്രണയാതുരയാവുകയായിരുന്നോ? ഒരിക്കലും അവള്‍ക്കു വനവാസം അനുഭവിക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെ. പാവം സീത...

........ (വിനു)....

ശിശിരത്തിലെ സ്വപ്നം (കവിത)

ഇല കൊഴിഞ്ഞു വീഴുന്ന ഒരു ശിശിര കാലം
എന്‍റെ മുറിയില്‍ വീര്‍പ്പുമുട്ടി
നില്‍ക്കുന്ന കാറ്റിന്,
തളംകെട്ടിയ ഏകാന്തത കൂട്ടാണ്..
നീറുന്ന കനലുകള്‍ മിഴികളില്‍
ഒളിപ്പിച്ചു ഞാനെന്‍റെ
ഹൃദയത്തെ സൂക്ഷിച്ചു നോക്കി
സിരകളിലൂടെ ഒഴുകിയോടുന്ന
രക്തത്തിന്റെ ആവേഗ തീവ്രത
ഏതോ ബന്ധങ്ങളാല്‍ കെട്ടി പുണര്ന്നിരിക്കുന്നു


അഴികളില്ലാത്ത എന്‍റെ മുറിയിലെ
ജന്നാലയ്ക്കും അപ്പുറം
കിളികള്‍ വിതുമ്പുന്നത്
ഞാന്‍ മാത്രം കാണുന്നു
പിന്നെ,അത് മരിച്ചു വീഴുന്നത് കണ്ടു
വെറുതെ നോക്കി നില്‍ക്കുന്നു..

തല നരച്ച ആരോ ഒരാള്‍ വന്നെന്‍റെ
മിഴികളെ ശാന്തമായി തലോടുമ്പോള്‍
അറിയുന്നു:-
ജന്മാന്ത്രങ്ങള്‍ക്ക് മുന്‍പ് ആരൊക്കെയോ
എനിക്ക് തന്ന സ്നേഹത്തിന്റെ കുടിശിക
മടക്കി നല്‍കേണ്ടിയിരിക്കുന്നു..
അതിനാലാണോ മനസ്സ് ഭാരപെടുന്നത്?

ശിശിരത്തിലെ, പൊഴിയാന്‍ കാത്തുനില്‍ക്കും
ഏതോ വൃക്ഷം ഉപേക്ഷിച്ച ഇലയാണ് ഞാന്‍
ഭൂമിയെ പുണര്‍ന്നു മണ്ണോടു അടിയുന്നതിനു മുന്‍പേ
മഴയില്‍ നനയണം എനിക്ക്
കരയാന്‍ കഴിയുന്നില്ലെങ്കിലും
മഴയാല്‍ നനക്കണം കണ്ണുകള്‍
കാറ്റിന്‍റെ കൈയില്‍ ഒതുങ്ങി
പറന്നു പറന്നു മറ്റൊരു ശിശിരതിന്റെ
കാണാത്ത തൊട്ടിലില്‍ ചെന്ന് ഉറങ്ങണം...
അതെന്‍റെ സ്വപ്നം..

........(വിനു)......

Sunday 12 December 2010

പക്ഷെ (കവിത)

തുഷാര മേഘങ്ങള്‍ ഒഴുകുന്ന
ഒരു വെളുപ്പാന്‍ കാലം
മൈലാഞ്ചി ചെടികള്‍ക്ക് താഴെ
ഞാന്‍ ഇരിക്കുന്നു..
പുലരാറായ ആകാശം അസ്തമിക്കാരായ
നക്ഷത്രങ്ങളെ കാട്ടി ചിരിക്കുന്നുണ്ട്

അങ്ങ് ദൂരെ, നീലാകാശതിലേക്ക്
രണ്ടു പക്ഷികള്‍ യാത്രയാകുന്നു
നീലിമയിലെ മഞ്ഞിന്‍റെ പുതപ്പു
മൂടി അവര്‍ പറക്കുകയാണ്
അകലെ..അകലെ..വിദൂരം..

മൈലാഞ്ചി ചെടികളെ മെല്ലെ ഇളക്കുന്ന
കാറ്റ് മൌനങ്ങളില്‍ നൊമ്പരമായി
പടരുന്നുവോ?അതെന്നോട്‌ പറയുന്നതെന്തു?
"തൂവല്‍ കടം വാങ്ങാന്‍ വന്ന -
യാചക, നിന്‍റെ കാത്തിരിപ്പ്‌ വെര്‍ത്ഥം
നീ പ്രതീക്ഷിച്ചിരിക്കുന്ന പക്ഷികള്‍ തിരിച്ചുവരില്ല
അതിനു പക്ഷങ്ങളില്ല!
പറന്നുയരാന്‍ കഴിയാതെ പുലരുന്ന സൂര്യനില്‍
അവര്‍ വേണ്നീരായി മാരിയിട്ടുണ്ടാവം...
പുലരുന്നതിനു മുന്‍പ്,
ഈ തോട്ടത്തിന്റെ ഉടമ വരുന്നതിനുമുന്പ്
നീ മടങ്ങുക..
എങ്കിലും' പക്ഷെ' എന്നൊരു വാക്ക്
മനസ്സില്‍ തോന്നുന്നു അല്ലെ?
അതുണ്ടാകും....!!!!!

.............(വിനു)......

Wednesday 1 December 2010

നിമിത്തം

വെയിലുദിച്ചു നില്‍ക്കെ അന്ന് ആ മഴ പെയ്തത്
ഒരു നിമിത്തമായിരുന്നു
ഗ്രീഷ്മം തെന്നി വീണ വഴികളില്‍
വസന്തം ഒളിച്ചിരുന്നതും ഒരു നിമിത്തമായിരുന്നു
കൂട്ടം തെറ്റി പറന്നു വീണ ഇലകളെ
പച്ച മനം തൂകിയ തെന്നല്‍ വന്നു
കൈപിടിച്ച് ഉയര്‍ത്തിയതും ഒരു നിമിത്തമായിരുന്നു
നേര്‍ രേഖകളെ കൂട്ടിയോജിപ്പിക്കാന്‍ പാടുപെട്ടപ്പോള്‍
കടം വാങ്ങിയ പേനയെ ആരോ
കട്ടെടുത്തതും ഒരു നിമിത്തമായിരുന്നു...
കത്തി എരിയാരായ എന്‍റെ കുടില്‍ ഉപേക്ഷിച്ചു
മാളികയിലെ ശില്പത്തെ ഞാന്‍ മോഹിച്ചതും
ഒരു നിമിത്തമായിരുന്നു....


അന്നുപെയ്ത മഴ ഇന്നു അസ്തമിക്കാത്ത
വേനലായി മാറി...
എന്‍റെ കുടില്‍ പൂര്‍ണമായും
കത്തി നശിച്ചു...
മോഹിച്ചിട്ടും കിട്ടാത്ത ആ ശില്‍പം
താഴെ വീണ് ഉടഞ്ഞുപോയി..
കൂടിയോജിപ്പിക്കാന്‍ കഴിയാത്ത നേര്‍ രേഖകള്‍
സമാന്തരങ്ങളായി നീണ്ടു നില്‍ക്കുന്നു..
എല്ലാം ഒരു നിമിത്തമായിരുന്നു...

........ (വിനു),,,,,

വാക വൃക്ഷത്തിലെ മഞ്ഞ്

അങ്ങ് ദൂരെ ഷാരോണ്‍ താഴ്വരകള്‍ക്കും അപ്പുറം
നിലയ്ക്കാതെ ഒഴുകുന്ന ഒരു നദിയുടെ
തീരത്ത് പൂത് നില്‍ക്കുന്ന വാകമരത്തില്‍
ആത്മാവിന്റെ മഞ്ഞ് തുള്ളികള്‍
വിശുദ്ധിയുടെ കുപ്പായം
മൂടി ഉറങ്ങുന്നുണ്ട്കിനാവിന്‍റെ
സ്വപ്‌നങ്ങള്‍ വറ്റാത്ത മിഴികളില്‍-
ഒരു ഡിസംബര്‍ കുളിരായി
മഞ്ഞ് തുള്ളികള്‍ ഇറ്റു വീഴുന്ന
നിമാന്ത്രണങ്ങള്‍ കാതില്‍ മെല്ലെ
കേള്‍ക്കുന്നു


സ്വപ്നത്തിന്‍റെ പുത്തന്‍ പരവതാനിയില്‍
കയറിയ മനസ്സ് മന്ത്രിച്ചു
കുളിര്... കുളിര്... ഇത്തിരി കുളിര്...
ഇന്ന് വാകകള്‍ പൂക്കുകയാണ് കൊഴിയാറായ
പൂവുകള്‍ പെറുക്കികൂട്ടാന്‍
ഒളിഞ്ഞിരിക്കും മഞ്ഞ് മുത്തുകള്‍
ശേകരിക്കാന്‍ ഞാനിതാ പറഞ്ഞയക്കുന്നു
ഗുല്‍മോഹര്‍ കാടുകളിലെ എന്‍റെ
വളര്‍ത്തു കിളികളെ...
പോകുവിന്‍ പറന്നു പോകുവിന്‍
ഷാരോണിന്റെ ചോലകളില്‍ പറന്നിറങ്ങി
മഞ്ഞും ചൂടി പറന്നുവരുവിന്‍...
ഒപ്പം വിശുദ്ധിയുടെ കുപ്പായവും ....

...................... (വിനു).........




Tuesday 16 November 2010

സ്വപ്നങ്ങള്‍ക്ക് ആശംസകള്‍ (കവിത)

മുന്‍പ് ഏതോ കടല്‍ക്കരയില്‍
എഴുതിവെച്ച കളിവാക്കുകള്‍
തിരകള്‍ വന്നു മായ്ക്കുനതായി
ഞാനിന്നലെ സ്വപ്നം കണ്ടു..
കടല്‍ ഏതെന്ന് ഓര്‍മയില്ല
വാക്കുകളും..
ശരിക്കും ഞാന്‍ കടല്‍ കണ്ടിട്ടുണ്ടോ?
പേരറിയാത്ത പൂക്കള്‍ പൂക്കുന്നതും
ഞാന്‍ അറിഞ്ഞു,
കയങ്ങളിലേക്ക് ഇറങ്ങിചെന്ന് '
മുത്തുകള്‍ ശേകരിച്ചു, തോണി നഷ്ടപെട്ട
ഒരു അരയനായി ആ സ്വപ്നത്തില്‍ ഞാന്‍ മാറി..

നെഞ്ചോട്‌ ചെര്‍ന്നുറങ്ങിയ പുസ്തകതാളുകള്‍
കാറ്റിലിളകി എന്‍റെ ,
ഉഷ്ണ കാടുകളെ തണുപ്പിച്ചു
അസ്തമിക്കാരായ സൂര്യന്‍റെ വീട്ടില്‍
അതിഥിയായി എത്തിയപ്പോള്‍:
അവന്‍റെ തേജസ്സു ഞാന്‍ അടുത്ത് അറിഞ്ഞു
വളരെ വളരെ അടുത്ത്..
വാതില്‍ പടിയോളം തിരിച്ചിറക്കിയ കാറ്റ്
എന്‍റെ കവിതകളില്‍
ഉറങ്ങാന്‍ സമ്മതം വാങ്ങിച്ചു..

കാന്തങ്ങളായി എന്‍റെ ധ്രുവങ്ങളില്‍
ഒട്ടി പിടിച്ചിരുന്നവരോക്കെ,
ആകര്‍ഷണം നഷ്ടപ്പെട്ട് എന്നെ തെജിക്കാന്‍
തിടുക്കം കൂട്ടുന്നു..
എന്‍റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണ ശബളമായ
ആശംസകള്‍ മാത്രം സമ്മാനിച്ച്
സ്വപ്ന വാതിലിന്‍ പിന്നാമ്പുറത്ത് കൂടെ
നിശബ്ദരായി അവര്‍ അകലേക്ക്‌ നടന്നു നീങ്ങുന്നു...
"നിന്‍റെ സ്വപ്നങ്ങള്‍ക്ക്
എന്നും ആശംസകള്‍ ...."

........ (വിനു).........



എന്‍റെ ആകാശം (കവിത)

പൊതുവേ മേഘാവൃതമായിരുന്നു
എന്‍റെ ആകാശം
നക്ഷത്രങ്ങള്‍ കുപ്പായങ്ങള്‍ ഊരി മാറ്റി
തെളിഞ്ഞു നിന്ന ഏതോ കോണില്‍
ഇരുട്ടു മാത്രം പതിയിരുന്ന്-
കടന്നെത്തിയ വെളിച്ചത്തെ ഇല്ലാതെയാക്കി..

ഓര്‍മ്മ പുതുക്കലിന്റെ അടയാളമായി
ചന്ദ്രന്‍ അമാവാസി രാത്രികളെ എപ്പോഴക്കെയോ
കട്ടെടുത്തു...
ആകാശത്തിന് പിന്നില്‍ മറ്റൊരു
ആകാശം ഇരുണ്ട് കൂടുന്നുണ്ട് ,
ഏരുതീയാവുന്ന എന്‍റെ വേനലുകളില്‍
പെയ്തൊഴിയാന്‍,
ആകാശമെങ്കിലും ഒരു മഴ
സമ്മാനിക്കുമോ?
'വേഴാമ്പലിന്റെ പ്രാണന്‍റെ പിടയലിലാണോ
ഒരിക്കലും തീരാത്ത ദാഹങ്ങള്‍ അവസാനിക്കുക??'


.........(വിനു)........

Wednesday 10 November 2010

അക്കങ്ങള്‍ (കവിത)

രോ നിമിഷത്തിലെയും
ചെന്ക്കുത്തുകള്‍ക്കിടയില്‍ പെട്ട്
ഞാന്‍ നീറുകയാണ്..
അവസ്സാനിക്കാത്ത യാത്രകളില്‍, പഴകിയ
ഓര്‍മകളില്‍,
എനിക്ക് ചുറ്റും വേലി തീര്‍ത്തു
ചമയുന്ന മുഖങ്ങള്‍ എത്ര?
അതിനു പേരുണ്ടോ, രൂപങ്ങള്‍ ഉണ്ടോ?
ഭാവങ്ങള്‍ ഉണ്ടോ?
വിഷം വമിക്കുന്ന നോട്ടങ്ങള്‍ അവര്‍
സമ്മാനിക്കുമ്പോള്‍ ,
വീണ്ടും ചെന്കുതുകള്‍ക്ക് ഇടയിലേക്ക്
രക്ഷപ്രാപിക്കുന്ന ഒരു വെറും
ജീവന്‍ മാത്രമാക്കുന്നു ഞാന്‍ ..

..........(വിനു)......

ഒരു ഒറ്റക്കിരിപ്പിന്റെ ഓര്‍മയ്ക്ക്..(കവിത)

ല്ലാവരും ഉറങ്ങുകയാവാം ഇപ്പോള്‍
ഞാന്‍ ഉണര്ന്നിരിക്കുകയാണ്
ഒപ്പം, ആരോ തെളിയിച്ച
ശരരാന്തലിന്റെ നേരിയ വെളിച്ചം
എന്‍റെ കടലാസ് തുണ്ടില്‍ മിന്നി മായുന്നു
തൂലികയിലെ മഷി കടലാസ്സിലേക്ക്
ഇറങ്ങിച്ചെന്നു പറ്റിപിടിച്ചു
വാക്കുകളെ തീര്‍ക്കുന്നു..

മനസ്സ് പ്രഷുബ്ദമാണ്, ഹൃദയ താളം
എന്‍റെ താരാട്ട് സംഗീതമാകുന്നു
എന്നിട്ടും ഞാന്‍ ഉറങ്ങുന്നില്ല
ഇന്നത്തെ സന്ധ്യയില്‍
ജനിച്ച നിശാ ശലഭങ്ങള്‍
ദാഹാര്തരാന്, അവര്‍ അക്ഷമകള്‍..
പ്രിയ കൂട്ടുകാരെ, തോട്ടത്തിലെ
പൂക്കള്‍ വാടിയിരിക്കുന്നു എന്നോട് ക്ഷെമിക്കുക


റാന്തല്‍ വെട്ടം മായാരാകുംപോള്‍
ഇരുട്ടില്‍ നിന്നും എന്‍റെ ഗഗനമായ
ഏകാന്തതയെ ആരോ കട്ട്എടുക്കുന്നതായി
ഞാന്‍ അറിയുന്നു..
കണ്ണുകള്‍ മറയാതെ ഞാന്‍
കാവലിരിക്കട്ടെ ഇനിയും,
ഞാന്‍ ഉറങ്ങുന്നില്ല..

......(വിനു).......






Monday 8 November 2010

രാത്രി (കവിത)

ചിരാത്രികള്‍ അങ്ങനെയാണ്
ഒരിക്കലും പുലരാതെ തുടരുന്നു,
വളരെ ദൂരെ അടര്‍ന്നു വീഴുന്ന
മഞ്ഞിനെ ഭക്ഷിക്കുന്ന പാതിര പൂക്കളെ
തേടി നടന്നു നുള്ളി എടുത്തുവരുന്ന
ഗന്ധര്‍വന്മാരെ കാത്തിരിക്കുന്ന
കാമിനികള്‍ ....
മോഹഭങ്ങതിന്റെ അമ്പ് തറച്ചു
രക്തം വാര്‍ന്നു കരയുന്ന
എത്രയോ പക്ഷികള്‍.. പേരറിയാ നോവുകള്‍
വിളിക്കാതെ വിളിക്കുന്ന സ്വപ്‌നങ്ങള്‍
അങ്ങനെ, രാത്രി അതിന്‍റെ വാതയനങ്ങളിലേക്ക്
എല്ലാത്തിനെയും മാന്ത്രിക താഴാല്‍
പൂട്ടിവെക്കുന്നു..
കേള്‍ക്കുന്നുടോ ചിറകടി ഒച്ചകള്‍?
തോരാത്ത മഴപോലെ പെയ്യുന്ന ദുഖത്തിന്റെ
നനവുകള്‍? മര്‍മരങ്ങള്‍..
എല്ലാം രാത്രിക്ക് സ്വന്തം
അതെ രാത്രി , അവള്‍ സ്വാര്തയാണ്
എല്ലാം വെട്ടിപിടിച്ച് ,കറുത്ത ചേലയില്‍
പൊതിഞ്ഞ് ഒരിക്കലും പുലരാത്ത
ഏതോ പ്രഭാതത്തിനു വേണ്ടി
ഒരു വേശ്യയെ പോലെ കാത്തിരിക്കുന്നു..


(വിനു..)

Saturday 23 October 2010

ബാക്കി...(കവിത)


തു ബാക്കിയാണ് , എന്‍റെ ജീവന്‍
മരിച്ചതിനുമുന്പു പറയാന്‍ മറന്നത്
എന്‍റെ പൂജാ ക്ഷേത്രം ഇടിഞ്ഞു പോയിരിക്കുന്നു
ദൈവങ്ങള്‍ ഒരു വാക്ക് പോലും പറയാതെ
എങ്ങോട്ടെന്നില്ലാതെ കുടിയേറി പാര്‍ത്തു
ശ്വാസം ദൃടഗതിയോടോത് അടുക്കുമ്പോള്‍
ഞാന്‍ കാണുന്നു , എന്നെ പുണരാന്‍ വെമ്പുന്ന
മൃതുവിന്റെ ഇരുട്ടിനെ
അവന്‍റെ കരങ്ങളുടെ ഇരുമ്പ് ചങ്ങല
മാറ്റപ്പെട്ടിരിക്കുന്നു, പ്രതീക്ഷിച്ചതിലും ഭയാനകം,
വരളുന്ന ചുണ്ടുകളും, നിറയുന്ന കണ്ണുകളും
ചുമന്നിരിക്കുന്നു,,,,
പഴുത്തു വരുന്ന എന്‍റെ സ്വപനങ്ങള്‍
മ്രിതു ഭക്ഷിക്കുമ്പോള്‍,ഹൃദയം പുളയുന്നു
ആത്മാവിലേക്ക് ഇറക്കി വിട്ട അവന്‍റെ
ദയ കാംഷിക്കാന്‍ ഞാന്‍ അര്‍ഹനല്ല..
ശരീര ധമനികള്‍ പൊട്ടി പോയിരിക്കുന്നു
ഇരുട്ടിന്‍റെ കണ്ണുകളിലൂടെ ഞാന്‍ കാണുന്നു
അവന്‍റെ പൊക്കിളിലൂടെ ഞാന്‍ ശ്വസിക്കുന്നു ....
നീണ്ട രോമങ്ങളില്‍ അവസാന ഇത്തിള്‍ കണ്ണിപോലെ
ഞാന്‍ മുറുക്കെ പിടിക്കുന്നു,,
അപരിചിത മുഖങ്ങള്‍ ഒന്ന് കൂടി ഓര്‍മിക്കുമ്പോള്‍
എന്‍റെ തലച്ചോറിനെ പിടപ്പിക്കുന്ന
ഗദ്ഗദങ്ങള്‍ ഞാന്‍ കേട്ട് പോയി..
ഒടുവില്‍ എന്‍റെ ഭാരമില്ലാത്ത ശരീരം
നീര്‍ ചെടി പോലെ മൃതുവിന്റെ പച്ച കുളത്തില്‍
പൊങ്ങി കിടക്കും, ..
തിരയുന്ന കണ്ണുകളില്‍ ഞാന്‍ പിന്നെ
സ്വപ്നം കാണില്ല, ചിതല്‍ തിന്നുന്ന ശരീരം
അഴുകുന്ന ഗന്ദം എനിക്ക് സമ്മാനിക്കുമ്പോള്‍
പിഴുതെടുത്ത അവന്‍റെ ഹൃദയവുമായി
അഗാദമായ ആഴങ്ങളിലേക്ക്
മുങ്ങാം കുഴിയിടും.. നിശബ്ദമായി....


.........(വിനു)........











Friday 22 October 2010

അശാന്തം.(കവിത)

നസ്സില്‍ എന്നും നനവ്‌ നിന്നിരുന്നതിനാല്‍
ഉര്‍വരമായിരുന്നു ..
വിതച്ചത് കൊയ്ത്തു എടുക്കാതെ
നശിച്ചു പോയി..
എന്നാല്‍ വെട്ടിപ്പിടിച്ചതോ ഏറെയും,
വറ്റി വരണ്ട ഭൂമിയിലേക്ക്‌
തന്നെ ആഴ്ന്നിറങ്ങി, വലിച്ചെടുത്തു
തിമിര്‍ത്തു മടങ്ങിയ മിഴിനീര്‍
ചോര്‍ന്ന് ഒലിച്ച് , ചുരന്ന
പാലിന്‍റെ മാധുര്യത്തെ ഇല്ലാതെയാക്കി.
കുടിച്ചവര്‍ക്കെല്ലാം മത്തുപിടിച്ച് ബോധം നശിച്ചു.
കനവുകള്‍ പറ്റിയിരുന്ന മുഖം
കനലുകള്‍ പോലെ തിളങ്ങി..

തിരസ്ക്കാരം ആയിരുന്നു എല്ലാത്തിനും നിദാനം
ചാപല്യങ്ങള്‍ കുഴിച്ചു മൂടിയിട്ടിരുന്ന
നിലം ഉഴുതെടുത്തു പഴകിയ വിത്തുകള്‍
പാകിയപ്പോള്‍ ,
മുളച്ചുവന്ന കതിരുകള്‍കൊക്കെ അശാന്തിയുടെ
മുഖമായിരുന്നു..
കറുത്ത വസ്ത്രം ദാരിച്ചു കാതങ്ങളോളം
അലഞ്ഞിട്ടും സുസ്ഥിരമായ -ഒരു സുരക്ഷാ താവളം
അവര്‍ കണ്ടെത്തിയില്ല..

............(വിനു).......


തോരണങ്ങള്‍... (കവിത)

ജന്നല്‍ വിരി മാറ്റിയാല്‍
ഞാന്‍ കാണുന്നു മറ്റൊരു ലോകത്തെ
വിളക്കുകള്‍ തെളിഞ്ഞു കത്തുന്ന
അതിഥി മേശയും ചഷകങ്ങള്‍ നിറഞ്ഞ
സല്‍ക്കാര പിഞ്ഞാന്ണവും !
ചുറ്റും കനക്കുന്ന ഇരുട്ടിലേക്ക്
ഇറങ്ങിവരുന്ന നക്ഷത്രങ്ങള്‍
ചിലപ്പോള്‍ എന്‍റെ ജന്നാലവിരികളെ
മെല്ലെ തൊട്ടു ഉരുമ്മുന്നു ...

അകലെ കാത്തു നില്‍ക്കുന്ന അപരിചിത
മുഖങ്ങളും ഒത്ത് വിരുന്നില്‍ പങ്കെടുക്കുവാന്‍
തയ്യാറാവുകയാണോ ഞാന്‍?
എന്‍റെ പ്രവേശനം എത്രയോ സുതാര്യമാണ് ഇവിടെ,
ഒരുപക്ഷെ, കാലൊച്ചകളെ ഭയന്നുകൊണ്ടുള്ള
പ്രവേശനതിന്റെ അവസാനം അതിഥികള്‍
എല്ലാം പോയിരിക്കും,
പാതിരാവില്‍ വിരിഞ്ഞ പൂവിന്റെ സുഗന്ദം
നുകരാനും, നിശാ സംഗീതം കേള്‍ക്കാനോ എനിക്ക്
കഴിയില്ല.. ഇന്നു രാത്രി ജന്നല്‍ വിരി മൂടപെട്ടാല്‍
നക്ഷത്രങ്ങളുടെ മൌനത്തെ ഭാന്ചിച്ചു
അഗാദമായ ഇരുട്ടിനെ മാത്രം ഞാന്‍ കൂട്ടാക്കും..

...........(വിനു)...





Wednesday 20 October 2010

വിജനമായ വീഥി (കവിത)

പേരറിയാത്ത ഒരു പാതയില്‍ കൂടി
ഞാന്‍ മുന്‍പ് വളരെ മുന്‍പ് നടന്നിട്ടുണ്ട്
ആരും അനുഗമിക്കാതെ വളരെ ദൂരം
സ്വപ്നത്തില്‍ കേട്ട കാലടി ശബ്ദം
പിന്നീട് ഒരിക്കലും കേട്ടില്ല..
പാതയോരം കാവല്‍ നിന്ന
പാറാവുകാര്‍ക്ക് ഞാന്‍ അന്ന് ഒന്നോ രണ്ടോ
നാണയം കടം കൊടുത്തിട്ടുണ്ട്‌
അവരുടെ മുഖം അവ്യക്തം!
വീതി കൂടിയ പാതുകങ്ങള്‍ ഊരിമാറ്റി
നഗ്നമായ പാതങ്ങള്‍ അവര്‍-
പ്രദര്‍ശിപ്പിചിരുന്നതായി ഓര്‍ക്കുന്നു..

തണല്‍ മരമില്ലാതതിനാല്‍ വെയില്‍ തട്ടി
എന്‍റെ കുപ്പായം നരച്ചു തുടങ്ങി
ദാഹിച്ചു ചെന്നുവീണ, കരങ്ങള്‍
തെളിനീരു നല്‍കാന്‍ വിസമ്മതിച്ചു
പകുതി മരിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞു:-
ഉറക്കം മാത്രം സത്യം , നിന്‍റെ പരവതാനിയില്‍
ശയിക്കാനും, പാതങ്ങള്‍ വന്തിക്കാനും
ഞാന്‍ പഠിച്ചു, നിന്‍റെ തീര്‍ത്ഥം
എന്നെന്നേക്കുമായി എന്‍റെ ദാഹത്തെ ശമിപ്പിക്കുന്നു
നിന്‍റെ ലോകത്ത് നിന്ന് മടങ്ങി പോകാനും
തിരിച്ചുവരാനും അസാധ്യമെന്നു ഞാന്‍
നിശംശയം മനസ്സിലാക്കുന്നു...


............(വിനു)...........


Tuesday 19 October 2010

ഏകാകിനി (കവിത)


ത്ര പെട്ടന്നാണ് അവളവന്റെ
സങ്കേതങ്ങളെ പിടിച്ചടക്കിയത്
അവളുടെ ഹൃദയത്തിലെ വനത്തിനുള്ളില്‍
അവനെ എത്തിച്ചപ്പോള്‍,
അടര്‍ന്നു വീഴാന്‍ കഴിയാത്ത ഒരു
ഞാവല്‍ പഴമായി മാറികഴിഞ്ഞിരുന്നു.
മറ്റൊരു കാട്ടില്‍ വഴിതെറ്റി ചെല്ലാന്‍
പിന്നീട് അവനു കഴിഞ്ഞില്ല..

കണ്മഴി പടര്‍ന്ന മിഴികളില്‍
അവളവനെ നീന്തി തുടിക്കാന്‍ അനുവദിച്ചതിനാല്‍
ക്രെമെണ അവന്‍ കറുത്ത് വന്നു..
പുഴ ഒഴുകുന്നതോ, സന്ധ്യകള്‍ പോലിഞ്ഞതോ
അവരറിഞ്ഞില്ല..
അവള്‍ക്കു വേണ്ടി മാത്രം പൂക്കുകയും,
കായ്ക്കുകയും ചെയ്യുന്ന ഒരു
ഞാവല്‍ മരമായി കാലാന്തരത്തില്‍ അവന്‍ മാറി...

ആ തരുവിന്‍റെ ശിഖരങ്ങളില്‍ തൂങ്ങിയാടുന്ന-
ആയിരം ശരരാന്താലുകള്‍, രാത്രിയുടെ
ഇരുട്ടില്‍ അവനവളുടെ കണ്ണുകളില്‍ കണ്ടെത്തി,
എന്നും വിളക്കുകള്‍ അണയാതെ തെളിയിച്ചിട്ടും
ഋതുകള്‍ പുണരാതെ,-
എത്രയോ, എത്രയോ കാലം
അവള്‍ ഏകാകിനിയായി അവശേഷിച്ചു..


...........(വിനു).........

Saturday 16 October 2010

അബദ്ധ സഞ്ചാരം.(കവിത)

കാന്തത ഉറങ്ങികിടക്കുന്ന യാമങ്ങളില്‍
മൂകത രാത്രിയുടെ കുപ്പായം ധരിച്ച്
നിലാവില്‍ വെറുതെ ഉലാത്തുന്നു,
വിജനമായ ഒറ്റയടിപാതകള്‍ താണ്ടുമ്പോള്‍
നിഴലും കൂടിനെതുമെന്നു നിനക്കുന്നു
തണുത്ത ഭൂമിയുടെ മൃദുല തടങ്ങളില്‍
അണയുന്ന കിളികളുടെ മൊഴികള്‍
ഏതോ ചലനങ്ങളില്‍ ആഴത്തില്‍ പതിക്കുന്നു
ഇരുട്ടു കനത്തു തുടങ്ങുന്ന വേളയില്‍
രഹസ്യങ്ങള്‍ ഉണരുന്ന യാമത്തില്‍
സ്വയം മന്ത്രങ്ങള്‍ ഉരുവിട്ട്
മൂകത കുപ്പായം എല്ലാം അഴിച്ചു വെച്ച് ..
ഇളം തണുപ്പില്‍ തെല്ലൊന്നു വിശ്രമിച്ച്‌
മെല്ലെ പറഞ്ഞു ഇതൊരു അബദ്ധ സഞ്ചാരം
മാത്രമായിരുന്നു

...........(വിനു)..


വര്‍ണ്ണങ്ങള്‍...

വൈകിയെത്തിയ ഒരു സന്ധ്യാ നേരെം
പരിചാരകര്‍ ഇല്ലാത്ത ഏകാന്തമായ
മാളികയില്‍ ഒരു ചുമന്ന വെളിച്ചം
ചാര്‍ത്തിയ നേരം,
അകലെ കണ്ട കിനാവുകള്‍
ജലച്ചായം വിതറിയ താളുകളില്‍
കവിതയായി തെളിഞ്ഞു വന്നു..
മിഴികള്‍ തുറന്നു ചൊല്ലാന്‍ തുടങ്ങവേ,-
സന്ധ്യയും മാഞ്ഞു, വര്‍ണ്ണവും വറ്റി
തെളിഞ്ഞ അക്ഷര കൂട്ടുകള്‍
മനസ്സിലോതുങ്ങി ,
പാടാത്ത കവിതയൊരു തേങ്ങലായി
വിതുമ്പി..


................(വിനു).........

പ്രതിബിംബം..(കവിത)

ചില്ലുകള്‍ തകര്‍ന്ന കണ്ണാടിയില്‍
നിഴലുകള്‍ പോലെ പടര്‍ന്നു നില്‍ക്കുന്ന
മൂകതകള്‍ പേരിടാത്ത നോവിനെ നോക്കി
അവ്യക്തം വിളിച്ചുകൊണ്ടിരുന്നു..
കണ്ണുകള്‍ നിറഞ്ഞപോള്‍ ഇരട്ടിച്ച
പ്രതിബിംബം പെടുന്നനെ അപ്രത്യക്ഷമായി..
, പ്രതിരൂപമേ-
ശൂന്യതയിലൂടെ കടന്നുവരും നിന്‍റെ
കരാള ഹസ്തങ്ങള്‍
അഴിച്ചു വിട്ട പടകുതിരയെ പോലെ
മെല്ലെ, വളരെ മെല്ലെ
എന്‍റെ ഹൃദയത്തെ ചവിട്ടി മെതികുന്നു
ഒപ്പം പ്രതിബിംബതെയും മായ്ച്ചു കളയുന്നു..

..........(വിനു)........


കറുത്ത അമ്മ (കവിത)

കല്‍ നക്ഷത്രങ്ങള്‍ തേജസ്വിതനായ
സൂര്യന്‍റെ ശോഭയാല്‍ എങ്ങോ മറഞ്ഞിരുന്നു
ചിരിക്കുന്നുടാവം,
കാലുകള്‍ വിരിച്ചു തെല്ലൊന്നു വിശ്രമിച്ചാല്‍
അവന്‍റെ കത്തുന്ന പ്രകാശം
അവരെ അകാരണമായി തളര്‍ത്തുന്നു
കൂട്ട തേങ്ങലുകള്‍ ആകാശത്തില്‍
അലയടിക്കുന്നുടാവം...
അവന്‍റെ കാമ കണ്ണുകളെ മറച്ചുകൊണ്ട്‌
അമാവാസി നിഴല്‍ നക്ഷത്രങ്ങളെ
സ്നേഹത്തോടെ മറച്ചു പിടിക്കുന്നു
മക്കളെ കാക്കുന്ന ഒരു കറുത്ത അമ്മയെ പോലെ..

.......(വിനു)........

അസ്ഥിയുടെ ചേതന.(കവിത)

രണം കഴിഞ്ഞു, ദാഹിപ്പിക്കലും
അസ്ഥിയുടെ മണം ഇടവേളകളില്‍
അവിടെയാകെ പരക്കുന്നു..
കത്തി എരിയുന്ന പ്രാണനില്‍
ഇനി എന്തെങ്കിലും മോഹം അവശേഷിക്കുമോ?
അഗ്നി ഭക്ഷിക്കുന്ന തളര്‍ന്ന ശരീരം
ഒരു സുഖ സ്പര്‍ശം കൊതിക്കുന്നുണ്ടാകുമോ?
എന്തിനും മൂക സാക്ഷിയായ
ആത്മാവിന്‍റെ രോദനം അകലെ നിന്നും
അലയടിക്കുന്നു..
ഒഴുകി വരുന്ന കണ്ണുനീര്‍ ചേതനയെ
ഉണര്‍ത്താന്‍ കഴിയാതെ
വിദൂരങ്ങളില്‍ തളം കെട്ടി നിന്നു.

...........(വിനു)......

ആത്മഗതം ...(കവിത)

ഘോരമായ മഴയിലും നീ
വേനലിന്‍റെ ക്രൌര്യം അനുഭവിക്കുന്നോ?
വരുന്ന ഓരോ പ്രഭാതവും
മടങ്ങിപോകുന്ന സന്ധ്യാ നേരമായും
നിനക്ക് തോന്നുന്നുവോ?
നീ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടി ഇരിക്കുന്നു..
ഓടി ഒളിക്കാനും ചിരിക്കാനും വേണ്ടി'
ഒരു ലോകം കണ്ടെത്തേണ്ടിയിരിക്കുന്നു..
'ഭയം' ഊരിമാറ്റിയ കുപ്പായം പോലെ
ദൂരെ കളഞ്ഞു നഗ്നമായി
നിനക്ക് ലോകത്തിലൂടെ പലായനം
നടത്തികൂടെന്നുണ്ടോ?

അരികിലെത്തുന്ന പച്ച പ്രാണിയെ കണ്ടു
നീ ഭാഗ്യം പ്രതീക്ഷികരുത് ,അതിന്‍റെ -
കൈയില്‍ മുറുക്കി പിടിച്ചിരിക്കുന്ന ഒരു
ഇരയുണ്ട്..കാണാനാവാത്ത ഒരു ഇര
അന്തത നിനക്ക് ചിലപ്പോള്‍ ഭാഗ്യമാകം -
നങ്കൂരമിടാന്‍ ഒരു തീരം എന്നെങ്കിലും
കാണാതിരിക്കില്ല,അത് വരെ
മനസ്സിനെ സുതാര്യമായ വലയില്‍
നീ കുടുക്കിയിടുക...

.........(വിനു)......




ലോകം(കവിത)

പൊട്ടി പൊളിഞ്ഞു കിടക്കുന്ന
ലോകത്തെ വെറുതെ ഒത്തിക്കാന്‍
ശ്രെമിക്കുന്ന മനുഷ്യ-
നീ അറിയുക
ഇതു ഇങ്ങനെ തന്നെ മാത്രമാണെന്ന്
വികൃതമായ ഇതാണ് സൌന്ദര്യം!
മുഖം മൂടി ഇല്ലാത്ത ആകാശം
എന്നും ആഗ്രഹിക്കുന്നത്
അര്‍ത്ഥമില്ലാത്ത ശൂന്യത മാത്രം..
ശൂന്യതയെ ഉള്‍കൊള്ളുന്ന
ഗര്‍ഭാപാത്രമായി മണ്ണും മനുഷ്യനും
അവശേഷിക്കുന്നു, എന്തിനെന്നു ഇല്ലാതെ...

............(വിനു).............

നിധി (കവിത)

കുഴിച്ചു കുഴിച്ചു നീ എന്‍റെ
അന്തരാത്മാവിനെ പാതാള കരണ്ടിയാല്‍
കോരി പുറത്തെടുക്കുന്നു..
ജീര്‍ണ്ണിക്കുന്ന ശരീരമാല്ലാതെ മറ്റൊന്നും
നിനക്ക് കിട്ടുന്നില്ലലോ?
മനസ്സ് കാണുന്നും ഇല്ല
അപരാഹ്ന നിഴല്‍ പതിച്ച എന്‍റെ
ഹൃദയം കറുത്തിരിക്കുന്നു
അതിലേക്കു ആരോ കോരി നിറക്കുന്ന
കയ്പുനീര്‍ , തട്ടി തെറിച്ചു
തിരിച്ചു പ്രവഹിക്കുന്നത് അറിയുന്നുവോ?
എടുത്തു കളയുന്നത് പച്ചയായ ശരീരം
മാത്രം..
ആര്‍ത്തിയോടെ കീഴടക്കാന്‍ വെമ്പുന്ന
മന്ത്രവാദി--കേള്‍ക്കുക,
നിധി കാക്കുന്ന ഒരു ഭൂതമാണ്‌ ഞാന്‍
നീ ഒരുക്കുന്ന ഓരോ ഗര്തതിലും
അത് ഒളിച്ചിരിക്കുന്നു, വളരെ അരികെ..
നിന്‍റെ സ്പര്‍ശനം കൊണ്ടു അത് താഴ്ന്നുപോകുന്നു
ഹൃദയത്തില്‍ കടന്ന അപരാഹ്ന നിഴല്‍ അത്
നിന്നില്‍ നിന്നും മറച്ചു വെയ്ക്കുന്നു...

........(വിനു)........




Friday 15 October 2010

വിളക്ക് തെളിയിക്കാത്തവര്‍ ...(കവിത)



അതെ, ഇവര്‍ വിളക്ക് തെളിയിക്കാത്തവര്‍
പാവം സുന്ദരി പെണ്ണുങ്ങള്‍
പകലില്‍ ചക്ര വണ്ടിയില്‍
ദൈവങ്ങളുടെ പ്രതിമകള്‍ വില്‍ക്കുന്നു..
രാത്രി, നാല്' ചക്രത്തിന്' വേണ്ടി
പ്രതിമയായി ഉറഞ്ഞ്-
നാട്ടു ദൈവങ്ങളുടെ ദാസിയാവാന്‍
വിധിക്കപെട്ടവര്‍ !!.

പ്രേമോദാരനായ കൃഷ്ണനുണ്ട് , വിഖ്നം
തീര്‍ക്കാന്‍ ഗണപതിയും ഉണ്ട്
വില പേശിയാല്‍ 'ഉടഞ്ഞു' പോകുമോയെന്ന്
ആദ്യമേ ചോദിക്കുന്നു പലരും
കോപം വന്നിട്ടുമവള്‍
ശ്രിങ്ങരിച്ച് കുനിഞ്ഞു നില്‍ക്കുന്നു

അറിയാത്ത ശരീരങ്ങള്‍ക്ക്
മെത്തയായി അവള്‍ ഇരുട്ടില്‍ നിവര്‍ന്നു വീഴുന്നു
രഹസ്യ രോമങ്ങള്‍ പിഴുതെടുക്കുംപോഴുള്ള
വേദനയാണ് സുഖമെന്ന് സ്വയം-
വിശ്വസിപ്പിച്ച് ആഴത്തിലോടുന്ന കണ്ണുകളില്‍
എന്നും സ്വപ്നം നിലനിര്‍ത്തി..

മൂകുത്തി അണിഞ്ഞ് വേഷം മാറി
മാറ്റ് കൂട്ടുന്ന മേനിയെ സ്വയം
തയ്ച്ചു ഉടക്കുന്നവള്‍,ദാസി
ഇവള്‍ വില്പനക്കാരി,വിലയില്ലാതെ ആവുന്നവള്‍
ദൈവത്തെ സൃഷ്ടിച്ചിട്ടും
വിളക്ക് തെളിയിക്കാന്‍ മറന്നവള്‍..
ഇരുട്ടിനെ മാത്രം കണ്ണടച്ചുകൊണ്ട്-
പുണര്‍ന്നു പ്രണയിച്ചവള്‍ ...

രാത്രിയില്‍ രഹസ്യമായി അവളെ -
സമീപിച്ചവര്‍ ഉള്ളില്‍ നിന്നും വിളിച്ചു പറഞ്ഞു
"കള്ളികള്‍,പേരും ഊരും ഇല്ലാത്ത അവറ്റകള്‍ . ..."

..........(വിനു) ..........

ജലരേഖകള്‍... (കവിത)



ഓ, എന്‍റെ തുഷാര മേഘമേ,
ഇന്നെത് ശിഖരത്തില്‍ കൂട് വെച്ചു നീ?
മൂകമായി അങ്ങ് അകലെ നില്‍ക്കുകയോ
ആര്‍ദ്രത തഴുകിയ മനസ്സില്‍, നിന്‍റെ
കറുപ്പ് വീണ കല്മഷം ചൊരിയുന്ന
കണ്ണുകളുമായി..
ഏകാന്തമായ ഇടനാഴിയില്‍ ഞാന്‍ ഇരിക്കുന്നു
പടര്‍ന്നു ഒഴുകുന്ന ഈ ജലരേഖകള്‍
നിന്‍റെ മൃദുല സ്പര്‍ശം കൊതിക്കുന്ന പോലെ
ശൈത്യം പൊതിഞ്ഞ മാറാപ്പു മാറ്റി..
മെല്ലെ,വളരെ മെല്ലെ നിശബ്ദമായി
നീ എത്തുമോ?
എന്നിട്ടും:--
'മഴകാറിന്‍റെ കറുപ്പ് നിറഞ്ഞ എന്‍റെ
ഹൃദയത്തുള്ളികള്‍ കടലാസ്സു താളില്‍ വെറുതെ
ചിതറി വീഴുന്നു, എന്തിനെന്നില്ലാതെ
മഴ പെയ്യാന്‍ കഴിയാതെ നില്‍ക്കുന്ന
ഒരു വര്‍ഷ കാലം പോലെ...

..........(വിനു).........


സാക്ഷി...(കവിത)

നിശയുടെ ഈറന്‍ അഴിച്ചു ഉണങ്ങാനിട്ട
ഒരു സായം സന്ധ്യയില്‍
മെല്ലെ വന്ന കാറ്റ്, ചില ഓര്‍മകളെ
ഇക്കിളിപെടുത്തി...
കൂടണയാത്ത പറവകള്‍
താഴ്വാരകള്‍ക്കും അക്കരെ ,പറന്നു ഇറങ്ങുമ്പോള്‍
മഞ്ഞും, പൂവും പ്രണയതുരങ്ങളായ
മോഹങ്ങള്‍ കൈമാറി
ദൂരെ സൂര്യന്‍ അലയടിക്കുന്ന
കടലിന്‍റെ ചക്രവാളങ്ങളില്‍ ഒരു-
കെടാവിളക്കായി തെളിഞ്ഞു നിന്ന് കത്തിയതും
വെള്ളരി പ്രാവുകള്‍ കുറുകിയതും
എല്ലാത്തിനും സാക്ഷിയായി മാത്രമായിരുന്നോ?

.... ( വിനു)...

ഭ്രമം..(കവിത)

ഇല ചാര്‍ത്തിലൂടെ ഒഴുകിയെത്തിയ
സ്നേഹബാഷ്പം
മിഴികളിലോതുങ്ങിയ നദിയില്‍
മെല്ലെ പതിച്ചു..
കുളിര്‍ കൊണ്ട നദിയുടെ മേനിയാകെ
ഇലകളുടെ ചാഞ്ചാട്ടം ഏറ്റുവാങ്ങി
സ്വപ്നങ്ങളില്‍ മോഹതിന്‍റെ
നഖക്ഷതം പതിഞ്ഞു..
ഒഴുകി നിറയാന്‍ ആത്മാകള്‍ വഴി കാണിച്ചു..
ഇരുണ്ട മനസ്സ് വെയിലായി ഉദിച്ചില്ല
ഇടറിയ ശബ്ദം സ്വരമായി മാറിയില്ല
മേനി തണുത്തു, അധരങ്ങള്‍ വിളര്‍ത്തു ...
വൈകിയറിഞ്ഞു...
' നദിക്കു ഒഴുകാന്‍ പരിമിതികള്‍ ഏറെ
മിഴികള്‍ അടഞ്ഞു നടനം കഴിഞ്ഞു
നദി വറ്റി, സ്നേഹ ബാഷ്പം
എന്നെന്നേക്കുമായി കാറ്റില്‍ അലിഞ്ഞു...


..........(വിനു)..........

പ്രയാണം..(കവിത)

ഇതാ എന്‍റെ അവസാനത്തെ
ജീവാണുവുംവിളിയ്കുന്നു..
യവനിക മറയ്കാത്ത മനസ്സിനെ
കേള്‍കാന്‍ കഴിയാത്ത രോധനങ്ങളെ
അത് ആര്‍ത്തിയോടെ ഇഴഞ്ഞു
ശരീരത്തില്‍ പടരുന്നു..
നിങ്ങളുടെ സിരകളില്‍, മൃദുല തലങ്ങളില്‍-
തലോടലായി, പുഞ്ചിരിയായി ഉയിര്‍ക്കും
യവ്വനങ്ങളില്‍ പേരില്ല വള്ളിയായി തളിര്‍ത്തു
"അഹം" എന്ന വൃക്ഷത്തിന്‍റെ നഗ്നതയെ മറയ്ക്കും..
വെട്ടി മാറ്റാനും, പറിച്ചുകളയാനും
കഴിയാത്ത,പൂക്കള്‍ പൊഴിച്ച്
ഉന്മത്തമായ സുഗന്ദം പരത്തും..
എന്‍റെ അവസാന ജീവാണുവും നിലക്കും വരെ...


.... (വിനു)......




കൂടാരം. (കവിത)

ആര്‍ദ്രമാം നീലിമ പുതച്ചു
എന്‍റെ സ്വസ്തമാം കൂടാരത്തില്‍
വന്ന് അണഞ്ഞത് എന്തിനായി?
വിട പറയുമാവാം എന്‍റെ
തരളമാം തളിരിതല്‍ നുള്ളി ഒരുനാള്‍..
പൊലിയും കിനാവുകള്‍ കൂടെയെത്തും
നിന്‍ നിഴലായി മന്ദം... മന്ദം..

നേര്‍ത്തു പോകുന്ന സന്ധ്യയും
പറന്നകലും പറവകളും-
പിറകെവിളിച്ചു അണക്കില്ലോരിക്കലും,
നമ്മുടെ നിര്‍ദയാമാം മൌനങ്ങളെ..

അകലെ മഞ്ഞു തുടങ്ങുമ്പോള്‍
മിഴികള്‍ തുളുമ്പുന്നത്‌ അറിയാതിരിക്കാന്‍
മഴക്കാറുകളായി പൊതിയും എന്‍റെ
മായാത്ത സ്വപ്‌നങ്ങള്‍ ....

........(വിനു).....

Saturday 2 October 2010

കുറിഞ്ഞി കാടുകള്‍ (കവിത)

ഓളം വറ്റിയ തീരങ്ങളില്‍
മൂകം ഉറങ്ങും നീര്‍ പൂക്കളെ
നിങ്ങളുടെ ഉള്ളിലോളിപ്പിക്കും മോഹങ്ങളേ
രാവിന്‍റെ മൌനങ്ങള്‍ക്ക് കടം കൊടുക്കുന്ന പോലെ
ജീവനില്‍ ഉദിക്കാന്‍ വെമ്പി നില്‍ക്കും
സ്വപ്നങ്ങളെ കാണുന്നുവോ?
അത് മരീചികയില്‍ നിറയുമ്പോള്‍ വാടിപോകരുത്
വെയില്‍ ഉദിക്കും വരെ..
നിന്‍റെ മിഴികള്‍ക്കും, മനസ്സിനും കിനാവുകള്‍
കാണാന്‍ കഴിയുന്നത്‌ വരെ
പ്രനയാതുരനായ രാവ്
മൃദുലമാം ദാലങ്ങളെ ചുണ്ടുകളാല്‍
അടര്‍ത്തി എടുക്കും വരെ
കാത്തിരിക്കുക..
ഒഴുകി ഒഴുകി വരും ജലബിന്ധുകള്‍
നിന്നരികിലെത്തി ഓളങ്ങള്‍ ഉണര്‍ത്തും
അതിന്‍റെ ലാളനത്താല്‍ പുതു ദളങ്ങള്‍
നിന്നില്‍ തളിര്‍ക്കും..
നിങ്ങളെ കണ്ട്‌ ഈ രാവും നിലാവും
എന്നെന്നേക്കുമായി മതിമറക്കാട്ടെ..


..........(വിനു).........

Saturday 18 September 2010

മോഡല്‍ (ചെറു കഥ)

വളൊരു ഇടത്തരം വീട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടിയായിരുന്നു. കാഴ്ചയില്‍ സുന്ദരിയും, ശാന്ത സ്വഭാവകാരിയുമായിരുന്നു. പെട്ടന്നുണ്ടായ അവളുടെ അച്ഛന്‍റെ മരണം കുടുംബത്തെ പട്ടിണിയുടെ വക്കോളം എത്തിച്ചു. മാത്രമല്ല അവളുടെ അമ്മ പെട്ടന്ന് മാനസ്സിക രോഗി ആയി തീരുകയും ചെയ്തു. ജീവിക്കാന്‍ മറ്റു ഗദ്യന്തരമില്ലാതതിനാല്‍ ആ കുടുംബത്തെ അവരുടെ അകന്ന ബന്ധത്തിലുള്ള യുവാവ് സാമ്പത്തികമായിസഹായിച്ചു പോന്നു. എന്തെങ്കിലും ജോലി തനിക്കു ആവശ്യമാണെന്ന് പെണ്‍കുട്ടി അയാളോട് ആവശ്യപെട്ടു. ജോലി വേണമെങ്കില്‍ വീട് വിട്ടു അകലെ താമസ്സികേണ്ടി വരുമെന്ന് അയാള്‍ പറഞ്ഞു. എന്തായാലും തനിക്കുആവശ്യം ജോലി മാത്രമാണെന്ന് കരുതി അന്ന് സന്ധ്യക്ക്‌ അവള്‍ അയാളോടൊപ്പം പോയി. പെണ്‍കുട്ടിയുടെരാവിലത്തെ പോക്കും രാത്രിയുള്ള വരവും അയല്‍ക്കാരില്‍ ഒരു ചര്‍ച്ചാ വിഷയമായി മാറി. പൊതുവേ നാണംകുണുങ്ങി ആയ അവളില്‍ അസാമാന്യമായ ധൈര്യം വന്നു. മുട്ടോളം വളര്‍ന്ന മുടി മുറിച്ചു, ചുണ്ടുകളില്‍ കടുത്തനിറത്തിലുള്ള ചായം അവള്‍ പൂശി, മാതക ഗന്ധം ഊറുന്ന സുഗന്ധ ലേപനങ്ങള്‍ പുരുഷന്മാരുടെ മനസ്സിലാക്കി. അവളിലെ മാടമായ പ്രകടനം കണ്ടു ആള്‍ക്കാര്‍ പറഞ്ഞു അവള്‍ ഒരു സിനിമ 'മോഡല്‍' ആയി മാറിയിരിക്കും. തന്‍റെ തിരക്ക് പിടിച്ച ജോലി കാരണം അവള്‍ മാനസ്സിക രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി താമസിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം തന്‍റെ ബന്ടുവായ യുവാവിനെ അവള്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടി. പെണ്‍കുട്ടി കാരണം തനിക്കു ഒരുപാട് സാമ്പത്തിക, രാഷ്ട്രീയ നേട്ടം ഉണ്ടായെന്നും എത്രയും നാള്‍ വിദേശത്ത്ആയിരുനെന്നും അയല്‍ അവളെ അറിയിച്ചു. പുഞ്ചിരി മാത്രം മറുപടി ആയി നല്‍കി അവള്‍ നടന്നു അകന്നു. അന്ന് രാത്രി നഗരത്തിലെ ഒരു പ്രശസ്ത ഹോട്ടലില്‍ വെച്ച് അവള്‍ ആ യുവാവിനെ കൊലപെടുത്തി. പിറ്റേന്നത്തെ വായനാ പത്രത്തില്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ ഫോട്ടോക്ക് ഒപ്പം വാര്‍ത്തയും വിശദമായി വന്നു. ധിരിതി പിടിച്ച വായനക്കാര്‍ ഉച്ചത്തില്‍ പറഞ്ഞു "ഇവള്‍ എല്ലാര്‍ക്കും നല്ലൊരു മോഡല്‍ തന്നെയാ..!!".

. .........(വിനു)......

ചക്രവാളം (കവിത)


നിന്‍റെ ഭ്രാന്തന്‍ കാടുകള്‍ താണ്ടിയപ്പോള്‍
മധുര കനിക്ളോ , പൂക്കളോ
എനിക്ക് വേണ്ടി അവശേഷിച്ചില്ല
അലറുന്ന പ്രേതവും, ഭീമാകാരനുമായ
രാക്ഷസനും , എന്‍റെ അടുക്കല്‍ നൃത്തമാടുന്ന
ദിനവും വൈകാതെ എത്തും
അഗാധമായ ഗര്‍ത്തങ്ങളില്‍ വെച്ചുള്ള
നിലവിളികള്‍ കാറ്റിന്‍റെ ഉച്ചത്തില്‍
നിങ്ങളുടെ കാതുകളിലും എത്തില്ല
കാട്ടു ചേമ്പും , നീര്‍ പൂക്കളും നിറഞ്ഞു
നില്‍ക്കുന്ന ചതുപ്പ് നിലങ്ങളിലേക്ക്
താഴ്ന്നു പോകുമ്പോള്‍,
മരുപച്ചയുടെ അവസാനത്തെ കണവും
നീ എന്നില്‍ നിന്നും കവര്‍ന്നു എടുക്കുമോ?..


............(വിനു).......



അമ്മയ്ക്ക്... (കവിത)


നി വരികയമ്മേ,
പ്രേമെഹകുരുക്കള്‍ ബാധിച്ച കാലുകളും
ശുദ്ധമായ നിന്‍ ഹൃദയവും എനിക്ക് തരിക
തിമിരം കവര്‍ന്ന കണ്ണുകളില്‍ നിന്നും
പ്രകാശം പടര്‍ത്തി എന്നില്‍ നിറയുക
എനിക്ക് വഴിയാവുക..
നീര് വന്ന മുഖവും, കലങ്ങിയ കണ്ണുകളാലും
ഈ മകനെ ഉമ്മവെയ്ക്കുക
രാത്രി മയങ്ങാതെ കിടക്കുമ്പോള്‍
മെല്ലെ താരാട്ടായി എന്നെ തലോടുക
സ്വപ്നത്തിലെങ്കിലും മുലപാലിന്റെ
മാധുര്യം പകര്‍ന്നു നല്‍കുക.
തകര്‍ന്ന ഹൃദയത്തില്‍ നിന്‍ കൈകളാല്‍-
എന്നെ തൊടുമ്പോള്‍ ,ഓര്‍മ്മകള്‍ കിതച്ചെത്തുന്നു
വാത്സല്യം കൊതിച്ചു പോകുന്നു ഞാന്‍
അമ്മേ, കരഞ്ഞു അവശനാകുന്നു..

...........(വിനു)....






ഭ്രാന്തന്‍ (കവിത)

രുട്ടു വീണ് തുടങ്ങുമ്പോള്‍
അവനൊരു ഭ്രാന്തന്‍..
കാണാത്ത ലോകം തിരഞ്ഞപ്പോള്‍
അവന്‍ എല്ലാവര്‍ക്കും ഭ്രാന്തന്‍
യാത്രകളിലോക്കെ അവന്‍ കേട്ടു..
ആ വിളി ഭ്രാന്തന്‍!..ഭ്രാന്തന്‍..!
മൂടല്‍ വന്നു പതിച്ച കണ്ണിലെ
വെളിച്ചത്തിനും അവനൊരു ഭ്രാന്തന്‍

പിന്നെ അവന്‍ ചിരിച്ചപ്പോള്‍
കരഞ്ഞപ്പോള്‍, വെറും ഒരു ഭ്രാന്തന്‍
വിളി കേട്ട് മടുത്തവന്‍-
വസ്ത്രങ്ങള്‍ ഊരി കളഞ്ഞു ,കാടുകള്‍ താണ്ടി
അറിയാത്ത ലോകം തേടി യാത്രയായി
പാദുകങ്ങള്‍ എവിടെയോ ഉപേക്ഷിച്ചു

കാലം കഴിഞ്ഞ്, ചെറു പുരണ്ടു
വിവസ്ത്രനായി, അവന്‍ എങ്ങോ
മരിച്ചു കിടന്നു
ആരോ പറഞ്ഞു, "പാവം ഭ്രാന്തന്‍"!
ശരിക്കും അവന്‍ ഭ്രാന്താണോ?
അതോ അവനെ ഭ്രാന്തനാക്കിയതോ?

.............(വിനു)..........





ഞാന്‍.. (കവിത)


ഞാന്‍ കാത്തു നിന്നവര്‍ ആരും
എനിക്ക് വേണ്ടി കാത്തു നിന്നില്ല
എന്‍റെ പാത പിന്തുടര്‍ന്ന് ആരും
എത്തിയില്ല..
ധാനം നല്കിയതോന്നും
എനിക്ക് തിരിച്ചു കിട്ടിയുമില്ല..
ഇന്നു കണ്ടവര്‍ നാളെ കാണാത്ത
നാട്യം നടിക്കുന്നു..
ഈ വഴി പാടെ മറക്കുന്നു
ഞാന്‍ ഞാനായിരുന്നെങ്കില്‍
ഇന്നെനിക്കു ഞാനെങ്കിലും
സ്വന്തമായി ഉണ്ടായേനെ..
......(വിനു)......


പഴകിയ പറുദീസാ.. (കവിത)

കാണാത്ത ദൈവങ്ങളെ നഗ്നമായ
പാദങ്ങളില്‍
ഞാനെന്‍റെ ചുണ്ടുകളമര്‍ത്തി
നിങ്ങളെ സ്വീകരിക്കുമ്പോള്‍
ഉള്ളറകളിലേക്ക് കാന്ത ശക്തിയുള്ള
സ്പന്ദനങ്ങള്‍ കടന്നു പോയി

വിശന്നപ്പോള്‍ എന്‍റെ ഹൃദയം
പകുതി നിങ്ങള്‍ കടിച്ചെടുത്തു..
കിതച്ചു കിതച്ചു തളരാരായ അതിലെ
ധമനികളില്‍ നിന്നും
രക്തമോഴുക്കി , നിങ്ങള്‍ പാനം ചെയ്തു

നിങ്ങള്‍ തന്ന പാന പാത്രവും
പ്രക്ഷുബ്ധമായ മനസ്സും ഞാനേറ്റു വാങ്ങി
ഇതില്‍ കോരി നിരക്കേണ്ടത്
എന്തെന്ന് എനിക്കറിയില്ല
മടക്ക യാത്രയില്‍ അവശേഷിക്കുന്ന
ഈ ഹൃദയ ഭാഗവും നിങ്ങള്‍
ഭക്ഷിച്ചു കൊള്ളുക..

..........(വിനു)...


മോഹം (കവിത)

ഷാട മാസത്തിലെ ഇഴഞ്ഞു നീങ്ങുന്ന
മേഘങ്ങളില്‍ ഞാന്‍ എന്‍റെ ശവ മഞ്ചം കാണുന്നു
കടലിന്‍റെ തിര ഇളക്കങ്ങള്‍ ഓരോ നിമിഷവും
എങ്ങോട്ടെന്നില്ലാതെ എന്നെ മാടി വിളിക്കുന്നു..
ഉയര്‍ന്നു താഴ്ന്നു നീങ്ങുമ്പോള്‍
തണുത്തുറയുന്ന ശവമഞ്ചം മഞ്ഞാല്‍ പൊതിയുന്നു
സ്വര്‍ഗ്ഗ കവാടങ്ങളുടെ അടുത്തെത്തുമ്പോള്‍
ഇഴയുന്ന ജീവന്‍ തിരയുന്നത്
ഇന്നും ആവേശം പൂണ്ട സ്നേഹത്തെയാണോ?
ശരീരം ശവമായെങ്കിലും
മനസ്സ് ഉഴരുന്നത് അതിനല്ലേ?
കൊടും മഞ്ഞു കെട്ടി പുണരുമ്പോള്‍
പുറത്തു വരാന്‍ ഞാന്‍ വെഗ്രത കൂട്ടുന്നു..
ഇതിനുഉള്ളിലും മനസ്സ് നഗ്നമാണ്‌
അന്തരംഗം ശ്രുതി തെറ്റിയ കമ്പനങ്ങള്‍
മുഴക്കി കൊണ്ടിരിക്കുന്നു ...
ഈ ജീര്‍ണതയില്‍ നിന്നും ഉണര്‍ത്താന്‍ പോന്നുന്ന
സംഗീതം ഞാനൊരിക്കല്‍ കേള്‍ക്കില്ലേ?
അകലെയുള്ള എന്‍റെ ലോകത്തില്‍ എത്തി ചേരില്ലേ?
തണുത്ത് ഉറയാതെ, കാറ്റില്‍ പറക്കാതെ
ആ മോഹങ്ങലെങ്കിലും എന്നില്‍ അവശേഷിചെങ്കില്‍..

..............(വിനു).......










ചിത്രം (കഥ)


ളൊഴിഞ്ഞ സന്ധ്യാ നേരം നിന്‍റെ പൂട്ടിയിട്ട ചിത്ര ശാലയിലേക്ക് വരുമ്പോള്‍ സൂര്യന്‍ മെല്ലെ അഭ്രപാളികളിലേക്ക്മറഞ്ഞു തുടങ്ങിയിരുന്നു. വീടിന്‍റെ പടിഞ്ഞാറ് ഭാഗത്തെ ചിത്രശാല നിന്‍റെ രോഗം കാരണം പൂടിയിട്ടിട്ടു ഇന്നുഅഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു. ഇന്നു സന്ദര്‍ശകര്‍ അധികം ഇല്ലാത്ത അവിടമാകെ പൊതുവേ മൂകമായിഎനിക്ക് അനുഭവപെട്ടു. ദേഹം മുഴുവന്‍ കട്ടിയുള്ള കമ്പിളി പുതപുകൊണ്ട് മൂടി ഇരുന്നതിനാല്‍ നീ നന്നേവിയര്‍ത്തിരുന്നു. ഉറക്കം നിന്‍റെ കണ്ണുകളിലേക്കു വീണ് തുടങ്ങിയെന്നു അറിഞ്ഞപ്പോള്‍ ഞാന്‍ ,ചിത്രശാലയിലേക്ക്നടന്നു. ഇടുങ്ങിയ ചുമരുകള്‍ ഉള്ള എന്നാല്‍ പ്രകാശം അരിച്ചെത്തി ശോഭ പരത്തി നിന്ന ചിത്രശാല എന്നെ അല്ഭുതപെടുത്തി. നീ പാതി വരച്ചു കാന്‍വാസില്‍ നിര്‍ത്തിയിരിക്കുന്ന രാജകുമാരിയുടെ അര്‍ത്ഥ നഗ്ന ചിത്രംഎനിക്ക് നന്നേ ഇഷ്ടപ്പെട്ടു. കുമാരിയിലെ കണ്ണുകളുടെ പ്രകാശം ഇരുട്ടിനെ കീറി മുറിക്കാന്‍ പോന്നവയാനെന്നുഎനിക്ക് തോന്നി. പൂര്‍ണമായും ഉണങ്ങാത്ത ചായങ്ങള്‍ അരകെട്ടില്‍ നിന്നും താഴോട്ടു ഒഴുകി പടര്‍ന്നു നില്‍ക്കുന്നു. പടവാളിന്‍റെ അറ്റം കൂര്‍പ്പിക്കാന്‍ നീ മറന്നു പോയിരിക്കുന്നു. ശരിക്കും ഏതു യുദ്ധത്തില്‍ തോറ്റ രാജകുമാരിയാണോ? നിന്‍റെ സൃഷ്ടികള്‍ എല്ലാം സുന്ദരമാണ് അവര്‍ണനീയം, നീ എല്ലാത്തിലും പ്രശംസ അര്‍ഹിക്കുന്നു, പക്ഷെ പലപ്പോഴും അത് പൂര്‍ണമാക്കാന്‍ നിനക്ക് സാധിച്ചിരുന്നില്ല. ആ അപൂര്‍ണതയില്‍സൌന്ദര്യം കണ്ടെത്താന്‍ ഞാന്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. ആ അപൂര്‍ണത പലപ്പോഴും സംസാരിക്കുന്നതായി എനിക്ക് അനുഭവപെട്ടു. ഈ രാജകുമാരി സുന്ദരിയാണ്, നിന്‍റെ ഉച്ച മയക്കത്തില്‍ കാറ്റ് ഇവളെ മോഹിച്ചുപോകാം, സ്വര്‍ഗ്ഗ സുന്ദരികള്‍ ഈ സൌന്ദര്യം കട്ടെടുക്കാനും സാധ്യത ഉണ്ട്‌. ഈ ചിത്ര ശാലയില്‍ നീ അറിയാത്തൊരു രഹസ്യ ബന്ധമോ? നാളെ ഇവള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍? വേണ്ട ..തെല്ലു മാറികിടന്ന ചായംപുരണ്ട ഒരു തുണികൊണ്ട് ഇവളെ ഞാന്‍ മറച്ചു വെക്കുന്നു..ചിത്രശാലയില്‍ നിന്നും പുറത്തു ഇറങ്ങിയപ്പോഴുംനീ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല. ഇപ്പോള്‍ നിന്‍റെ ശരീരം തണുത്തിരിക്കുന്നു. വിളക്ക് കത്തിച്ചു വെച്ച് , ഇരുട്ടു പരന്ന നട വഴിയിലൂടെ യാത്രയാവാന്‍ തുടങ്ങിയപ്പോള്‍ എന്തോ ക്രൂരത കാട്ടിയത് പോലെ കാറ്റ് എനിക്ക് അഭിമുഖം ആയി ശക്തമായ തിരകള്‍ ഇളക്കി കൊണ്ടിരുന്നു.

............(വിനു)......

ബലി (കവിത)

ഇരുണ്ട് കൂടുന്ന ആകാശത്തില്‍
ഞാന്‍ സ്വയം ആത്മാവ് തിരയുന്നു
തേജസായി ഉദിക്കാന്‍ വെമ്പുന്ന
സൂര്യന്‍റെ മുഖം നോക്കാന്‍ ചിലപ്പോള്‍
ആശക്തമാകുന്നു..
ജീവനുതികാത്ത പാദങ്ങളില്‍
തിരയിളക്കങ്ങളായി തലോടാന്‍
കാറ്റിനാവുന്നില്ല ...
ഹൃദയം നുറുങ്ങിയപ്പോള്‍ അറിഞ്ഞു
ഞാന്‍ ശരീരമില്ലാത്ത ആത്മാവ് മാത്രം
ആഴങ്ങളിലെന്നെ തൊട്ടുണര്‍ത്തിയ
അന്കുലികള്‍ പോലും യവനികയ്ക്കുള്ളില്‍
മറഞ്ഞിരിയ്ക്കുന്നു..
ആത്മാവുകള്‍ക്ക് എന്തൊരു അന്തര്‍ദാഹം
സൂര്യനെന്നെ ആലിംഗനം ചെയ്തെടുതെങ്കില്‍
രൂപമില്ലാത്ത ശരീരം മാറോട് അണചെങ്കില്‍
വേണ്നീരായലെ നില ഉറക്കാത്ത -
എന്‍ ആത്മാവ് ശാന്തമാകൂ..

..........(വിനു)......

നിങ്ങളോട്.. (കവിത)


വിരസതയോടെ എത്തുന്ന പകലുകളെ
നിങ്ങളുടെ ഉദയ കിരണങ്ങളാല്‍
എന്‍റെ വളര്‍ത്തു പൂക്കളെ
ചുമ്പിച്ചു ഉലക്കരുത്..
അഭയാര്‍ഥികളെ ക്ഷുദ്ര കണ്ണുകളുമായി
എന്നെ തിരയാതിരിക്കുക
ഭിക്ഷ എന്‍റെ ധര്‍മമല്ല
കര്‍മ്മം ആണെന്നറിയുക
ലിപി തെറ്റി ഞാന്‍ കുറിച്ച കവിതകളെ
എന്‍റെ ഉര്‍വരതയെ നിങ്ങള്‍ തന്നെ
ഊറ്റി എടുക്കുക, ദൂരെ കേള്‍ക്കുന്ന ഗാനമേ
എന്നെ പിന്‍തുടരരുത്..
നശിച്ച ക്ഷേത്രവും,പൊട്ടിയ വിഗ്രഹവും
ഞാന്‍ വ്യഥ ചമയ്ക്കാന്‍ മെനകെടുന്നു
പൂജിക്കാനോ, കഴകം കൊട്ടാനോ എനിക്കറിയില്ല
ഭൂപടം കണ്ടെത്താത്ത ലോകത്തിലാണ് ഞാന്‍
പകല്‍ രാത്രിയും, രാത്രി പകലും ആണിവിടെ
നമ്മുടെ ധ്രുവങ്ങള്‍ ഒരിക്കലും കൂട്ടി മുട്ടില്ല
അക്ഷയ പാത്രവും എക്കാലവും
ഒഴിഞ്ഞിരിക്കുന്നു!!!!..

..........(വിനു)..........

'

വീണ്ടും.. (കവിത)

നിന്‍റെ ജിഹ്വയില്‍ നിന്നുതിര്‍ന്നു
വീഴുന്ന വാക്കിന്‍റെ സ്പുരിക്കുന്ന അഗ്നി
എന്‍റെ കിനാക്കള്‍ നാട്ടു വളര്‍ത്തിയ
മുളം കാടുകളില്‍ കത്തി കയറുന്നു
കരിയുന്ന കാടിന്‍റെ പച്ചമണം
ഉച്ച വേനലില്‍ പരക്കെ നിറയുന്നു

അങ്ങ് അകലെയുള്ള കടലിന്‍റെ
ഏഴാം തിര, തീരതോടടുക്കുന്ന
ശബ്ദം കാതുകളിലലക്കുംപോള്‍,
ചെവികള്‍ പൊതി ഞാന്‍
നടുക്കം നടിക്കുന്നു..

ഇനിയൊരു നാള്‍ ചലനമറ്റ-
ശരീരം ചിതയോടടുക്കുംപോള്‍
നിന്‍റെ വാക്കുകള്‍ പടര്‍ത്തി നീ
അഗ്നിയായി പടരുമോ?
അഗ്നിയെ അണക്കാനൊരു
മഴയായെന്നില്‍ വീണ്ടും പെയ്തൊഴിയുമോ?

...........(
വിനു)....




ഏകം (കവിത)

രുണ്ട ആകാശം ഇരട്ട പെറ്റ
മകനാണ് ഞാന്‍..
ഭോഗിച്ചത് നിഴലും നിലാവും
ഇന്ന്, നിഴലിനെ നിലാവും
നിലാവിനെ നിഴലും പരസ്പരം
മറന്നു..
പിതൃത്വം ഞാന്‍ ആവശ്യപെടെണ്ടത്
നിഴലിലോ? നിലാവിലോ?
അനാദത്വം എന്‍റെ ശിരസ്സിനെ കുനിച്ചു-
കണ്ണുകളെ മറക്കുന്നു
ഞാന്‍ ഏകമാകുന്നു..

.......(
വിനു)...

ചിന്ത (കവിത)


ന്‍റെ ചിന്തകളുടെ അറ്റതായിരുന്നു
നീ ഇത്രയും കാലം,അതെ, വളരെ അറ്റത്ത്‌!
മെല്ലെയൊന്നു തൊട്ടാല്‍ താഴെ
വീണുടയുന്ന അര്‍ഥമില്ലാത്ത
വെറും നഷ്ട സ്വപ്നമായി മാത്രം..
ഭാരപെട്ടു പോകുന്നു ഞാന്‍
നിന്‍റെ കുടിയേറ്റം ഒഴുപ്പിക്കാന്‍
തിടുക്കം കൂട്ടുന്നത്‌ -
പേരറിയാത്ത നമ്മുടെ അനുയായികളാണ്
ഇന്നു രാത്രിയിലെ ഉറകത്തിനിടയില്‍
നിനക്കിറങ്ങി പോകാം ..
കരി പിടിച്ച ചിന്തകളില്‍ നിന്ന്, സ്വപ്നത്തില്‍ നിന്ന്
കഴിയുമെങ്കില്‍ വിലാസമൊന്നെഴുതി വെയ്ക്കുക
എന്നെങ്കിലും എന്‍റെ ചിന്തകള്‍ക്കൊരു
കൂട്ടാവാന്‍ നിന്നെ തിരയാമല്ലോ..??

........(
വിനു)...

സന്ദര്‍ശനം (കവിത)


തീറെഴുതി കൊടുത്ത ജീവിത പത്രങ്ങള്‍
ഞാനിവിടെ വില്‍ക്കാന്‍ വെച്ചിരിക്കുന്നു
വരിക, ഞാന്‍ ഇവിടെത്തന്നെ ഉണ്ടു
ഇപ്പോള്‍ നീണ്ട ഇടവേള തന്നെയാണ്
എന്നെ പറ്റി തിരക്കെണ്ടതില്ല..
'
ദുഃഖം' എല്ലാ പ്രായകാര്‍ക്കും,
'
കോപം'മദ്ധ്യ വയസര്‍ക്കും -
ഇളവിന് നല്‍കാം..
ക്രൂരത ആവശ്യമുള്ളവര്‍ രഹസ്യമായി -
പിനനാംപുറത്തുകൂടെ വരിക
'
തേങ്ങലുകള്‍' കരയുവാന്‍ മനസ്സുള്ള
ആര്‍ക്കും നല്‍കാം.
അശാന്തരായി ഓടി നടക്കുന്ന നിങ്ങളും വരിക
'
ശാന്തത' നിങ്ങള്ക്ക് വേണ്ടി മാത്രം.
'
നാട്യവും', 'അഭിനയവും' വേണ്ടുവോളം
വാരി എടുക്കാം.
ബാക്കി ഉള്ളവ തിരിച്ചു നല്‍കുകയോ
കട്ട് എടുക്കുകയോ ചെയ്യാം.
മുതല്‍ കൂട്ടായി സൂക്ഷിക്കാമല്ലോ:
ഇന്നു തന്നെ നിങ്ങളുടെ ആവശ്യം ഉറപ്പാക്കുക..


.............(
വിനു) .............

Friday 17 September 2010

എന്‍റെ മഴ...





വാതിലുകള്‍ക്കും അപ്പുറം പെയ്ത മഴ ചാറ്റല്‍
പതിച്ചത് മനസ്സിനെറെ ചില്ലുകളില്‍ ആയിരുന്നു..
വേദനിച്ച വിരലുകള്‍ കൊണ്ട് മെല്ലെ തോട്ടാപ്പോള്‍
നീ പടര്‍ന്നുപോയി..
അകലെ ആരും കാണാതെ തെറിച്ചു വീണ -
ഒരു തുള്ളി പെറുക്കി,
മഴനൂലില്‍ കോര്‍ക്കാന്‍ ശ്രെമിക്കവേ
മുഖങ്ങള്‍ മനസ്സില്‍ ഓര്‍മിച്ചുനോക്കി
നീ വരുമ്പോഴുള്ള സുഖം ഞാന്‍ തേടിയ
മറ്റൊന്നിനും ഇല്ല..
ഞാന്‍ ചിരിച്ചപോഴും, കരഞ്ഞപ്പോഴും
നീ വന്നതും, തലോടിയതും ഒരുപോലെ
എന്നോട് കലമ്പല്‍ കൂടുന്നതും,
കളി പറയുന്നതിനും ഒരേ ഭാവം
പിന്നെ എന്നോട് മാത്രം നിന്നെ-
ചേര്‍ത്ത് നിര്‍ത്താന്‍ കഴിയില്ലലോ?
പെയ്തൊഴിയണം നിനക്ക്, കനലുകള്‍ എരിക്കണം,
നിനക്കാതെ നീ വരുമ്പോഴുള്ള ശബ്ദം
ആത്മാവിന്‍റെ ഉള്ളറകളില്‍ എനിക്ക് കേള്‍ക്കാം
അതില്‍ ഞാന്‍ താതാത്മ്യം പ്രാപിച്ചു നിന്‍റെ -
അടിമയായി തീരുന്നു..
അതെ, നിന്‍റെ സ്പര്‍ശനം എന്നെ ഉരുക്കാന്‍ പോന്നവയാണ്
എന്‍റെ കനലുകളില്‍ പെയ്തിറങ്ങുന്ന മഴയാണ് നീ..
ഒരു പാവം..പെരുമഴ!!!


.......(വിനു)......




Saturday 11 September 2010

പ്രണയം





പ്രണയം' വാപിളര്‍ന്നു സ്വാഗതം ചെയ്യുന്ന'
വര്‍ണ്ണ ശബളമായ കൊട്ടാരം
കാത്തു നില്‍ക്കേണ്ട, ഉത്തരവ് കേള്‍ക്കണ്ട
അകത്തു വന്നാല്‍ പുറത്തു കടക്കാന്‍
പ്രയാസം..
നാല് വശവും വന്‍മതില്‍ ഉയര്‍ത്തിയിരിക്കുന്നു
പുറത്തുള്ളവരുടെ തേങ്ങല്‍ കേള്‍ക്കാന്‍ ആവില്ല
കാലം നിമിഷങ്ങളാണ് ഇവിടെ
അവസാനം, കൊലപാതകം നടത്തിയ
കുറ്റവാളികളെ പോലെ നിങ്ങള്‍ക്ക്
പുറത്തു വരാം
നീണ്ട ഒരു പരോളിനായി മാത്രം..

........(വിനു) ........



Friday 10 September 2010

ആദാമിന്‍റെ മകന്‍ .. (കവിത)



രു വലിയ കാടുകയറി വന്നപ്പോഴും
അവന്‍റെ വിഷാദ മൌനങ്ങളില്‍
നിറഞ്ഞു നിന്നത് നടക്കാത്ത സ്വപ്‌നങ്ങള്‍..
വിശന്നപ്പോള്‍ പകുത്തെടുത്ത മധുരക്കനികള്‍
എല്ലാം ചുരന്നതു കൊടും വിഷം!
മറച്ചു പിടിച്ച നഗ്നത രഹസ്യമായി
ആകാശ നീലിമ നോക്കികണ്ടു..
ഒളിച്ചിരിക്കാനൊരു ഇടം നോക്കി
ഓടി നടന്നു ക്ഷീണിച്ചു..ശപിക്കപ്പെട്ട ജന്മം!!
അവന്‍ ആദമിന്‍റെ മകനാണോ ?
വിലക്കുകള്‍ ലങ്ഗിച്ച പ്രഥമ പുരുഷന്റെ മകന്‍?
സൃഷ്ടാവേ, രൂപമില്ലാത്ത ശരീരം നല്‍കി
അവനെ ഇരുട്ടറയില്‍ ബന്ധനസ്തന്‍ ആക്കൂ..
അലറിക്കരയാന്‍ കണ്ണ് നീര് നല്‍കാതെ
തണുത്ത് വിറയ്ക്കുന്ന ശരീരത്തില്‍ നിന്നും
ആ കവചം എടുത്തു മാറ്റുക
അവസാന അത്താഴത്തില്‍ പങ്കെടുക്കാന്‍
അവനര്‍ഹാനല്ല, പ്രണയം നിഷേധിച്ചു-
നരകത്തിലേക്ക് യാത്ര ആക്കുക
ആ കരച്ചിലില്‍ കരുണ തോന്നേണ്ടതില്ല
അത് രക്ഷക്കല്ല, ശിക്ഷക്കായി മാത്രമുള്ളത്
അവന്‍ ആദമിന്‍റെ മകന്‍,
പൈതൃകം കാത്തു സൂക്ഷിക്കുന്നവന്‍!!


.......(വിനു)......







Tuesday 7 September 2010

ഇന്റര്‍വ്യൂ...(കഥ)

വലിയൊരു പാടം കടന്നു വേണം പണിക്കര്‍ മാഷിന്‍റെ വീട്ടില്‍ ചെല്ലേണ്ടത് എന്ന് കേട്ടിട്ടുണ്ട്. മുമ്പൊരിക്കല്‍ഇത് വഴിയെ വന്നപ്പോള്‍ കൊയ്ത്തു കാലമായിരുന്നു അത് പത്തു പതിനഞ്ചു കൊല്ലം മുന്‍പ്അച്ഛനോടൊപ്പമായിരുന്നു. അന്ന് ഒരു ഓണകാലവും കൂടിയായിരുന്നതിനാല്‍ വളരെ മനോഹരമായിരുന്നു ഈപ്രദേശം. പക്ഷെ അതിന്‍റെ ഒരു സന്തോഷവും എപ്പോള്‍ എനിക്ക് തോന്നുന്നില്ല. എന്‍റെ അച്ഛന്‍റെ കാലം മുതല്‍ക്കുതന്നെ പണിക്കര്‍ മാഷിന്‍റെ കുടുംബവുമായി നല്ല ബന്ധമുണ്ട് . അച്ഛന്‍ പോസ്റ്റ്‌ മാനായി ഇവിടെ വന്നപ്പോള്‍ ഈ പണിക്കര്‍ മാഷാണ് എല്ലാ സഹായവും ചെയ്തു കൊടുത്തത് എന്നു പറഞ്ഞു കേട്ടിടുണ്ട്. അദ്ധ്യാപകന്‍ആയിരുന്നെങ്കിലും രാഷ്ട്രീയത്തിലും, സാഹിത്യ രംഗത്തും ഒക്കെ അതീവ തല്പരനായിരുന്നു അദേഹം. എന്‍റെഅച്ഛന്‍റെ മരണവും, പണിക്കര്‍ മാഷിന്‍റെ ഉദ്യോഗത്തില്‍ നിന്നുള്ള പിരിയലും എല്ലാം അടുത്തടുത്ത മാസങ്ങളില്‍ആയിരുന്നു. അതൊക്കെ ഇന്നലത്തെ പോലെ ഓര്‍മയില്‍ തെളിയുന്നു.

മാധ്യമ പ്രവര്‍ത്തനവും , റിപ്പോര്‍ട്ട്‌ എഴുത്തും ഒക്കെ ഒരു തരത്തില്‍ ഓര്‍മ്മകളുടെ വാരി കൂട്ടലാണെന്ന് എനിക്ക് തോന്നുന്നു . സമകാലീന പ്രശ്നങ്ങളെ മാതമേ വാര്‍ത്തകള്‍ അനാവരണം ചെയ്യുന്നു എന്നു പറയുന്നതില്‍ സത്യംതീരെ കുറവാണ്. അത് പഴമയുടെ ചങ്ങല കണ്ണികളാല്‍ എപ്പോഴും ബന്ടിച്ചു നിര്‍ത്തിയിരിക്കുന്നു. പാടം കഴിഞ്ഞ്ഇത്തിരി തരിശു നിലം കടന്നു വേണം മാഷിന്‍റെ വീടിന്‍റെ പടിപ്പുരമേല്‍ എത്താന്‍. പത്തു മണി വെയിലിന്‍റെ ഇളംചൂടുള്ള പ്രകാശം പടിപ്പുരയിലെ ജീര്‍ണിച്ച ഓലകല്‍ക്കിടയിലൂടെ തറയില്‍ വീണ് കിടക്കുന്നത് കണ്ടാല്‍ പകലില്‍ചന്ദ്രന്‍ ഭൂമിയില്‍ ഉടിചാതാനെന്നു തോന്നി പോകും. എന്തോ വിശേഷം നടന്നുവെന്ന് തോന്നിക്കുന്ന വിധത്തില്‍ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ കാക്കകള്‍ കൊത്തി പെറുക്കുകയും, കലപില കൂട്ടുകയും ചെയ്യുന്നു. തറയില്‍ വീണുകിടക്കുന്ന തെച്ചി പൂക്കളിലൂടെ മെല്ലെ ഇഴഞ്ഞു നീങ്ങുന്ന കട്ട്ഉറുമ്പുകള്‍ മണല്‍ കൊണ്ട് നിരത്തിയമുറ്റത്തിന്റെ ചെറു വാഴികലേക്ക് ഇറങ്ങി പോകുന്നു. തറവാടിന്റെ വലതു വശത്തായി ഒരു ചെറിയ ചായ്പ്ഞാന്‍ കണ്ടു. കതകു തുറന്നിട്ടിടുണ്ട്. ഇന്നലെ കത്തിച്ച സന്ധ്യാ ദീപത്തിന്റെ തിരി പകുതി എരിഞ്ഞ് തുളസ്സിത്തറയില്‍ തന്നെ ഇരിപ്പുണ്ട്. പുറത്തു തൂക്കിയിട്ട ബെല്ലിന്‍മേല്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ ചായ്പിനുള്ളില്‍നിന്നും വളരെ പതുക്കെ മുഖം ഉയര്‍ത്തി പുറത്തേക്കു വന്ന രൂപത്തെ കണ്ടു , അതാണ്‌ പണിക്കര്‍ മാഷാണെന്നു മനസ്സിലാക്കാന്‍ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. കണ്ണട മുഖത്ത് വെച്ചിട്ടുണ്ട്. ക്ഷൌരം ചെയ്തമുഖത്ത് കുറ്റിയായി നരച്ച രോമം വളര്‍ന്നു നില്‍ക്കുന്നു. നമ്മളെ കണ്ടു മനസ്സിലായത്‌ പോലെ പറഞ്ഞു
" ഇരിക്കെട്ടോ ഇപ്പോ വരാം"

ഞാനും എന്‍റെ സഹപ്രവര്‍ത്തകനും മറ്റെല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരുന്നു. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ട്‌എട്ടു പണിക്കര്‍ മാഷ്‌ ഞാനഗള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷനായി. " ക്യാമറയില്‍ പിടിക്കുന്നുന്ടോ ഇത്? വേണ്ടെട്ടോ,വൃദ്ധനായിരിക്കുണൂ..കുട്ട്യോള്‍ക്കും പെരക്കുട്ടിയോള്‍ക്കും ഒന്നും ഇഷ്ടായെന്നു വരില്ല. മാത്രല്ല ,ഇന്നലെ സപ്തതിആയിരുന്നു". സപ്തതി ചോറിന്റെ ബാക്കി പത്രമാണ്‌ മുറ്റത്തെ കാക്കകള്‍ എന്നു എനിക്ക് അപ്പോള്‍ മനസ്സിലായി. ഞാന്‍ ഒരു പുഞ്ചിരി മാത്രമേ മറുപടി ആയി നല്‍കിയുള്ളൂ .


ഒന്നും ചോദിക്കണ്ട കുട്ടിയെ, എല്ലാം ഞാന്‍ തന്നെ പറയാം, വളരെ സൌമ്യതയോടെ മാഷ്‌ പറഞ്ഞുതുടങ്ങി." വീടിന്‍റെ ഭാഗം വെയ്പ്പ് മിനിഞ്ഞാന് കഴിഞു, ഇന്നലെ നേറെ സപ്തതിയും, വീട് ഇളയവള്‍ക്ക്കൊടുത്തു. പാടവും, പറമ്പും മൂനാമത്തെ മകന് ഉള്ളതില്‍ അവനാ ഗവണ്മെന്റ് ഉദ്യോഗം കിട്ടിയത്, എന്നിട്ടുംപറമ്പ് അവനു തന്നെ വേണമെന്ന് വാശീം.. ആടായുന്ടെ അല്ലേല്‍ ആരാ എക്കാലത്തു വീട് വേണ്ട പാടം മതീന്ന്പറയണത്? പോന്നു വിലയാണ ഭൂമിയല്ലേ ഇത്! ഹാ.. റിസോര്‍ട്ടോ , കളിസ്തലമോ എന്തക്കയോ പണിയണമെന്നഅവന്‍റെ പരിപാടി. എന്താച്ച ആയികൊട്ടെ ഞാനിനി എത്രകലംന്ന വൃദ്ധനായിരിക്കുണൂ. കാലം മാറുന്നതിനൊപ്പംമാരാനോന്നും എനിക്ക് കഴിയില്ല കുട്ടിയോളെ. എനിക്കീ ചായ്പ്പു മതി , മാഷൊക്കെ തന്നെയാ ആഹാരം ഇല്ലാണ്ട്ജീവിക്കാന്‍ പറ്റോ? ഭാര്യ ഉണ്ടായിരുന്നേല്‍ അതൊക്കെ നോക്കിയേനെ, എന്നു വെച്ച് ഭാര്യമരിച്ച ആരെങ്കിലുംജീവികാതിരിക്കുന്നുണ്ടോ? ദേ, എപ്പോ ഈ വീട്ടില്‍ താമസിക്കുന്ന ഇളയവള്‍ സരസ്വതിയ ആഹാരമൊക്കെവെച്ചുണ്ടാക്കി തരുന്നേ. അത്താഴം മുടക്കാന്‍ കഴിയില്ല, രാവിലെ ഒരു ഗ്ലാസ് പാവയ്ക്ക നീരോ, സൂചിഗോതമ്പിന്‍റെ കഞ്ഞിയോ മതി. പ്രേമഹവും,ഇത്തിരി വേവലാതിയും ഉണ്ടേ.. വാര്‍ധക്യം വന്നിരിക്കുന്നുകുട്ടിയെ. ങാ, നിങ്ങളെ പോലെ പലരും വരുന്നുണ്ട് രാഷ്ട്രീയതിലോന്നും ഇനി കൂടിയാ ഞാന്‍ കൂടില്യാ..കഴിഞ്ഞമാസം ഒരു കവിത മലയാളം മാസികയില്‍ അയച്ചു കൊടുത്തു. വയസനായതിനാല്‍ അത് പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എഡിറ്റര്‍ അറിയിച്ചിരുന്നു. അവരുടെ വാരികയുടെ ഇമേജ് തകരുത്രേ.. വേണ്ട കുട്ട്യോളെഎന്‍റെ കവിത ആരും പ്രസിധീകരിക്കണ്ട, പ്രസംഗവും കേള്‍ക്കണ്ട, ഞാന്‍ ഒരു വൃധനല്ലേ കുട്ടിയെ..തീരെവയ്യാണ്ടായിരിക്കുന്നു ഇത്തിരി നേരം കിടന്ന കൊല്ലാന്നുണ്ട് നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും നന്ദി.. ഒരുപാട് നന്ദി!.."

എത്രയും പറഞ്ഞു അകത്തേക്ക് കയറുമ്പോള്‍ മാഷ്‌ വല്ലാതെ വിയര്‍തിരുന്നു. വാക്കുകള്‍അവിടവിടായ് മുറിഞ്ഞു പോയിരിക്കുന്നു.ഈ ഇന്റര്‍വ്യൂ മീഡിയയില്‍ കൊടുക്കേണ്ടെന്നു തോന്നി. ജനങ്ങളുടെ പണിക്കര്‍ മാഷിനെ എങ്ങനെ കാണാന്‍ അല്ല ആരും ആഗ്രഹിക്കുന്നത് അദേഹത്തിന്ഒരു കോട്ടവും പറ്റേണ്ട എന്നു ഞാന്‍ കരുതി. തിരികെ വരുമ്പോള്‍ കാക്കകള്‍ പലടുതെക്കായി പറന്നു പോയിരുന്നു . ബഹളം കുറഞ്ഞു, അന്തരീക്ഷം ശാന്തം. പടിപ്പുര കടന്നു വരമ്പിലേക്ക്‌ ഇറങ്ങിയപ്പോള്‍ എന്‍റെസഹപ്രവര്‍ത്തകന്‍ ആ മനോഹരമായ പാടത്തിന്റെ ഒരു സ്നാപ്പ് ക്യാമറയില്‍ പകര്‍ത്തി. സൂര്യന്‍റെ അസ്തമയ കിരണങ്ങള്‍ ആ പ്രദേശത്തെ കൂടുതല്‍മനോഹരമാകിയതായി എനിക്ക് തോന്നി. പണിക്കര്‍ മാഷിന്‍റെ മുഖവും, വാചകങ്ങളും എന്‍റെ മനസ്സില്‍ ഒരു ഭാരമായി വന്നിറങ്ങി നിന്നിരുന്നു..

....... .... (വിനു)....