Sunday 12 December 2010

പക്ഷെ (കവിത)

തുഷാര മേഘങ്ങള്‍ ഒഴുകുന്ന
ഒരു വെളുപ്പാന്‍ കാലം
മൈലാഞ്ചി ചെടികള്‍ക്ക് താഴെ
ഞാന്‍ ഇരിക്കുന്നു..
പുലരാറായ ആകാശം അസ്തമിക്കാരായ
നക്ഷത്രങ്ങളെ കാട്ടി ചിരിക്കുന്നുണ്ട്

അങ്ങ് ദൂരെ, നീലാകാശതിലേക്ക്
രണ്ടു പക്ഷികള്‍ യാത്രയാകുന്നു
നീലിമയിലെ മഞ്ഞിന്‍റെ പുതപ്പു
മൂടി അവര്‍ പറക്കുകയാണ്
അകലെ..അകലെ..വിദൂരം..

മൈലാഞ്ചി ചെടികളെ മെല്ലെ ഇളക്കുന്ന
കാറ്റ് മൌനങ്ങളില്‍ നൊമ്പരമായി
പടരുന്നുവോ?അതെന്നോട്‌ പറയുന്നതെന്തു?
"തൂവല്‍ കടം വാങ്ങാന്‍ വന്ന -
യാചക, നിന്‍റെ കാത്തിരിപ്പ്‌ വെര്‍ത്ഥം
നീ പ്രതീക്ഷിച്ചിരിക്കുന്ന പക്ഷികള്‍ തിരിച്ചുവരില്ല
അതിനു പക്ഷങ്ങളില്ല!
പറന്നുയരാന്‍ കഴിയാതെ പുലരുന്ന സൂര്യനില്‍
അവര്‍ വേണ്നീരായി മാരിയിട്ടുണ്ടാവം...
പുലരുന്നതിനു മുന്‍പ്,
ഈ തോട്ടത്തിന്റെ ഉടമ വരുന്നതിനുമുന്പ്
നീ മടങ്ങുക..
എങ്കിലും' പക്ഷെ' എന്നൊരു വാക്ക്
മനസ്സില്‍ തോന്നുന്നു അല്ലെ?
അതുണ്ടാകും....!!!!!

.............(വിനു)......

No comments:

Post a Comment