Tuesday 29 November 2011

പാതിരാകുറിപ്പ് (സ്വപ്‌നങ്ങള്‍))

നീയാകുന്ന തണ്ണീര്‍ പന്തലില്‍ വീണ്ടും ദാഹത്തോടെ ഞാന്‍ എത്തുകയാണ് .നിന്‍റെ കണ്ണുകളിലെ ആഴങ്ങളില്‍ ചാടി ഞാന്‍ എന്‍റെ ദാഹത്തെ ശമിപ്പിക്കുന്നു. നിന്‍റെ നുണ ചുഴികളില്‍ ഞാന്‍ എന്‍റെ മോഹങ്ങളേ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നിന്‍റെ നെറ്റി തടത്തില്‍ മൊട്ടിടുന്നത് എന്‍റെ വിയര്‍പ്പു കണങ്ങള്‍ ആണ്. ഞാന്‍ നിന്നില്‍ പൂത്തിറങ്ങുന്നു. എന്നോ ഉപേക്ഷിച്ചുപോയ സ്വപ്നങ്ങളുടെ സദസില്‍ വീണ്ടും സംഗീതം കേള്‍ക്കുകയാണ്. നീ മഹാ മനസ്കത കാട്ടികൊണ്ട് എന്നോട് പുഞ്ചിരിക്കുന്നു. നീ വീണ്ടും വീണ്ടും ദയ കാണിക്കുന്നു, അത് അന്നേ പ്രകൊപിക്കുക മാത്രമല്ല നിന്‍റെ അടിമയായി തീരാന്‍ എന്നെ നിര്‍ബന്ധിതമാക്കുന്നു.
പൊള്ളുന്ന നിന്റ നെഞ്ചില്‍ ഞാന്‍ കാതുകള്‍ ചേര്‍ക്കാറുണ്ട് ഞാന്‍ സ്വപ്നത്തില്‍ കേള്‍ക്കാറുള്ള കടലിന്‍റെ ഇരമ്പല്‍..... ഓടി കളിക്കുന്ന കുട്ടികള്‍, പൊട്ടിവീണ മുത്തുകളുടെ അനക്കം, ആരോ ഊതുന്ന ശങ്ഘു നാദം, കണ്ണുകള്‍ അന്ചിപ്പിക്കുന്ന വസന്തം.. ഹാ! നിന്‍റെ ഹൃദയത്തില്‍ എന്‍റെ മണ്‍വീണ മെല്ലെ മന്ത്രിക്കുകയാണ് നീ പോലും അറിയാതെ...
മനസ് ദാഹിക്കുന്നു നീ ഇനി എപ്പോഴാണ് എന്നോട് ദയ കാട്ടുക? നീ പഠിപ്പിച്ച മന്ത്രങ്ങള്‍ ഞാന്‍ ദിവസവും രഹസ്യമായി ഉരുവിടുന്നു. പുതു മഴയായി നീ പെയ്തിറങ്ങുന്നു എന്നെ തൊടാന്‍, എന്‍റെ ദാഹം ശമിപ്പിക്കാന്‍. വിദൂരം ആരെക്കൊയോ നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, ഒപ്പം ഈ ഞാനും... നീയെന്നെ അറിയുന്നില്ല, തൊടുന്നില്ല, പക്ഷെ നീ എന്നിലാകെ നിറയുന്നു, നിന്‍റെ ആത്മാവ് എന്നില്‍ മേഘമായി കൂടുന്നു, നാളെയെ മറന്നു ഞാന്‍ നിന്നെ ഓര്‍ക്കുന്നു. കണ്ണുകള്‍ അടച്ചു, നിന്‍റെ ഹൃദയത്തിന്‍റെ അടിതട്ടിലേക്ക് മുങ്ങാംകുഴി ഇടുന്നു, വീണ്ടും വീണ്ടും ആര്‍ത്തു അലക്കുന്നു. എന്‍റെ വീണ നിമാന്ത്രണങ്ങള്‍ കേട്ട് നീ ഉറങ്ങുന്നു, നിന്‍റെ ലോകം എന്‍റെ തടവറയാണ്.
ഒരു പഴക്കം ചെന്ന കല്മാണ്ടാപത്തില്‍ നീ എനിക്കുവേണ്ടി സദസ് ഒരുക്കുന്നു. നിന്‍റെ ദാസനായി തീരുവാന്‍ എന്നെ നീ മത്സരിപ്പിക്കുകയാണോ? വേണ്ട, ഞാന്‍ എന്നേ നിന്‍റെ അടിമയായി? പിന്നെന്തിനു അനിക്ക് വേറൊരു പദവി? ആട്ടിയോടിക്കുംപോള്‍ നിന്നെ നോക്കി നില്‍ക്കുവാന്‍, മുഖത്തെ ഭാവം മാറ്റി വിലപിക്കുവാന്‍, തിരശീലകള്‍ക്ക് പിന്നില്‍നിന്നും ഉറക്കെ ഉറക്കെ കരയാന്‍ ഞാന്‍ വിധിക്കപെടും. അത് മനസിലാക്കിയിട്ടും ഞാന്‍ നിന്‍റെ അടിമത്വത്തില്‍ സുകൃതം കാണുന്നു, നിന്‍റെ സ്നേഹത്തില്‍ സന്തോഷവും, നിന്‍റെ ലോകത്തില്‍ ജീവിതവും..
കഴകം തീര്‍ന്ന കോവിലില്‍ ഞാന്‍ പ്രതിഷ്ട്ടിച്ച രൂപം ആരുടേത്? ശിവനോ, വിഷ്ണുവോ അതോ രാധയെ മറന്ന കൃഷ്ണനെയോ? അവരെ വിളക്കുകള്‍ കത്തിച്ചു ഞാന്‍ പ്രീതി പെടുത്തുന്നു. എന്നിട്ടും ശിവന്റെ കണ്ണ് തുറക്കുകയോ, കൃഷ്ണന്‍ ഒരു ബാലനായി എന്നോടൊപ്പം വന്നു കളിക്കുകയോ ചെയ്തില്ല. ഈ അതിരുകള്‍ ഇല്ലാതാവണം, മാനുകള്‍ പോലെ ഒരു ഋതു മാറി അര്‍ത് മാഞ്ഞു പോകണം, നിന്‍റെ വാകുകളുടെ കൂടാരത്തില്‍ ഞാനിനി മയങ്ങട്ടെ? നിന്‍റെ സ്നേഹത്തില്‍ ഞാന്‍ എന്‍റെ തല വീണ്ടും ചായ്ചോട്ടെ? ആ കടല്‍ തീരത്ത് ഞാന്‍ ഒന്ന് വിശ്രമിചോട്ടെ?എന്‍റെ ധമനികളില്‍ ഒഴുകുന്ന രക്തത്തില്‍ കാടുചോലകളുടെ തീവ്രതയുണ്ട് , ഒരു വസന്തത്തിന്റെ സുഗന്ധവും... അവിടെ ഒരായിരം താമരകള്‍ വിടരുന്നു ഒത്തിരി നക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്നു..
നീ ഒരു മഴയാവുക, എനിക്ക് ദാഹിക്കുന്നു..ഇരമ്പുന്ന കടലാവുക ഞാന്‍ തളരുന്നു, മായാത്ത മഞ്ഞായി നിറയുക എനിക്ക് പൊള്ളുന്നു..നോവുന്ന നൊമ്പരമാവുക എന്‍റെ വീണകള്‍ വിതുമ്പുന്നു. പറന്നിറങ്ങുന്ന ചകൊരമായി എന്‍റെ താഴ്വാരത്തില്‍ കൂട് കൂട്ടുക നിന്‍റെ ചിലപ്മല്‍ എന്‍റെ സന്ഗീതമാകട്ടെ.. കാപട്യമില്ലാത്ത സ്നേഹത്തിന്റെ പാപ്പസ്സിട്ട നിന്‍റെ കാലുകള്‍ ഞാന്‍ എന്‍റെ അടിമത്വത്തെ മോചിപ്പിക്കുവാന്‍ കാത്തിരിക്കുന്നു , നിന്‍റെ ആത്മാവ് കൂട്ടിനുണ്ട്.....

.....വിനു . ...

Friday 4 November 2011

മറുപുറം

ഒരു അര്‍ത്ഥത്തില്‍ എന്‍റെ ഏകാന്തതകള്‍ കടവത് കെട്ടിയിട്ട കടത്തു വഞ്ചിയെ ഓര്‍മിപ്പിക്കുന്നു. നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നതും എന്‍റെ ഘടികാരം നിലക്കുന്നതും ആ വേളകളില്‍ ഞാന്‍ അറിയുന്നു. നീ എനിക്ക് സമ്മാനിച്ച ഓര്‍മകളുടെ കൂട്ടാണ്‌ എനിക്ക് ഈ ഏകാന്തത ഏന്നു ചിലപ്പോള്‍ തോന്നാറുണ്ട്. ചീറിപായുന്ന തീവണ്ടിയുടെ കൂപ്പകള്‍ എണ്ണി നോക്കുവാന്‍ ഞാന്‍ ഏപ്പോഴും ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ ഏതൊരു ചിലവുമില്ലാതെ എനിക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒട്ടനവധി പാലങ്ങളിലൂടെ ആരൊക്കെയോ യാത്ര ചെയ്യുന്നത് ഞാന്‍ അറിയുന്നു. അതും എണ്ണി നോക്കുവാന്‍ ചിലപ്പോള്‍ എനിക്ക് കഴിയാറില്ല.
അപ്പോഴും നനഞ്ഞു ഇരുന്ന നിന്‍റെ ചുണ്ടുകള്‍ മൂകിനു താഴെ മുളപൊട്ടി വരുന്ന വിയര്‍പ്പു കണങ്ങള്‍ ഏല്ലതിനെയും എനിക്ക് ഒരിക്കല്‍ ഉപേക്ഷികേണ്ടി വന്നു. അന്ന് രാത്രി നീ കട്ടിലിന്‍മേല്‍ ഇരുന്ന്‌ എന്‍റെ പുസ്തക ശേഖരങ്ങളെ വാരി നിരത്തി എന്‍റെ കവിതകളെ പട്ടി നീ അഭിപ്രായങ്ങള്‍ പറഞ്ഞു. ആ തണുപത്തും അകാരണമായി നീ വിയര്‍ക്കുനതും ചുണ്ടില്‍ നനവ് പടര്തിയതും ഞാന്‍ കണ്ടു. പിന്നീട് പുറത്ത്‌ പെയ്തൊഴിഞ്ഞു നിന്ന മഴയുടെ അവസാന തുള്ളി വീഴുംവരെ ഞാന്‍ ഉറങ്ങാതെ കിടന്നു.
നമ്മള്‍ അന്യോന്യം മൌനം പകര്‍ന്നു നടന്ന വഴികളിലെ നഗ്നത പ്രദര്‍ശിപ്പിച്ച മരങ്ങള്‍ എത്രയോ സുതാര്യമായി വെളിച്ചത്തെ ആലിംഗനം ചെയ്തു. അതെ, എന്‍റെ നഗ്നതയെക്കള്‍ സുതാര്യമായിരുന്നു . ആ നഗ്നതയുടെ ആത്മാവ് പഠിക്കുവാന്‍ നമ്മള്‍ നടത്തിയ ശ്രെമങ്ങള്‍ എത്രയനവധി. ഓ എന്‍റെ സ്വപ്നമേ നീ അദ്രിശ്യമായ ഓര്‍മകളുടെ പുതപ്പു എന്നില്‍ മൂടുന്നു, നിമിഷനെരത്തില്‍ അതിനെ വലിച്ചു കീറുകയും ചെയ്യുന്നു.
നീ എന്‍റെ കവിതയാകുന്നു, സ്വപ്നമാകുന്നു . ഭാരമുള ഹൃദയമാകുന്നു. നിന്‍റെ സ്നേഹം ഉണ്മാത്തമാണ്. അത് നീ പകരുമ്പോള്‍ ഞാന്‍ ഒരു മൃഗ പക്ഷിയുടെ വീര്യം കൈവരിക്കും.നിന്‍റെ മുന്നില്‍ വട്ടമിട്ടു പറക്കുന്ന ഒരു പരുന്ത്‌. ചിലപ്പോള്‍ നിന്‍റെ ലാവണ്യത്തെ നുകരുന്നു, നിന്നെ കൊത്തി വേദനിപ്പിക്കുന്നു. അമര്‍ഷത്തോടെ നഖങ്ങള്‍ കൂട്ടി ഉരസുന്നു. എന്നിട്ടും നീ എനിക്ക് ഏകാന്തത മാത്രം സമ്മാനിക്കുന്നു.
എന്‍റെ മാംസം നിന്‍റെ മണം തേടും വെറും ജടമാണ്. നീയെന്ന മറ്റൊരു പരുന്ത്‌ കൊത്തിയാട്ടി എന്നെക്കാള്‍ മൂര്‍ച്ചയുള്ള ചുണ്ടുകള്‍ കൊണ്ട് കൊത്തി തിന്നുന്ന ജഡം. എന്റെ രക്തത്തിന്‍റെ മാനത്തില്‍ നീ അക്ഷമയോടെ എന്‍റെ മാംസത്തെ ഭക്ഷിക്കുന്നു. നിന്‍റെ കഴുത്തിന്റെ സ്വകാര്യമായ വലയത്തില്‍ ഞാന്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ത്തി ചുംബിക്കുന്നു. അവിടെ മുറിവുണ്ടാക്കി നിന്‍റെ തുടിക്കുന്ന ഹൃദയത്തെ ഒരുനാള്‍ ഞാന്‍ നോക്കി കാണും.
ഒരിക്കല്‍ കാതങ്ങള്‍ക്കും അകലെ ഒരു ഇരുണ്ട താഴ്വരയില്‍ നീ എന്നെ പറത്തി വിട്ടു. ജദമായി തീര്‍ന്ന എന്‍റെ ശരീരത്തില്‍ വൃക്ഷങ്ങള്‍ അതിന്റെ വേരുകള്‍ ഓടിച്ചു. നീ അതുകണ്ട് ചിരിച്ചുവോ?, അതെ നീ പൊട്ടി പൊട്ടി ചിരിച്ചു.. ആ താഴ്വരയില്‍ ആ ചിരി യുഗങ്ങളോളം പ്രകമ്പനം കൊണ്ടു. നീ എന്നെ വേദനിപ്പിച്ചിട്ടും നിന്നെ വേരുത്തില്ലല്ലോ എന്‍റെ സ്വപ്നമേ, പൂട്ടിയിട്ട ഭൂതമായി നിനക്കുവേണ്ടി ഞാന്‍ നിലകൊള്ളുന്നു.
നീ എന്‍റെഅധര്‍വമാണ് എനിക്ക് വേണ്ടി ഞാന്‍ എഴുതിയ എന്‍റെ വേദം. ഞാന്‍ ഉച്ചരിക്കുന്ന മന്ത്രങ്ങളാല്‍ , പൂജിക്കുന്ന രക്ഷയാല്‍ നിന്നെ താലോലിക്കുന്നു. അന്നിട്ടും നിന്നില്‍ നിന്നും എനിക്ക് അവശേഷിക്കുന്നത്. ചിലപ്പോള്‍ എനിക്ക് കഴിഞ്ഞേക്കാം നീ തന്ന സ്നേഹത്തിന്റെ കണക്കുകള്‍ തരാന്‍. പക്ഷെ എന്‍റെ സ്നേഹത്തിന്‍റെ കണക്കു തിരിച്ചു നല്‍കാന്‍ നിനക്ക് കഴിഞ്ഞെന്നു വരില്ല.
കറുത്ത ഒരു സന്ധ്യയായി നീ എന്നെ മൂടുന്നു. ഈറനായി തഴുകുന്ന കാറ്റായി പുണരുന്നു. വെറുതെ വെറുതെ സ്വപ്നമായി നിറയുന്നു. രൂപമില്ലാത്ത നീ അദ്രിശ്യമായ രേഖകള്‍ വരച്ച്‌ എന്നെ ബന്ധനത്തില്‍ ആക്കുന്നു. ഇനി ഞാന്‍ കാംഷിക്കുന്നതും സ്നേഹം മാത്രം. അത് പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു ഒടുവില്‍ ഞാന്‍ നീര് വറ്റിയ ശരീരവും, മോഹം നശിച്ച മനസുമായി സിരയില്‍ കുത്തോലിച്ചു ഒഴുകുന്ന രക്തവുമായി മാറും. പിന്നെ പിന്നെ വേരുപോടെ കാണാതെ നിന്നെ മാത്രം നിനച്ച് , നിന്‍റെ മാത്രം ശില്പമായി ഉറഞ്ഞു ഉറഞ്ഞു നിന്നില്‍ ലയിച്ചു തീരും. ഇതിനപ്പുറം എനിക്ക് അഴിതാന്‍ മറു പുറങ്ങള്‍ ഇല്ല
.......(വിനു)