നിശയുടെ ഈറന്‍ അഴിച്ചു ഉണങ്ങാനിട്ട
ഒരു സായം സന്ധ്യയില്‍
മെല്ലെ വന്ന കാറ്റ്, ചില ഓര്‍മകളെ
ഇക്കിളിപെടുത്തി...
കൂടണയാത്ത പറവകള്‍
താഴ്വാരകള്‍ക്കും അക്കരെ ,പറന്നു ഇറങ്ങുമ്പോള്‍
മഞ്ഞും, പൂവും പ്രണയതുരങ്ങളായ
മോഹങ്ങള്‍ കൈമാറി
ദൂരെ സൂര്യന്‍ അലയടിക്കുന്ന
കടലിന്‍റെ ചക്രവാളങ്ങളില്‍ ഒരു-
കെടാവിളക്കായി തെളിഞ്ഞു നിന്ന് കത്തിയതും
വെള്ളരി പ്രാവുകള്‍ കുറുകിയതും
എല്ലാത്തിനും സാക്ഷിയായി മാത്രമായിരുന്നോ?
.... ( വിനു)...
No comments:
Post a Comment