Saturday 18 September 2010

ചക്രവാളം (കവിത)


നിന്‍റെ ഭ്രാന്തന്‍ കാടുകള്‍ താണ്ടിയപ്പോള്‍
മധുര കനിക്ളോ , പൂക്കളോ
എനിക്ക് വേണ്ടി അവശേഷിച്ചില്ല
അലറുന്ന പ്രേതവും, ഭീമാകാരനുമായ
രാക്ഷസനും , എന്‍റെ അടുക്കല്‍ നൃത്തമാടുന്ന
ദിനവും വൈകാതെ എത്തും
അഗാധമായ ഗര്‍ത്തങ്ങളില്‍ വെച്ചുള്ള
നിലവിളികള്‍ കാറ്റിന്‍റെ ഉച്ചത്തില്‍
നിങ്ങളുടെ കാതുകളിലും എത്തില്ല
കാട്ടു ചേമ്പും , നീര്‍ പൂക്കളും നിറഞ്ഞു
നില്‍ക്കുന്ന ചതുപ്പ് നിലങ്ങളിലേക്ക്
താഴ്ന്നു പോകുമ്പോള്‍,
മരുപച്ചയുടെ അവസാനത്തെ കണവും
നീ എന്നില്‍ നിന്നും കവര്‍ന്നു എടുക്കുമോ?..


............(വിനു).......



No comments:

Post a Comment