Tuesday 7 September 2010

ചില്ലുകൊട്ടാരം

നിന്‍റെ നിമ്നോന്നിതമായ ഹിമ-
ശ്രിങ്കങ്ങളില്‍,

നിന്നും ഉരുകി ഒലിക്കുന്ന മഞ്ഞിന്‍റെ
തണുപ്പ് ഞാന്‍ അറിയുന്നു
അതില്‍ വീണ് എന്‍റെ കിനാക്കളും
ഓരോ നിമിഷവും-
തണുത്തുറഞ്ഞു പോകുന്നു

പിടിവെട്ട
ഞാനും കിനാക്കളും പഴകി വെളുത്ത
ചില്ലുകൊട്ടരത്തില്‍ എത്തിയപ്പോള്‍
സ്വപ്നം വെടിഞ്ഞു താളം തെറ്റിയ
നിന്റെ
സഹചാരികളെ കണ്ടു
ഉരുകുന്ന
മഞ്ഞു , അതിന്‍റെ നീര്‍ ചുരന്നു എന്‍റെ
മനസ്സിന്‍റെ ഒളിത്താവളങ്ങളില്‍ ഇറങ്ങി
ചെന്ന് ആത്മാകളെ തൊടുന്നു ..
ചിലപോള്‍ അവ ചില്ല് കൂട്ടില്‍ തട്ടി
ചിതറിപോകുന്നു
....

മഞ്ഞിന്‍റെ കരം പിടിചെത്തിയ കാറ്റ്
ആത്മാകളുടെ മണിയറയിലെ മോഹങ്ങളുമായി
രാവുറങ്ങുന്നു ,തണുത്ത് നിശബ്ദമായി...
നിമിഷ ശലഭങ്ങളായ് മാറുന്ന സ്വപ്‌നങ്ങള്‍
എന്‍റെ കവിതയ്ക്ക് കൂട്ടായിരിക്കുന്നു

ഇനിമുതല്‍:,
ഏകാന്തമായ
ചിന്തയില്‍ ഹൃദയം-
നുറുങ്ങുംപോള്‍
,
നിന്‍റെ
ഹിമാസാനുക്കളില്‍ ഞാന്‍
ഒറ്റയ്ക്ക്
പാലായനം നടത്തും..
തോണി
മറിഞ്ഞു അപാരതെയെ
പുല്‍കുമ്പോള്‍
,
നിന്‍റെ
നൌകയില്‍ കയറി രക്ഷപ്രാപിക്കും...
സന്ധ്യ ആവുമ്പോള്‍,
ആ ചില്ലുകൊട്ടരത്തില്‍, അന്തിയുറങ്ങും ...


--------(വിനു)--------

No comments:

Post a Comment