Thursday 8 September 2011

അകല്‍ച്ച.

രാത്രി..
നിശബ്ദതയുടെ വനാന്തരങ്ങളിലൂടെ
പെയ്തെത്തിയ മഴ വീണ്ടും എന്‍റെ
ഞെരിപോടില്‍ അമര്‍ന്ന സ്വപ്നങ്ങള്‍ക്ക്
വിഘ്നം വരുത്തുന്നു..
കനത്ത നിശബ്ധതയിലും
എന്നെ വിട്ടൊഴിയുന്നവരുടെ കാലൊച്ചകള്‍
പിതൃക്കള്‍, ആത്മബന്ധങ്ങള്‍
പവിത്രമായി കരുതിയ
സ്നേഹ മുഖങ്ങള്‍
എല്ലാം, എന്നെ വിട്ടകലുന്നു

ഞാന്‍ ഇനിയും കേള്‍ക്കും
ദുഃഖം അമര്‍ന്ന എന്‍റെ മാത്രം രോദനം
നിലയ്ക്കാത്ത സ്നേഹ വചനങ്ങളില്‍ നിന്ന്
എന്നെ പുറം തള്ളിയത്
ഏതു ചട്ടകൂടിലെ നിയമം ആണ്?
മുഖത്ത് നോക്കി പറയാമോ?
ഈ മഴയുടെ ഇരമ്പലില്‍
ഞാന്‍ ആര്‍ത്തു വിളിക്കട്ടെ
മടങ്ങി പോയവരെ,
നിങ്ങള്‍ കേള്‍ക്കില്ല.
നിങ്ങള്‍ കാണില്ല
ഈ നിശബ്ദത ഏനിക്കു മാത്രം സ്വന്തം...

(വിനു)

No comments:

Post a Comment