Monday 21 February 2011

ആരണ്യകം

ഒരു ശിശിരകാലം കൂടി എന്‍റെ പൂന്തോട്ടത്തെ
മുഗ്ദമായ മൌനം നല്‍കി പുണരുന്നു
അഴുക്കു ചാലിലില്‍ നിന്നും നിരത്തിവെച്ച
പഴ്വസ്തുവായി മാത്രം എന്‍റെ സ്നേഹം
ആര്‍ക്കോ വേണ്ടി അവശേഷിച്ചു...
കിളികളുടെ ചിലംപലുകള്‍ എന്‍റെ
ഓര്‍മകള്‍ക്ക് വിഗ്നം വരുത്തുമോ എന്ന്
ഞാന്‍ ഭയപെടുന്നു '

തൈമാവിലേക്ക് പടരുന്ന മുല്ല വള്ളികള്‍
നമ്മുടെ ഊഷ്മളമായ കെട്ടി പുന്നരലിനെ
ഓര്‍മിപ്പിച്ചു..
ശലഭങ്ങള്‍ നുകരുന്ന പൂക്കള്‍ നമ്മുടെ
അധരങ്ങളെയും..
നിലാവ് മയങ്ങാത രാത്രി നമ്മുടെ
ആലോലമായ കനവുകളെയും
താരാട്ടി ...
ഞാന്‍ വെറുതെ ആശിച്ചു പോകുന്നു
ഈ ശിശിരം അവസാനികാതിരുന്നെങ്കില്‍...

(വിനു)

No comments:

Post a Comment