Saturday 14 August 2010

മൂക സാക്ഷികള്‍

മഴകഴിഞ്ഞു ഒരു നിലാവുള്ള രാത്രിയില്‍
സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നു
മേഘ പടലങ്ങള്‍ മഞ്ഞു പൊഴിക്കുന്ന നേരം
ഉടമസ്ഥന്‍ ഇല്ലാത്ത തോട്ടത്തില്‍
പൂപറിക്കാന്‍ വരും ഏതോ
അവ്യക്തമുഖം ഞാന്ന്‍ ഇന്നലെ സ്വപ്നം കണ്ടു
സാന്ത്വനത്തിന്റെ മരുന്ന് വശമില്ലാത്ത
ദൈവമാനൊ അത് ?
അല്ലെയോ, നിങ്ങള്‍ വെറും മൂക സാക്ഷികള്‍
മുഖം മൂടി അഴിച്ചുമാറ്റി
എന്‍റെ മുന്നില്‍ പ്രത്യക്ഷപെടാന്‍ നിങ്ങള്ക്ക് -
ഇന്നും സമയമായില്ലെന്നോ?
ഉറങ്ങിരുന്നിരുന്നു കല്‍ ദേഹമോക്കെയും
മരവിച്ചു പോയെന്നോ?
ഇനി എന്നാണ് ഒന്ന് കനിവ് കാട്ടുക ?
രക്ഷിക്കാന്‍ മനസ്സില്ലാത്ത
സന്യാസിമാരുടെ മൂക ധ്യാനത്തിലോ?
ഇനി തോട്ടം കാക്കാന്‍ അടിയാണ് വയ്യ
ഇറക്കിവിടാം പാപഭാരമില്ല,
കുറ്റ ബോധവും വേണ്ട നിങ്ങള്ക്ക്...
കാവലിരുന്നു കണ്ണില്‍ ഇരുട്ടുകയറി ഇരിക്കുന്നു
ഇക്കുറിയും വെളിച്ചം, കരുതുമെന്ന് കരുതി നിങ്ങള്‍
ഞാന്‍ നാട്ടു വളര്‍ത്തിയ പൂക്കള്‍ തന്നു എന്നെ
ഇന്നു തന്നെ തോട്ടത്തില്‍ നിന്നും പുറത്താക്കുക ...
നന്ദി!!!









No comments:

Post a Comment