Saturday 14 August 2010

അരമനയിലെ ബോഗന്‍ വില്ലകള്‍... (കഥ)


റോഡില്‍ മുഴുവനും പൊടി പരത്തി ചീറി പാഞ്ഞു വന്ന കാറ്‌, പള്ളി അരമനയിലെ മതിലിനു
മുന്‍
വശത്തായി പാര്‍ക്ക് ചെയ്തു. പള്ളിയില്‍ അപ്പോള്‍ അവസാനത്തെ ആരാധനാ മണിയും മുഴങ്ങിയിരിക്കുന്നു. ഉറങ്ങി കിടന്ന തന്‍റെ കുഞ്ഞിനേയും എടുത്തു അവള്‍ പള്ളിയുടെ പടികള്‍ കയറുമ്പോള്‍ കാലുകള്‍വിറക്കുന്നുണ്ടായിരുന്നു. പതിവില്ലാത്ത മുഖം കണ്ടപ്പോള്‍ ആളുകള്‍ എല്ലാം അവളെ സൂക്ഷിച്ചുനോക്കികൊണ്ടിരുന്നു. ഇന്നു ഞായറാഴ്ച ആണെന്നുള്ള ബോധം അവളുടെ മുഖത്ത് ഒരു വിശുദ്ധിയുടെ പ്രതീതിഉളവാക്കി.

പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തു ഇറങ്ങിയപ്പോള്‍ ആണ് , അവള്‍ കാഴ്ച കണ്ടത് ഫാദര്‍ ക്ലെമെന്റ്റ് ! അദേഹം ഇപ്പോള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു, കാലത്തിന്‍റെ മാറ്റം കാരണം ജരാനരകള്‍ ബാധിച്ചിരിക്കുന്നു . ഊന്നുവടിയും, ചെറിയൊരു കൂനലും ഒരു രോഗിയുടെ അവസ്ഥ ഫതെരില്‍ വിളിച്ചു കാട്ടുന്നു. അവള്‍ ഫതെരിനടുതെക്ക് ചെന്ന് അദേഹത്തിന് നേരെ കൈകല്‍ കൂപ്പി നിന്നു. അവളെ അടുത്ത് കണ്ടതും ഫാദര്‍ആച്ചര്യതോടെ വിളിച്ചു "മരിയ"! കൂപ്പി നിന്ന രണ്ടു കൈകളും ചേര്‍ത്ത് പിടിച്ചു വാത്സല്യത്തോടെ സൂക്ഷിച്ചുനോക്കി. " അതെ ഫാദര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും വന്നിരിക്കുന്നു, എവിടെ നിന്നു എങ്ങനെ പോയോഅങ്ങനെ തന്നെ.." ഫാദര്‍ അവളെ നോക്കി കണ്ണുകള്‍ വേഗത്തില്‍ ചലിപ്പിച്ചു ചാഞ്ചാട്ടം അവളെ കാലത്തിന്‍റെതിരശീലക്കു പിന്നിലേക്ക്‌ കൂട്ടി കൊണ്ട് പോയി.

ഒരു കാലത്ത് സെമിനാര്യിലെ അനാഥ ബാലികയായിരുന്നു മരിയ. പഠിപ്പിച്ചതും വളര്ത്തിയതുമെല്ലാംഫാദര്‍ ക്ലെമെന്റ്റ് ആയിരുന്നു. പഠന കാലത്ത് സ്നേഹിച്ച പുരുഷന്‍ ഡാനിയലിനെ വിവാഹം കഴിച്ചു. ഇത്തിരിവൈകിയാണെങ്കിലും ബന്ധത്തില്‍ മൂന്നു വയസ്സുള്ള ഒരു മകനും അവള്‍ക്കുണ്ട്‌. ഇന്നു ഡാനിയല്‍ ലോകത്തില്‍ ഇല്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതു പോലൊരു ഞായറാഴ്ച ഡാനിയേല്‍ ജീവനു തുല്യംസ്നേഹിച്ചിരുന്ന മരിയയെയും, മകനെയും തനിച്ചാക്കി ലോകത്തുനിന്നും പോയി. മരണം എന്തെന്ന് പോലുംചിന്തിക്കാത്ത ജീവിതങ്ങളിലെക്കാന് കറുത്ത മുഖം മൂടി ധരിച്ച മൃത്യു കടന്നു വരുന്നതെന്ന് അവള്‍ ഒരുമിഷം ചിന്തിച്ചു പോയി. അല്ലെങ്കില്‍ എന്തിനാവം തന്‍റെ ജീവനായിരുന്ന ഡാനിയേല്‍ വെറുമൊരു അക്സിടെന്റില്‍മരണപ്പെടണം? ധെയവം ചിലസമയം ക്രൂരന്‍ ആയിരിക്കാം. സ്നേഹം പകുത്തു മാറ്റാന്‍ അവര്‍ക്ക് അസാമാന്യമായ കഴിവുതന്നെ ഉണ്ടെന്നു തോന്നി പോകുന്നു. മറിയയുടെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു..

മരിയ ഇന്നു മദിരാശിയിലെ ഒരു വൃദ്ധസടനതിന്റെ മേല്നോട്ടകാരിയായി പ്രവര്‍ത്തിച്ചു വരുന്നു. അനാഥരെയും , ആശരനരെയും തന്നാല്‍ കഴിയുന്ന വിധം പരിപാലിച്ചു പോകുന്നു. അവരുടെ സ്നേഹത്തില്‍ദുഃഖങ്ങള്‍ എല്ലാം മറക്കുന്നു... താന്‍ അനാഥ അല്ലെന്നുള്ള ബോധം മാറ്റുന്നത് അവരോടോതുള്ള ജീവിതമാണ്. എങ്കിലും വര്‍ഷത്തിലൊരിക്കല്‍ ജനുവരി മാസത്തിലെ ഞായറാഴ്ച മരിയ എവിടെ വരും, കാരണം അവളുടെഎല്ലാമെല്ലാമായിരുന്ന ഡാനിയേല്‍ ഉറങ്ങുന്നത് മണ്ണിലാണ് . ഡാനിയെലിനു വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ആരൊക്കെയോ തനിക്കു ഉള്ളതുപോലെ , പ്രതിസന്തികളില്‍ തളരാതെ ജീവിതത്തെ കര്മാനിരതയായി അവള്‍ മുന്നോട്ടുകൊണ്ടുപോകുന്നു. അനാധത്വത്തിന്റെ കയ്പ് നീര് അനുഭവിക്കുന്ന എല്ലാവരെയും സ്നേഹിക്കുക കാരണംഅതിന്റെ വേദന നന്നായ് അറിഞ്ഞവള്‍ ആണ് മരിയ.

കൈയില്‍ ഇരുന്ന കുഞ്ഞ് ഉറക്കം ഉണര്‍ന്ന്‌ വിശാപിന്റെ ലക്ഷണങ്ങള്‍ കാട്ടിയപ്പോള്‍ രണ്ടു മൂന്നു ബിസ്കെറ്റ് തുണ്ടുകള്‍ അവള്‍ അവനു നല്‍കി. " എന്താ ഇവന്‍റെ പേര്?" വിറയ്ക്കുന്ന ശബ്ദത്തില്‍ പ്രകടമാകുന്നവാത്സല്യത്തോടെ ഫാദര്‍ ക്ലെമന്റ്റ് ചോദിച്ചു. " ഡാനി" മരിയ മറുപടി പറഞ്ഞു. " മരിയ ഇന്നു നീ മാലാഖയായിരിക്കുന്നു , കരുണയും ദയയും കൂടികലര്‍ന്നു നീ അനുന്ഗ്രഹിക്ക പെട്ടവള്‍ ആയിരിക്കുന്നു. ദൈവഠ നിന്നെ വളര്‍ത്തട്ടെ മകളെ" തന്‍റെ ശുഷ്കിച്ച കൈകള്‍ അവളുടെ തലയില്‍ വെച്ച് ഫാദര്‍ പറഞ്ഞു. അദേഹത്തിന്നില്‍ക്കുവാന്‍ തീരെ കഴിയുമായിരുന്നില്ല. അടുത്ത് നിന്ന ഒരു പയ്യന്‍ ഫതെറിനെ പിടിച്ചുകൊണ്ടു പള്ളിഅരമനയിലേക്കു പോയി. ഫതെറിന്റെ ഓരോ നടത്തത്തിലും അവള്‍ ബാല്യത്തിലെ തന്‍റെ പിച്ചവേയ്പുകള്‍കണ്ടു . കണ്ണില്‍ നിന്നും കാഴ്ച മറയുന്നത് വരെ അവള്‍ അവിടെ തന്നെ നിന്നു. അടുത്ത തന്‍റെ വരവില്‍ഫതെറിനെ കാണാന്‍ കഴിയുമോ എന്ന ചോദ്യം അവളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥയാക്കി.

കുഞ്ഞിനേയും കൊണ്ടു അവള്‍ ദാനിയലിന്റെ കല്ലറക്ക് അരികിലേക്ക് നീങ്ങി. പ്രാവശ്യംഅരമനയിലെ ബോഗന്‍ വില്ലകള്‍ ഒരുപാട് പൂത്തിരിക്കുന്നു. ഉച്ചവെയില്‍ മെല്ലെ മഞ്ഞ മെല്ലെ മഞ്ഞു കവചങ്ങളെമുറിച്ചുകടന്ന്‌ ഓരോ പൂക്ളിലും പ്രകാശിക്കുന്നതായി അവള്‍ക്കു തോന്നി. ദാനിയേലിന്റെ കല്ലറയുടെ തിളക്കംനഷ്ടപെട്ടിരിക്കുന്നു അതില്‍ കൊത്തിവെച്ച ' lovingmemory' എന്ന വാചകത്തില്‍ പായലിന്റെ സമര്‍ഥമായനീക്കം മരിയ ശ്രെധിച്ചു. അവിടവിടെയായി വീണുകിടക്കുന്ന മന്ദാര പുഷ്പങ്ങള്‍ മഞ്ഞിനോടു ചേര്‍ന്ന് ജീര്‍ണതപരത്തുന്നു, ഒപ്പം ബോഗന്‍ വില്ലയുടെ സുഗന്ധവും . "വേണ്ട ഇതൊന്നും എടുത്തു മാറ്റേണ്ട" മരിയ ചിന്തിച്ചു ധനിയെലിനു പൂക്കള്‍ വലിയ ഇഷ്ടമാണ്. രണ്ടു മെഴുകുതിരികള്‍ അവള്‍ കത്തിച്ചു വെച്ച് പ്രാര്‍ഥിച്ചു. കുഞ്ഞ് അവളുടെപ്രവര്‍ത്തികള്‍ അത്ഭുതമെന്നോണം നോക്കി കണ്ടു. അടഞ്ഞ അവളുടെ മിഴികളില്‍ മെഴുകുതിരി വെട്ടംചാഞ്ചാട്ടം നടത്തി. കുഞ്ഞ് അവളുടെ സാരിത്തുമ്പില്‍ പിടിച്ചു വലിക്കുന്നുണ്ട്. പ്രാര്‍ത്ഥന കഴിഞ്ഞ് മരിയ ഒരുപൂച്ചെണ്ട് കല്ലറകകു മേലെ വെച്ച് തിരിഞ്ഞു നടന്നു. മെഴുകു തിരി കത്തുന്നുണ്ട് നല്ല തീഷ്ണതയോടെ തന്നെ. ഒഴുകിയെത്തിയ കാറ്റ് ഒന്നുകൂടെ പൂകളുടെ ഗന്ധം പരത്തി. അത് ദാനിയേലിന്റെ ആത്മാവിന്റെ സ്പര്ശനമാനെന്നു അവള്‍ക്കു തോന്നി. നീണ്ട വഴികടന്നു എത്തിയപ്പോള്‍ പന്തലിച്ചു നിന്ന ഒരു ബോഗന്‍ വില്ല, പൂക്കള്‍ പൊഴിച്ചു. കുട്ടി അതിലൊന്ന് കുനിഞ്ഞെടുത്ത് മന്ദം മന്ദം മരിയയെ അനുഗമിച്ചു....

------------ (വിനു)----------



1 comment:

  1. വിനു,
    കഥ പറഞ്ഞ ശൈലി നന്നായിരുന്നു. വാക്കുകളുടെ പ്രയോഗവും നന്നായിരിക്കുന്നു .

    ശ്രദ്ധിക്കണ്ട കാര്യങ്ങള്‍ :
    അക്ഷരത്തെറ്റ് അരോചകമാണ്. പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് റിവ്യൂ നോക്കി ഒരു മൂന്ന് തവണ എങ്കിലും വായിക്കണം.
    കഥാതന്തുവില്‍ പുതുമ കൊണ്ട് വരാന്‍ ശ്രമിക്കൂ...

    എല്ലാ ആശംസകളും.

    ReplyDelete